ആലുവ: മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ മർദിച്ച പോലീസ് നടപടിക്കെതിരേ നടന്ന ഹർത്താലിന്റെ ഭാഗമായി ആലുവയിലും കടുങ്ങല്ലൂരിലും യുഡിഎഫ് പ്രകടനത്തിനിടെ പോലീസുമായി ഉന്തുതള്ളും. അതേസമയം ഹർത്താൽ ആലുവ മേഖലയിൽ പൂർണമായിരുന്നു. യുഡിഎഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെ സി.ഐ. വിശാൽ ജോൺസനുമായി പ്രവർത്തകർ കൊമ്പുകോർക്കുകയായിരുന്നു.ഇന്നലെ രാവിലെ 11മണിയോടെ ബാങ്ക് കവലയിലായിരുന്നു സംഭവം.
നിരത്തിലിറങ്ങിയ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പോലീസ് പിന്തിരിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഇതേചൊല്ലി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസി പി. ആൻഡ്രൂസും പോലീസും തമ്മിൽ തർക്കമായി. ഇത് മറ്റ് പ്രവർത്തർ കൂടി ഏറ്റെടുത്തതോടെ ബഹളമയമായി. ഇതിനിടെ സമരക്കാർ സിഐയെ പിടിച്ച് തള്ളിയെന്നും പറയപ്പെടുന്നു. തുടർന്ന് പ്രകടനത്തിലുണ്ടായിരുന്ന മുതിർന്ന നേതാക്കൾ ഇടപ്പെട്ട് സംഘർഷാവസ്ഥ ഒഴിവാക്കുകയായിരുന്നു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, ആനന്ദ് ജോർജ്, എം.കെ.എ. ലത്തീഫ്, പി.എ. താഹിർ (മുസ്ലീംലീഗ്), ഡൊമനിക്ക് കാവുങ്കൽ (കേരള കോൺഗ്രസ്), ടി.ആർ. തോമസ് (സിഎംപി), ജി. വിജയൻ (ആർഎസ്പി) എന്നിവര് പ്രകടനത്തിനു നേതൃത്വം നല്കി.
കടുങ്ങല്ലൂരിലും സമാനമായ സാഹചര്യത്തിലാണ് പോലീസുമായി ഉന്തും തള്ളുമുണ്ടായത്. കിഴക്കെ കടുങ്ങല്ലൂരിൽ നിന്നും മുപ്പത്തടം കവലയിലേക്കുള്ള പ്രകടനത്തിനിടെ വാഹനങ്ങൾ തടയാൻ ശ്രമിച്ചതാണ് പോലീസുമായുള്ള സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. നേതാക്കൾ ഇടപ്പെട്ടണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. യുഡിഎഫ് മണ്ഡലം ചെയർമാൻ വി.കെ. ഷാനവാസ്, ലീഗ് നേതാവ് പി.എ. ഷാജഹാൻ, പി.കെ. ജോസഫ്, ടി.എം. സെയ്തു കുഞ്ഞ്, ടി.ജെ. ടൈറ്റസ് തുടങ്ങിയവർ നേതൃത്വം നൽകി.മുപ്പത്തടത്ത്നടന്ന പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. വി.കെ. ഷാനവാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച് ബിജെപി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി ബൈപാസിൽ ദേശീയപാത ഉപരോധിച്ചു. റോഡ് ഉപരോധത്തിനിടെ പോലീസ് പ്രവർത്തകരെ മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ ആലുവ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്റ്റേഷനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധയോഗം നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
പറവൂർ: പറവൂരിൽ ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു.കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണു നിരത്തിലിറങ്ങിയത്. സര്ക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിച്ചില്ല. ദേശീയപാതയും ദേശസാത്കൃത റോഡും വിജനമായിരുന്നു. പറവൂരിലെ കോടതികൾ തുറന്നുവെങ്കിലും കേസുകളൊന്നും നടന്നില്ല. യുഡിഎഫ്, ബിജെപി, ബിഡിജെഎസ് പ്രവർത്തകർ നഗത്തിൽ വെവ്വേറെ പ്രതിഷേധപ്രകടനങ്ങൾ നടത്തി. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നഗരത്തിലും സമീപപ്രദേശങ്ങളിലും പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.
പെരുന്പാവൂർ: ഹർത്താലിൽ പെരുന്പാവൂരിൽ കടകന്പോളങ്ങൾ എല്ലാം തന്നെ അടഞ്ഞ് കിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളൊഴികേ മറ്റ് വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. ചിലയിടങ്ങളിൽ സ്ഥാപനങ്ങൾ തുറന്നെങ്കിലും സമരക്കാർ വന്ന് അടപ്പിച്ചു. അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തില്ല. പതിവുപോലെ പുല്ലുവഴി-വല്ലം മേഖലകളിൽ ഹർത്താൽ ബാധിച്ചില്ല. സാധാരണ ദിവസങ്ങളിലെ പോലെ തന്നെ സ്ഥാപനങ്ങളും കടകളും ഇവിടങ്ങളിൽ തുറന്ന് പ്രവർത്തിച്ചു.
നിരത്തിലിറങ്ങിയ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പോലീസ് പിന്തിരിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഇതേചൊല്ലി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസി പി. ആൻഡ്രൂസും പോലീസും തമ്മിൽ തർക്കമായി. ഇത് മറ്റ് പ്രവർത്തർ കൂടി ഏറ്റെടുത്തതോടെ ബഹളമയമായി. ഇതിനിടെ സമരക്കാർ സിഐയെ പിടിച്ച് തള്ളിയെന്നും പറയപ്പെടുന്നു. തുടർന്ന് പ്രകടനത്തിലുണ്ടായിരുന്ന മുതിർന്ന നേതാക്കൾ ഇടപ്പെട്ട് സംഘർഷാവസ്ഥ ഒഴിവാക്കുകയായിരുന്നു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, ആനന്ദ് ജോർജ്, എം.കെ.എ. ലത്തീഫ്, പി.എ. താഹിർ (മുസ്ലീംലീഗ്), ഡൊമനിക്ക് കാവുങ്കൽ (കേരള കോൺഗ്രസ്), ടി.ആർ. തോമസ് (സിഎംപി), ജി. വിജയൻ (ആർഎസ്പി) എന്നിവര് പ്രകടനത്തിനു നേതൃത്വം നല്കി.
കടുങ്ങല്ലൂരിലും സമാനമായ സാഹചര്യത്തിലാണ് പോലീസുമായി ഉന്തും തള്ളുമുണ്ടായത്. കിഴക്കെ കടുങ്ങല്ലൂരിൽ നിന്നും മുപ്പത്തടം കവലയിലേക്കുള്ള പ്രകടനത്തിനിടെ വാഹനങ്ങൾ തടയാൻ ശ്രമിച്ചതാണ് പോലീസുമായുള്ള സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. നേതാക്കൾ ഇടപ്പെട്ടണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. യുഡിഎഫ് മണ്ഡലം ചെയർമാൻ വി.കെ. ഷാനവാസ്, ലീഗ് നേതാവ് പി.എ. ഷാജഹാൻ, പി.കെ. ജോസഫ്, ടി.എം. സെയ്തു കുഞ്ഞ്, ടി.ജെ. ടൈറ്റസ് തുടങ്ങിയവർ നേതൃത്വം നൽകി.മുപ്പത്തടത്ത്നടന്ന പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. വി.കെ. ഷാനവാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച് ബിജെപി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി ബൈപാസിൽ ദേശീയപാത ഉപരോധിച്ചു. റോഡ് ഉപരോധത്തിനിടെ പോലീസ് പ്രവർത്തകരെ മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ ആലുവ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്റ്റേഷനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധയോഗം നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
പറവൂർ: പറവൂരിൽ ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു.കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണു നിരത്തിലിറങ്ങിയത്. സര്ക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിച്ചില്ല. ദേശീയപാതയും ദേശസാത്കൃത റോഡും വിജനമായിരുന്നു. പറവൂരിലെ കോടതികൾ തുറന്നുവെങ്കിലും കേസുകളൊന്നും നടന്നില്ല. യുഡിഎഫ്, ബിജെപി, ബിഡിജെഎസ് പ്രവർത്തകർ നഗത്തിൽ വെവ്വേറെ പ്രതിഷേധപ്രകടനങ്ങൾ നടത്തി. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നഗരത്തിലും സമീപപ്രദേശങ്ങളിലും പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.
പെരുന്പാവൂർ: ഹർത്താലിൽ പെരുന്പാവൂരിൽ കടകന്പോളങ്ങൾ എല്ലാം തന്നെ അടഞ്ഞ് കിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളൊഴികേ മറ്റ് വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. ചിലയിടങ്ങളിൽ സ്ഥാപനങ്ങൾ തുറന്നെങ്കിലും സമരക്കാർ വന്ന് അടപ്പിച്ചു. അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തില്ല. പതിവുപോലെ പുല്ലുവഴി-വല്ലം മേഖലകളിൽ ഹർത്താൽ ബാധിച്ചില്ല. സാധാരണ ദിവസങ്ങളിലെ പോലെ തന്നെ സ്ഥാപനങ്ങളും കടകളും ഇവിടങ്ങളിൽ തുറന്ന് പ്രവർത്തിച്ചു.