മലയാറ്റൂർ: ആത്മാഭിഷേകം നഷ്ടപ്പെട്ടാൽ മനുഷ്യന്റെ മനഃസാക്ഷി ഇല്ലാതാക്കുമെന്നും മനഃസാക്ഷി വീണ്ടെടുക്കാൻ ആത്മാവിനാൽ അഭിഷേകം നേടണമെന്നും ബിഷപ്പ് മാർ തോമസ് ചക്യേത്ത്. മുപ്പത്തിയാറാമത് മലയാറ്റൂർ ബൈബിൾ കണ്‍വൻഷനിൽ (ആത്മാഭിഷേകം-2017) സമാപന സന്ദേശം നൽകുകയായിരുന്നു അദേഹം.
ആത്മാഭിഷേകം നേടുന്നതിനുള്ള ഉത്തമവേദിയാണു ബൈബിൾ കണ്‍വൻഷനുകൾ. ആത്മാവിൽ നിറയാൻ സാധിക്കുന്പോൾ ദൈവസ്പർശനം ലഭിക്കും. അത് മനുഷ്യനെ പ്രലോഭനങ്ങളിൽ അടിമപ്പെടാതിരിക്കാനുള്ള ശക്തി നൽകും. കണ്വൻഷനുകളിൽനിന്നു ലഭിക്കുന്ന ദൈവീകശക്തി മറ്റുള്ളവരിലേക്കു പകരാനും സ്വയം നിലനിർത്താനും ശ്രമിക്കണമെന്നും ബിഷപ് ഓർമിപ്പിച്ചു.
കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട്, മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത് എന്നിവർ പ്രസംഗിച്ചു. മലയാറ്റൂർ സെന്റ് തോമസ് പള്ളിയങ്കണത്തിൽ പതിനായിരത്തോളം പേർക്കിരിക്കാവുന്ന പന്തലിലാണ് കണ്വൻഷൻ നടന്നത്.
നിന്റെ സന്തതികളുടെ മേൽ എന്റെ ആത്മാവും നിന്റെ മക്കളുടെ മേൽ എന്റെ അനുഗ്രഹവും ഞാൻ വർഷിക്കും എന്നതായിരുന്നു ഈ വർഷത്തെ കണ്‍വൻഷന്റെ ആപ്തവാക്യം. അതിരൂപത ഇവാഞ്ചലൈസേഷൻ ടീമിലെ ഫാ. ജോസഫ് പാറേക്കാട്ടിലാണു കണ്‍വൻഷനു നേതൃത്വം നൽകിയത്.
ആത്മാഭിഷേകം നേടുന്നതിനുള്ള ഉത്തമവേദിയാണു ബൈബിൾ കണ്‍വൻഷനുകൾ. ആത്മാവിൽ നിറയാൻ സാധിക്കുന്പോൾ ദൈവസ്പർശനം ലഭിക്കും. അത് മനുഷ്യനെ പ്രലോഭനങ്ങളിൽ അടിമപ്പെടാതിരിക്കാനുള്ള ശക്തി നൽകും. കണ്വൻഷനുകളിൽനിന്നു ലഭിക്കുന്ന ദൈവീകശക്തി മറ്റുള്ളവരിലേക്കു പകരാനും സ്വയം നിലനിർത്താനും ശ്രമിക്കണമെന്നും ബിഷപ് ഓർമിപ്പിച്ചു.
കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട്, മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത് എന്നിവർ പ്രസംഗിച്ചു. മലയാറ്റൂർ സെന്റ് തോമസ് പള്ളിയങ്കണത്തിൽ പതിനായിരത്തോളം പേർക്കിരിക്കാവുന്ന പന്തലിലാണ് കണ്വൻഷൻ നടന്നത്.
നിന്റെ സന്തതികളുടെ മേൽ എന്റെ ആത്മാവും നിന്റെ മക്കളുടെ മേൽ എന്റെ അനുഗ്രഹവും ഞാൻ വർഷിക്കും എന്നതായിരുന്നു ഈ വർഷത്തെ കണ്‍വൻഷന്റെ ആപ്തവാക്യം. അതിരൂപത ഇവാഞ്ചലൈസേഷൻ ടീമിലെ ഫാ. ജോസഫ് പാറേക്കാട്ടിലാണു കണ്‍വൻഷനു നേതൃത്വം നൽകിയത്.