പുതുക്കാട്: ദേശീയപാതയിൽ വാഹനങ്ങൾ തെന്നി മറിഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നതിനെതിരെ ടോൾ കന്പനിക്ക് പോലീസ് നോട്ടീസ് നൽകി. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ടാറിംഗിലെ അപാകതങ്ങൾമൂലം അപകടങ്ങൾ പതിവായ സാഹചര്യത്തിൽ ടോൾകന്പനിക്ക് പുതുക്കാട് പോലീസ് നോട്ടീസ് നൽകി.
ഉത്തരവാദിത്വപ്പെട്ട ടോൾ കന്പനി ആക്ഷേപമുള്ള ഭാഗങ്ങളിൽ ശാസ്ത്രീയമായ പരിഹാരനടപടികൾ സ്വീകരിക്കണമെന്നു കാണിച്ചാണ് സി.ഐ. എസ്.പി. സുധീരൻ നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം 12 മണിക്കൂറിനുള്ള ഒന്പത് അപകടങ്ങളാണ് ഉണ്ടായത്.
അപകടങ്ങളിൽപ്പെട്ട വാഹനങ്ങളുടെ ഡ്രൈവർമാരെ പറഞ്ഞത് റോഡിലെ മിനുസമാണ് അപകടങ്ങൾക്ക് കാരണമെന്നാണ്. റീ ടാറിംഗിനിടെ മൈക്രോ സർഫേസിംഗ് നടത്തി പ്രതലം മിനുസപ്പെടുത്തിയതാണ് അപകടങ്ങൾക്കു കാരണമെന്ന നിഗമനത്തിലാണ് പോലീസ്. ദേശീയപാതയിൽ കഴിഞ്ഞ ദിവസം അപകട പരന്പരയുണ്ടായ ഭാഗം അധികൃതർ അറ്റകുറ്റപ്പണി ചെയ്തു.
ബുധനാഴ്ച റോഡിലെ മിനുസപ്പെടുത്തിയ ഭാഗം നീക്കം ചെയ്ത് വീണ്ടും ടാറിങ് നടത്തി. ട്രയൽ ലെയർ എന്നു പറയുന്ന ഭാഗം പൊളിച്ചുമാറ്റിയാണ് വീണ്ടും ടാറിങ് നടത്തിയത്. ദേശീയപാതയിലെ ബലക്ഷയമുള്ള ഭാഗങ്ങൾ മൈക്രോ സർഫേസിങ്ങ് നടത്തി ബലപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
60 കോടി രൂപ ചെലവഴിച്ച് ചെയ്യുന്ന നവീകരണത്തിന്റെ പ്രാഥമിക പരീക്ഷണമെന്ന നിലയിലാണ് ടാറിങ് നടത്തിയത്. എന്നാൽ റോഡിന് മിനുസം കൂടുതലാണെന്നും മഴ പെയ്താതാൽ അപകട സാധ്യതയുണ്ടെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഉത്തരവാദിത്വപ്പെട്ട ടോൾ കന്പനി ആക്ഷേപമുള്ള ഭാഗങ്ങളിൽ ശാസ്ത്രീയമായ പരിഹാരനടപടികൾ സ്വീകരിക്കണമെന്നു കാണിച്ചാണ് സി.ഐ. എസ്.പി. സുധീരൻ നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം 12 മണിക്കൂറിനുള്ള ഒന്പത് അപകടങ്ങളാണ് ഉണ്ടായത്.
അപകടങ്ങളിൽപ്പെട്ട വാഹനങ്ങളുടെ ഡ്രൈവർമാരെ പറഞ്ഞത് റോഡിലെ മിനുസമാണ് അപകടങ്ങൾക്ക് കാരണമെന്നാണ്. റീ ടാറിംഗിനിടെ മൈക്രോ സർഫേസിംഗ് നടത്തി പ്രതലം മിനുസപ്പെടുത്തിയതാണ് അപകടങ്ങൾക്കു കാരണമെന്ന നിഗമനത്തിലാണ് പോലീസ്. ദേശീയപാതയിൽ കഴിഞ്ഞ ദിവസം അപകട പരന്പരയുണ്ടായ ഭാഗം അധികൃതർ അറ്റകുറ്റപ്പണി ചെയ്തു.
ബുധനാഴ്ച റോഡിലെ മിനുസപ്പെടുത്തിയ ഭാഗം നീക്കം ചെയ്ത് വീണ്ടും ടാറിങ് നടത്തി. ട്രയൽ ലെയർ എന്നു പറയുന്ന ഭാഗം പൊളിച്ചുമാറ്റിയാണ് വീണ്ടും ടാറിങ് നടത്തിയത്. ദേശീയപാതയിലെ ബലക്ഷയമുള്ള ഭാഗങ്ങൾ മൈക്രോ സർഫേസിങ്ങ് നടത്തി ബലപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
60 കോടി രൂപ ചെലവഴിച്ച് ചെയ്യുന്ന നവീകരണത്തിന്റെ പ്രാഥമിക പരീക്ഷണമെന്ന നിലയിലാണ് ടാറിങ് നടത്തിയത്. എന്നാൽ റോഡിന് മിനുസം കൂടുതലാണെന്നും മഴ പെയ്താതാൽ അപകട സാധ്യതയുണ്ടെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു.