+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനുതാപത്തോടെ വന്ന് അഭിഷേകത്തോടെ മടങ്ങാം: മാർ ജോസ് പുത്തൻവീട്ടിൽ

ആന്പല്ലൂർ: സ്വന്തം ജീവിതത്തിലെ തെറ്റുകളെക്കുറിച്ചു വേദന തോന്നുകയും അവ ക്ഷമിക്കപ്പെടാൻ ദൈവത്തിന്‍റെ മുന്പിൽ സ്വയം സമർപ്പിക്കുകയും ചെയ്യുന്നവർക്കു ദൈവാനുഗ്രഹ
അനുതാപത്തോടെ വന്ന് അഭിഷേകത്തോടെ  മടങ്ങാം: മാർ ജോസ് പുത്തൻവീട്ടിൽ
ആന്പല്ലൂർ: സ്വന്തം ജീവിതത്തിലെ തെറ്റുകളെക്കുറിച്ചു വേദന തോന്നുകയും അവ ക്ഷമിക്കപ്പെടാൻ ദൈവത്തിന്‍റെ മുന്പിൽ സ്വയം സമർപ്പിക്കുകയും ചെയ്യുന്നവർക്കു ദൈവാനുഗ്രഹത്തിന്‍റെ അഭിഷേകത്തോടെ ജീവിതത്തിലേക്കു മടങ്ങാനാകുമെന്ന് എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ. ആന്പല്ലൂർ കൃപാഭിഷേകം ബൈബിൾ കണ്‍വൻഷനോടനുബന്ധിച്ചു വിശുദ്ധ കുർബാനയർപ്പിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്.
ആഴമേറിയ പാപബോധവും അത് ഏറ്റുപറയാനുള്ള എളിമയും ആത്മധൈര്യവും ഉണ്ടാകുന്പോൾ ഒരു വിശ്വാസിയുടെ ജീവിതത്തിൽ ദൈവാനുഗ്രഹത്തിന്‍റെ അനുഭവമുണ്ടാകുന്നു. ക്രിസ്തുവിന്‍റെ മാമ്മോദീസയുടെ അവസരത്തിൽ സംഭവിച്ച മൂന്നു സ്വർഗീയതലങ്ങളെ പരാമർശിച്ച് ഓരോ വിശ്വാസിക്കും ഉണ്ടാകേണ്ട ദൈവാനുഗ്രഹത്തിന്‍റെ മേഖലകളെ അദ്ദേഹം വ്യക്തമാക്കി. ഓരോ വ്യക്തിയുടെയും ജീവിത്തിനുമുന്പിൽ സ്വർഗം തുറക്കപ്പെടുകയും ദൈവാത്മാവ് ഇറങ്ങിവരികയും ദൈവപ്രീതിയുടെ വാക്കുകൾ അലയടിക്കുകയും ചെയ്യണം.
ചിന്തയും വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്ത അധമവ്യക്തിത്വവും ചിന്തിക്കുന്നതു പറയുന്നുണ്ടെങ്കിലും അതനുസരിച്ചു പ്രവർത്തിക്കാത്ത മധ്യമവ്യക്തിത്വവും ഉപേക്ഷിച്ചു ചിന്തയും വാക്കും പ്രവൃത്തിയും ഒന്നായിത്തീരുന്ന ഉത്ത മ വ്യക്തിത്വത്തിലേക്കു പ്രവേശിക്കുന്പോഴാണ് ഒരാൾക്ക് ദൈവപ്രീതിയും ദൈവികാനുഭവവും ലഭിക്കുന്നത്. കണ്‍വൻഷനിൽ പങ്കെടുക്കുന്ന അനേകായിരം വിശ്വാസികളുടെ ജീവിതത്തിൽ ദൈവാനുഗ്രഹത്തിന്‍റെ അഭിഷേകം ഉണ്ടാകട്ടെയെന്നും ബിഷപ് കൂട്ടിച്ചേർത്തു.
കണ്‍വൻഷന്‍റെ നാലാം ദിവസമായ ഇന്നലെ ഹർത്താലായിരുന്നിട്ടും അര ലക്ഷത്തിലധികം വിശ്വാസികളാണു പങ്കെടുത്തത്. രാവിലെ മുതൽ കൺവൻഷൻ ഗ്രൗണ്ട ിൽ രോഗികൾക്കായുള്ള പ്രത്യേക പ്രാർഥനാശുശ്രൂഷ നടന്നു. ഉച്ചതിരിഞ്ഞു കച്ചവടക്കാർക്കും കടബാധ്യതയുള്ളവർക്കും പ്രവാസികൾക്കുമായുള്ള പ്രത്യേക പ്രാർഥനാശുശ്രൂഷയും നടത്തി.
കണ്‍വൻഷന്‍റെ അവസാനദിവസമായ ഇന്ന് ഉച്ചതിരിഞ്ഞു 2.30 മുതൽ 3.30 വരെ ദന്പതികൾ, കുടുംബങ്ങൾ,സന്യസ്തർ എന്നിവർക്കുവേണ്ടി പ്രാർഥനാ ശുശ്രൂഷയുണ്ടായിരിക്കും.
തൃശൂർ അതിരൂപതാധ്യ
ക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് വിശുദ്ധ കുർബാനയർപ്പിച്ചു
സന്ദേശം നല്കും.