തൊടുപുഴ: രണ്ടു മാസത്തെ ഉല്ലാസത്തിനു ശേഷം അക്ഷരമുറ്റങ്ങള്‍ നാളെ തുറക്കുന്നു. പുതുതായി അക്ഷരങ്ങളുടെ കളിമുറ്റത്തേക്ക് ചുവടു വയ്ക്കുന്ന കുരുന്നുകള്‍ക്കൊപ്പം നിലവിലെ കൂട്ടുകാരെക്കൂടി വരവേല്ക്കാല് എല്ലാ ഒരുക്കങ്ങളും സ്കൂള്‍ തലങ്ങളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെല്ലാം ഏതാനും ദിവസങ്ങളായി പുതിയ അഡ്മിഷൻ സ്വീകരിക്കുന്നതിന്റെ തിരക്കായിരുന്നു. മുന്‍ വര്ഷങ്ങളെക്കാളുപരി സര്‍ക്കാര്‍ സ്കൂളുകളിലും മറ്റും അഡ്മിഷന്റെ എണ്ണം കൂടിയിട്ടുണ്ട്.
പുതുതായി പ്രവേശനം നേടിയെത്തുന്ന കുരുന്നുകളെ ആഘോഷപൂര്‍വം വിദ്യാലയങ്ങളിലേക്ക് വരവേല്‍ക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ മുന്നൊരുക്കങ്ങളെല്ലാം ജില്ലാതലം മുതല്‍ സ്കൂള്‍തലം വരെ ഇതിനോടകം പൂര്‍ത്തിയായി.
ജില്ലാ പ്രവേശനോല്‍സവം അമരാവതിയില്‍
ഈ വര്‍ഷത്തെ ജില്ലാ തല സ്കൂള്‍ പ്രവേശനോല്‍സവം കുമളി അമരാവതി ഗവ. ഹൈസ്കൂളില്‍ നടക്കും. ജോയിസ് ജോര്‍ജ് എംപി പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യും. ഇ.എസ്. ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
വര്‍ണാഭമായ അന്തരീക്ഷത്തിലായിരിക്കും പ്രവേശനോല്‍സവം നടക്കുക. കുട്ടികളെ സ്വാഗത ഗീതത്തിന്റെ അകമ്പടിയോടെ പ്രകൃതി ഉൽപന്നങ്ങൾ നല്കി സ്കൂളുകളിലേക്ക് സ്വീകരിച്ചാനയിക്കും.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാകും പ്രവേശനോത്സവം. പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും പായസവും ഉച്ചഭക്ഷണവും നൽകും. സ്റ്റേജ് അക്ഷരങ്ങൾകൊണ്ട് അലങ്കരിക്കും.
ഫിറ്റ്നസ് പരിശോധന പൂര്‍ണം
ജില്ലയിലെ എല്ലാ സ്കൂളുകളും വിദ്യാര്‍ഥികള്‍ക്ക് ഭീതിരഹിതമായി പഠിക്കാന്‍ കഴിയുന്ന തരത്തിലുള്ളവയാണോയെന്ന നിലവാര പരിശോധന എല്ലാ സ്കൂളുകളിലും നടത്തിയതായി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എ.അബൂബക്കര്‍ പറഞ്ഞു. ജില്ലയില്‍ ഒരു സ്കൂളിന്റെ കെട്ടിടത്തിനു പോലും അപാകതയുള്ളതായി ഇതു വരെ കണ്ടെത്തിയിട്ടില്ല. ഇന്ന് അഞ്ചോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിക്കും. എല്ലാ സ്കൂളുകളിലും ശുചിമുറികള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
പുതിയ കുട്ടികളുടെ എണ്ണം
മുന്‍ വര്ഷത്തെക്കാളുപരി ഇത്തവണ പുതിയ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇപ്പോഴും പുതിയ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നു വരികയാണ്. സ്കൂള്‍ തുറന്ന് ആറാം പ്രവൃത്തി ദിവസമായ എട്ടിനു മാത്രമേ പുതിയ വിദ്യാര്‍ഥികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പിനു ലഭ്യമാകൂ.
സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങള്‍
പൊതു വിദ്യാലയ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റെ പ്രവര്‍ത്തനം തുടരുന്നു. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കി. ഇതിനായി അധ്യാപകര്‍ക്ക് ഐടി പരിശീലനവും കൊടുത്തു കഴിഞ്ഞു.
പരാതിക്കിട നല്‍കാതെ പാഠപുസ്തക വിതരണം
പരാതിക്കിട നല്‍കാതെ ആദ്യ വാല്യം പുസ്തകത്തിന്റെ വിതരണം പൂര്‍ണമായിക്കഴിഞ്ഞു. സ്കൂളുകളിലേക്കുള്ള 90 ശതമാനം പുസ്തകങ്ങളും വിതരണം ചെയ്തുവെന്നാണ് ജില്ല പാഠപുസ്തക ഡിപ്പോ അധികൃതര്‍ അറിയിച്ചത്. ആറേകാല്‍ ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. കുറച്ച് തമിഴ് മീഡിയം പുസ്തകങ്ങളാണ് ഇനിയും വിതരണം ചെയ്യാനുള്ളത്. കേരള ബുക്ക്സ് ആൻഡ് പ്രിന്റിംഗ് സൊസൈറ്റിക്കു തന്നെയായിരുന്നു അച്ചടിക്കു പുറമെ വിതരണത്തിന്റെയും ചുമതല.
ഏതാനും സ്കൂളുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്റര്‍ സൊസൈറ്റികള്‍ വഴി പുസ്തകങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു. മുന്‍പ് കൊറിയര്‍ സര്‍വീസ് വഴിയും പോസ്റ്റോഫീസ് വഴിയും വിതരണം ചെയ്തപ്പോള്‍ പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്.
യൂണിഫോം വിതരണം
ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂണിഫോമുകള്‍ നല്കുന്ന പദ്ധതി പ്രകാരം വിതരണ പ്രക്രിയ മിക്ക സ്കൂളുകളിലും നടന്നു കഴിഞ്ഞു. അഞ്ചു മുതല്‍ എട്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിനുള്ള ഫണ്ട് വിതരണത്തിനുള്ള തുക ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും സ്കൂളുകളില്‍ എത്തിച്ചു വിതരണം നടത്തി.
പതിവു പരാതികള്‍ പടിക്കു പുറത്ത്
കാലവര്‍ഷത്തിന്റെ വരവറിയിച്ച് ഏതാനും ദിവസമായി മഴ പെയ്തു നില്‍ക്കുകയാണെങ്കിലും അതൊന്നും നാളത്തെ പ്രവേശനോല്‍സവത്തിന്റെ നിറം കെടുത്തുകയില്ലെന്നാണ് സ്കൂളധികൃതരുടെ പ്രതീക്ഷ.
കാര്‍മേഘം മൂടി നില്ക്കുന്ന അന്തരീക്ഷത്തിലും പ്രസന്നമായ മുഖത്തോടെ പുതിയ വിദ്യാലയ വര്‍ഷത്തിലേക്ക് പ്രതീക്ഷയോടെ എത്തുന്ന കുരുന്നുകളെ ശിശു സൗഹൃദാന്തരീക്ഷത്തില്‍ നാളെ അക്ഷര ലേകത്തേക്കു വരവേല്‍ക്കും. പതിവായുണ്ടാകുന്ന പരാതികളെ ഇത്തവണ വിദ്യാലയങ്ങളുടെ പടിക്കു പുറത്തു നിര്‍ത്താനാണ് വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചിരിക്കുന്നത്.
മാർഗനിർദേശവുമായി പോലീസും
പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ വാഹനങ്ങളിലും കാല് നടയായും പോകുമ്പോള്‍ സ്കൂള്‍ മാനേജുമെന്റുകളും രക്ഷിതാക്കളും വാഹന ഡ്രൈവര്‍മാരും ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി പോലീസും രംഗത്ത്.
സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷം ഡ്രൈവിംഗ് പരിചയം ഉണ്ടാകണം. ഡ്രൈവര്‍മാര്‍ മദ്യപിച്ചോ അലക്ഷ്യമായോ വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെട്ടവര്‍ ആയിരിക്കരുത്. ഓമ്നി ബസുകളില്‍ സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കണം. കുട്ടികളെ കയറ്റിയിറക്കുന്നതിന് ശാരീരിക ക്ഷമതയുള്ള അറ്റന്‍ഡര്‍ വാഹനത്തില്‍ ഉണ്ടാകണം.
ബസുകളുടെ ഓരോ വാതിലിലും ഷട്ടര്‍ ഉണ്ടാകണം. വാഹനങ്ങള്‍ പത്തു വര്‍ഷത്തില്‍ താഴെ പഴക്കമുള്ളവയും ഫിറ്റ്നസ് ഉള്ളവയും ആയിരിക്കണം. എമര്‍ജന്‍സി വാതില്‍ ഉണ്ടാകണം. വിദ്യാര്‍ഥികളുമായി പോകുന്ന വാഹനങ്ങളില്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടു പോകാന്‍ പാടില്ല. സ്കൂള്‍ ബാഗുകള്‍ വാഹനത്തിന്റെ സൈഡില്‍ തൂക്കി പോകരുത്. സ്കൂള്‍ കോമ്പൗണ്ട്, പാര്‍ക്കിംഗ് ഏരിയ എന്നിവിടങ്ങളില്‍ മാത്രമേ വാഹനം നിര്‍ത്തി കുട്ടികളെ കയറ്റാനും ഇറക്കാനും പാടുള്ളു.
സ്കൂള്‍ പരിസരത്ത് വേഗ പരിധി 15 കിലോമീറ്റര്‍ ആണ്. കുട്ടികളെ കൊണ്ടു പോകുന്ന ഓട്ടോ റിക്ഷകളില്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളോട് ബസ് ജീവനക്കാര്‍ മാന്യമായി പെരുമാറണം. പെണ്‍കുട്ടികളെ കൊണ്ടുപോകുന്ന വാഹനത്തില്‍ വനിത കെയര്‍ ടേക്കര്‍ നിര്‍ബന്ധമായും ഉണ്ടാകണം
എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി
എല്ലാ വിദ്യാലയങ്ങളിലും പോലീസിന്റെ നേതൃത്വത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. എല്ലാ 15 ദിവസം കൂടുമ്പോഴും കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്ടികള്‍ തുറന്ന് പരിശോധന നടത്തി പരാതികളില്‍ നടപടി സ്വീകരിക്കും.ഇതു കൂടാതെ വിദ്യാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്പന്നങ്ങളുടെ വില്പനയും സംഭരണവും നിരോധിച്ചിട്ടുള്ളതിനാല്‍ ഇതിന്റെ വില്ന ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും.
സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെല്ലാം ഏതാനും ദിവസങ്ങളായി പുതിയ അഡ്മിഷൻ സ്വീകരിക്കുന്നതിന്റെ തിരക്കായിരുന്നു. മുന്‍ വര്ഷങ്ങളെക്കാളുപരി സര്‍ക്കാര്‍ സ്കൂളുകളിലും മറ്റും അഡ്മിഷന്റെ എണ്ണം കൂടിയിട്ടുണ്ട്.
പുതുതായി പ്രവേശനം നേടിയെത്തുന്ന കുരുന്നുകളെ ആഘോഷപൂര്‍വം വിദ്യാലയങ്ങളിലേക്ക് വരവേല്‍ക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ മുന്നൊരുക്കങ്ങളെല്ലാം ജില്ലാതലം മുതല്‍ സ്കൂള്‍തലം വരെ ഇതിനോടകം പൂര്‍ത്തിയായി.
ജില്ലാ പ്രവേശനോല്‍സവം അമരാവതിയില്‍
ഈ വര്‍ഷത്തെ ജില്ലാ തല സ്കൂള്‍ പ്രവേശനോല്‍സവം കുമളി അമരാവതി ഗവ. ഹൈസ്കൂളില്‍ നടക്കും. ജോയിസ് ജോര്‍ജ് എംപി പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യും. ഇ.എസ്. ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
വര്‍ണാഭമായ അന്തരീക്ഷത്തിലായിരിക്കും പ്രവേശനോല്‍സവം നടക്കുക. കുട്ടികളെ സ്വാഗത ഗീതത്തിന്റെ അകമ്പടിയോടെ പ്രകൃതി ഉൽപന്നങ്ങൾ നല്കി സ്കൂളുകളിലേക്ക് സ്വീകരിച്ചാനയിക്കും.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാകും പ്രവേശനോത്സവം. പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും പായസവും ഉച്ചഭക്ഷണവും നൽകും. സ്റ്റേജ് അക്ഷരങ്ങൾകൊണ്ട് അലങ്കരിക്കും.
ഫിറ്റ്നസ് പരിശോധന പൂര്‍ണം
ജില്ലയിലെ എല്ലാ സ്കൂളുകളും വിദ്യാര്‍ഥികള്‍ക്ക് ഭീതിരഹിതമായി പഠിക്കാന്‍ കഴിയുന്ന തരത്തിലുള്ളവയാണോയെന്ന നിലവാര പരിശോധന എല്ലാ സ്കൂളുകളിലും നടത്തിയതായി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എ.അബൂബക്കര്‍ പറഞ്ഞു. ജില്ലയില്‍ ഒരു സ്കൂളിന്റെ കെട്ടിടത്തിനു പോലും അപാകതയുള്ളതായി ഇതു വരെ കണ്ടെത്തിയിട്ടില്ല. ഇന്ന് അഞ്ചോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിക്കും. എല്ലാ സ്കൂളുകളിലും ശുചിമുറികള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
പുതിയ കുട്ടികളുടെ എണ്ണം
മുന്‍ വര്ഷത്തെക്കാളുപരി ഇത്തവണ പുതിയ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇപ്പോഴും പുതിയ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നു വരികയാണ്. സ്കൂള്‍ തുറന്ന് ആറാം പ്രവൃത്തി ദിവസമായ എട്ടിനു മാത്രമേ പുതിയ വിദ്യാര്‍ഥികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പിനു ലഭ്യമാകൂ.
സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങള്‍
പൊതു വിദ്യാലയ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റെ പ്രവര്‍ത്തനം തുടരുന്നു. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കി. ഇതിനായി അധ്യാപകര്‍ക്ക് ഐടി പരിശീലനവും കൊടുത്തു കഴിഞ്ഞു.
പരാതിക്കിട നല്‍കാതെ പാഠപുസ്തക വിതരണം
പരാതിക്കിട നല്‍കാതെ ആദ്യ വാല്യം പുസ്തകത്തിന്റെ വിതരണം പൂര്‍ണമായിക്കഴിഞ്ഞു. സ്കൂളുകളിലേക്കുള്ള 90 ശതമാനം പുസ്തകങ്ങളും വിതരണം ചെയ്തുവെന്നാണ് ജില്ല പാഠപുസ്തക ഡിപ്പോ അധികൃതര്‍ അറിയിച്ചത്. ആറേകാല്‍ ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. കുറച്ച് തമിഴ് മീഡിയം പുസ്തകങ്ങളാണ് ഇനിയും വിതരണം ചെയ്യാനുള്ളത്. കേരള ബുക്ക്സ് ആൻഡ് പ്രിന്റിംഗ് സൊസൈറ്റിക്കു തന്നെയായിരുന്നു അച്ചടിക്കു പുറമെ വിതരണത്തിന്റെയും ചുമതല.
ഏതാനും സ്കൂളുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്റര്‍ സൊസൈറ്റികള്‍ വഴി പുസ്തകങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു. മുന്‍പ് കൊറിയര്‍ സര്‍വീസ് വഴിയും പോസ്റ്റോഫീസ് വഴിയും വിതരണം ചെയ്തപ്പോള്‍ പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്.
യൂണിഫോം വിതരണം
ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂണിഫോമുകള്‍ നല്കുന്ന പദ്ധതി പ്രകാരം വിതരണ പ്രക്രിയ മിക്ക സ്കൂളുകളിലും നടന്നു കഴിഞ്ഞു. അഞ്ചു മുതല്‍ എട്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിനുള്ള ഫണ്ട് വിതരണത്തിനുള്ള തുക ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും സ്കൂളുകളില്‍ എത്തിച്ചു വിതരണം നടത്തി.
പതിവു പരാതികള്‍ പടിക്കു പുറത്ത്
കാലവര്‍ഷത്തിന്റെ വരവറിയിച്ച് ഏതാനും ദിവസമായി മഴ പെയ്തു നില്‍ക്കുകയാണെങ്കിലും അതൊന്നും നാളത്തെ പ്രവേശനോല്‍സവത്തിന്റെ നിറം കെടുത്തുകയില്ലെന്നാണ് സ്കൂളധികൃതരുടെ പ്രതീക്ഷ.
കാര്‍മേഘം മൂടി നില്ക്കുന്ന അന്തരീക്ഷത്തിലും പ്രസന്നമായ മുഖത്തോടെ പുതിയ വിദ്യാലയ വര്‍ഷത്തിലേക്ക് പ്രതീക്ഷയോടെ എത്തുന്ന കുരുന്നുകളെ ശിശു സൗഹൃദാന്തരീക്ഷത്തില്‍ നാളെ അക്ഷര ലേകത്തേക്കു വരവേല്‍ക്കും. പതിവായുണ്ടാകുന്ന പരാതികളെ ഇത്തവണ വിദ്യാലയങ്ങളുടെ പടിക്കു പുറത്തു നിര്‍ത്താനാണ് വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചിരിക്കുന്നത്.
മാർഗനിർദേശവുമായി പോലീസും
പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ വാഹനങ്ങളിലും കാല് നടയായും പോകുമ്പോള്‍ സ്കൂള്‍ മാനേജുമെന്റുകളും രക്ഷിതാക്കളും വാഹന ഡ്രൈവര്‍മാരും ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി പോലീസും രംഗത്ത്.
സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷം ഡ്രൈവിംഗ് പരിചയം ഉണ്ടാകണം. ഡ്രൈവര്‍മാര്‍ മദ്യപിച്ചോ അലക്ഷ്യമായോ വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെട്ടവര്‍ ആയിരിക്കരുത്. ഓമ്നി ബസുകളില്‍ സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കണം. കുട്ടികളെ കയറ്റിയിറക്കുന്നതിന് ശാരീരിക ക്ഷമതയുള്ള അറ്റന്‍ഡര്‍ വാഹനത്തില്‍ ഉണ്ടാകണം.
ബസുകളുടെ ഓരോ വാതിലിലും ഷട്ടര്‍ ഉണ്ടാകണം. വാഹനങ്ങള്‍ പത്തു വര്‍ഷത്തില്‍ താഴെ പഴക്കമുള്ളവയും ഫിറ്റ്നസ് ഉള്ളവയും ആയിരിക്കണം. എമര്‍ജന്‍സി വാതില്‍ ഉണ്ടാകണം. വിദ്യാര്‍ഥികളുമായി പോകുന്ന വാഹനങ്ങളില്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടു പോകാന്‍ പാടില്ല. സ്കൂള്‍ ബാഗുകള്‍ വാഹനത്തിന്റെ സൈഡില്‍ തൂക്കി പോകരുത്. സ്കൂള്‍ കോമ്പൗണ്ട്, പാര്‍ക്കിംഗ് ഏരിയ എന്നിവിടങ്ങളില്‍ മാത്രമേ വാഹനം നിര്‍ത്തി കുട്ടികളെ കയറ്റാനും ഇറക്കാനും പാടുള്ളു.
സ്കൂള്‍ പരിസരത്ത് വേഗ പരിധി 15 കിലോമീറ്റര്‍ ആണ്. കുട്ടികളെ കൊണ്ടു പോകുന്ന ഓട്ടോ റിക്ഷകളില്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളോട് ബസ് ജീവനക്കാര്‍ മാന്യമായി പെരുമാറണം. പെണ്‍കുട്ടികളെ കൊണ്ടുപോകുന്ന വാഹനത്തില്‍ വനിത കെയര്‍ ടേക്കര്‍ നിര്‍ബന്ധമായും ഉണ്ടാകണം
എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി
എല്ലാ വിദ്യാലയങ്ങളിലും പോലീസിന്റെ നേതൃത്വത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. എല്ലാ 15 ദിവസം കൂടുമ്പോഴും കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്ടികള്‍ തുറന്ന് പരിശോധന നടത്തി പരാതികളില്‍ നടപടി സ്വീകരിക്കും.ഇതു കൂടാതെ വിദ്യാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്പന്നങ്ങളുടെ വില്പനയും സംഭരണവും നിരോധിച്ചിട്ടുള്ളതിനാല്‍ ഇതിന്റെ വില്ന ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും.