കൊച്ചി: ജനകീയസമരങ്ങളെ അടിച്ചമർത്തുന്ന രീതി ശരിയല്ലെന്നു വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ. ഇന്ത്യൻ ഓയിൽ കോർപറേഷൻ പുതുവൈപ്പിൽ നിർമിക്കുന്ന എൽപിജി ടെർമിനലിനെതിരേ സമരം നടത്തിയിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ഒരു പ്രകോപനവും കൂടാതെ അറസ്റ്റ് ചെയ്തതും സമരപന്തൽ പൊളിച്ചുനീക്കിയതും പ്രതിഷേധാർഹമാണ്. പദ്ധതി പ്രദേശത്ത് ഒരു കിലോമീറ്റർ പരിധിയിൽ ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
പദ്ധതി നടപ്പാക്കുന്ന എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ അറുപതിനായിരത്തോളം കുടുംബങ്ങളുമുണ്ട്. പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന്റെ പ്രധാന കേന്ദ്രമാണ് പ്രദേശം. പാരിസ്ഥിതിക നിയമ നിബന്ധനകൾ പാലിക്കാതെയാണ് ടെർമിനൽ നിർമാണമെന്നാണ് സമരം നടത്തുന്നവരുടെ പ്രധാന ആക്ഷേപം. ടെർമിനൽ വൻദുരന്തത്തിന് വഴിവയ്ക്കുമെന്നാണ് അവരുടെ ആശങ്ക. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തിയവരെ വൻ പോലീസ് സന്നാഹവുമായി വന്ന് ബലമായി അറസ്റ്റ് ചെയ്തു കൊണ്ടുപോയ രീതി ഒരു സർക്കാരിനും ഭൂഷണമല്ലെന്നും ആർച്ച്ബിഷപ് വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുന്ന എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ അറുപതിനായിരത്തോളം കുടുംബങ്ങളുമുണ്ട്. പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന്റെ പ്രധാന കേന്ദ്രമാണ് പ്രദേശം. പാരിസ്ഥിതിക നിയമ നിബന്ധനകൾ പാലിക്കാതെയാണ് ടെർമിനൽ നിർമാണമെന്നാണ് സമരം നടത്തുന്നവരുടെ പ്രധാന ആക്ഷേപം. ടെർമിനൽ വൻദുരന്തത്തിന് വഴിവയ്ക്കുമെന്നാണ് അവരുടെ ആശങ്ക. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തിയവരെ വൻ പോലീസ് സന്നാഹവുമായി വന്ന് ബലമായി അറസ്റ്റ് ചെയ്തു കൊണ്ടുപോയ രീതി ഒരു സർക്കാരിനും ഭൂഷണമല്ലെന്നും ആർച്ച്ബിഷപ് വ്യക്തമാക്കി.