+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോളിബോൾ കൊണ്ട് ഇന്ദ്രജാലം തീർക്കാൻ അന്തർദേശീയ താരങ്ങളെത്തുന്നു

ചെറുവത്തൂർ: ചീമേനിയെ ഉത്സവലഹരിയിലാക്കി വോളീബോൾ ചാന്പ്യൻഷിപ്പിന് ഒരുക്കങ്ങളായി. സംസ്ഥാന വോളീബോൾജില്ലാ വോളീബോൾ അസോസിയേഷനുകളുടെ എന്നിവയുടെ നേതൃത
വോളിബോൾ കൊണ്ട് ഇന്ദ്രജാലം  തീർക്കാൻ അന്തർദേശീയ  താരങ്ങളെത്തുന്നു
ചെറുവത്തൂർ: ചീമേനിയെ ഉത്സവലഹരിയിലാക്കി വോളീബോൾ ചാന്പ്യൻഷിപ്പിന് ഒരുക്കങ്ങളായി. സംസ്ഥാന വോളീബോൾ-ജില്ലാ വോളീബോൾ അസോസിയേഷനുകളുടെ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ഇന്‍റർക്ലബ് വോളി ചാന്പ്യൻഷിപ്പിന് രക്തസാക്ഷി ക്ലബാണ് ആതിഥ്യമരുളുന്നത്. ഒന്പത് മുതൽ 16വരെയാണ് ചീമേനിയിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റേഡിയത്തിൽ മത്സരം നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ആദ്യമത്സരത്തിൽ ഇന്ത്യൻ നേവി, കേരള പോസ്റ്റൽ ടീമിനെ നേരിടും. അയ്യായിരം പേർക്ക് ഇരിക്കാവുന്ന ഗാലറി, രണ്ടായിരം പേർക്കുള്ള കസേരയും ഉൾപെടെ ഏഴായിരം പേർക്ക് ഒരേ സമയം കണികാണാനുള്ള സൗകര്യമാണ് ഒരുക്കിയിടുള്ളത്. കയ്യൂർ ചീമേനി പഞ്ചായത്തിലെ 45 ഓളം ക്ലബുകളും സന്നദ്ധ സംഘടനകളും വോളിബോൾ വിജയത്തിനായി രംഗത്തുണ്ട്.
ബിപിസിഎൽ കൊച്ചി, ഇന്ത്യൻ നേവി, കെഎസ്ഇബി തിരുവനന്തപുരം, കേരള പോലീസ്, കസ്റ്റംസ് കൊച്ചി, എംഇജി തിരുവന്തപുരം, കേരള പോസ്റ്റൽ, ഇന്ത്യൻ ആർമി എന്നീ പുരുഷ ടീമുകളും, കെഎസ്ഇബി തിരുവനന്തപുരം, കേരള പോലീസ്, അസംപ്ഷൻ ചങ്ങനാശ്ശേരി, സെന്‍റ് ജോസഫ് ഇരിങ്ങാലക്കുട എന്നീ വനിതാ ടീമുകളും എട്ട് ദിവസം നീണ്ടുനിൽക്കുന്ന ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.
അന്തർ ദേശീയ താരങ്ങളായ ടോം ജോസഫ്, കിഷോർകുമാർ, വിപിൻ എം. ജോർജ്ജ്, രോഹിത്, അഖിൽ, ജെറോം വിനീത്, കെ.ജി. രാഗേഷ്, ഫഹദ് തുടങ്ങിയ താരങ്ങൾ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും. കയ്യൂർചീമേനി പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും സമഗ്ര കായിക വളർച്ച, പാവപ്പെട്ടവർക്ക് സഹായകമാകുന്ന കാരുണ്യ പ്രവർത്തനം എന്നിവ ലക്ഷ്യമിട്ടാണ്ചീമേനി രക്തസാക്ഷി ക്ലബ് സംസ്ഥാന ഇന്‍റർക്ലബ് വോളിക്ക് ആതിഥ്യമരുളുന്നത്. എല്ലാ ദിവസവും വൈകുന്നേരം 6.30നാണ് മത്സരം ആരംഭിക്കുക.
പത്രസമ്മേളനത്തിൽ പി. ജനാർദനൻ, കെ.പി. വത്സലൻ, കെ. ശകുന്തള, കെ. ബാലകൃഷ്ണൻ, കെ. ശ്രീനിവാസൻ, യു. രാഘവൻ, എം. ശശിധരൻ, കയനി കുഞ്ഞിക്കണ്ണൻ, പി.പി. സുരേഷ്, കെ. രവീന്ദ്രൻ, പി.എ. രാജൻ എന്നിവർ പങ്കെടുത്തു.