ആലുവ: അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച 18 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പോലീസ് പിടിയിൽ. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എ.വി. ജോർജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആന്റി നാർക്കോട്ടിക് സ്പെഷൽ ടീമാണ് കഴിഞ്ഞദിവസം രാത്രി 9.30ഓടെ പട്ടിമറ്റം ജംഗ്ഷനിൽനിന്ന് പെരുന്പാവൂർ കടുവാൽ കണിയാംപറന്പിൽ ഷാജി (47), വല്ലം റയോണ്‍പുരം എരേക്കാട്ടുകുടി അനിൽ (36) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്നും 375 മില്ലി വീതമുള്ള 48 കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്. പട്ടിമറ്റം ജംഗ്ഷനിലുള്ള ബിവറേജസ് മദ്യവില്പനശാലയിൽ നിന്നു രണ്ടും പേരും തവണകളായി 48 കുപ്പികൾ വാങ്ങി സൂക്ഷിച്ചശേഷം പെരുന്പാവൂർ വല്ലം ഭാഗത്തേക്ക് ചില്ലറ വില്പനയ്ക്കായി കൊണ്ടുപോകുന്ന വഴിയാണ് പ്രതികൾ പിടിയിലായത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ ആന്റി നർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.കെ. സനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ.എ. ജോയി, പോലീസുകാരായ ശ്യാം, രഞ്ജിത്, മുഹമ്മദ് എന്നിവരടങ്ങിയ സ്പെഷൽ ടീം സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ ആന്റി നർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.കെ. സനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ.എ. ജോയി, പോലീസുകാരായ ശ്യാം, രഞ്ജിത്, മുഹമ്മദ് എന്നിവരടങ്ങിയ സ്പെഷൽ ടീം സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.