പറവൂർ: കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് പകരുന്നതിനും ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന പ്രകൃതി ആരോഗ്യവിചാര വേദിയുടെ നേതൃത്വത്തിൽ പറവൂരിൽ ആരംഭിച്ച നിറവ് ഫെസ്റ്റ് സന്ദർശകർക്ക് വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നത്.
ശനിയാഴ്ച ആരംഭിച്ച ഫെസ്റ്റിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.കാടും മനുഷ്യനുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനായി ഒരു ആദിവാസി ഊര് ഇവിടെ ഒരുക്കിയിട്ടുണ്ട്. കാട്ടിൽനിന്നു ശേഖരിച്ച ഔഷധഗുണമുള്ള മുളയരി പായസം, കാട്ടുമുളകുകൾ കൊണ്ടുള്ള അച്ചാറുകൾ, കാട്ടുതേൻ, ചുക്കുകാപ്പി, ഈറ്റകൊണ്ട് നിർമിച്ച പനന്പുകൾ, ചിരട്ടത്തവികൾ, മീൻകൂടുകൾ തുടങ്ങി ആദിവാസികൾ പണ്ട് വേട്ടയാടാൻ ഉപയോഗിച്ചിരുന്ന പല ആയുധങ്ങളും ഇവിടെ കാണുവാനും വാങ്ങുവാനും സാധിക്കുന്നു. കൂടാതെ ആദിവാസി ചികിത്സാ രീതികളും ഉണ്ട്. വിദേശയിനം വർണപക്ഷികളും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള അനേകം വളർത്തുമൃഗങ്ങളും പ്രദർശനത്തിനുണ്ട്.
ഇതോടനുബന്ധിച്ചുള്ള ചക്ക ഫെസ്റ്റിൽ ചക്കഅട, ചക്കവട, ചക്കബജി, ചക്കപ്പുഴുക്ക്, ചക്കഉണ്ണിയപ്പം, ചക്കപായസം തുടങ്ങി ചക്കകൾ കൊണ്ടുള്ള 25ൽപ്പരം ചക്കവിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. മാന്പഴം ഫെസ്റ്റിൽ കേരളത്തിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുമുള്ള 20ൽപ്പരം മാങ്ങകളുടെ പ്രദർശനവും വിപണനവുമുണ്ട്. പ്രദർശനസമയം രാവിലെ 10 മുതൽ രാത്രി 8.30 വരെ. ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒന്പതു വരെ.
ശനിയാഴ്ച ആരംഭിച്ച ഫെസ്റ്റിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.കാടും മനുഷ്യനുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനായി ഒരു ആദിവാസി ഊര് ഇവിടെ ഒരുക്കിയിട്ടുണ്ട്. കാട്ടിൽനിന്നു ശേഖരിച്ച ഔഷധഗുണമുള്ള മുളയരി പായസം, കാട്ടുമുളകുകൾ കൊണ്ടുള്ള അച്ചാറുകൾ, കാട്ടുതേൻ, ചുക്കുകാപ്പി, ഈറ്റകൊണ്ട് നിർമിച്ച പനന്പുകൾ, ചിരട്ടത്തവികൾ, മീൻകൂടുകൾ തുടങ്ങി ആദിവാസികൾ പണ്ട് വേട്ടയാടാൻ ഉപയോഗിച്ചിരുന്ന പല ആയുധങ്ങളും ഇവിടെ കാണുവാനും വാങ്ങുവാനും സാധിക്കുന്നു. കൂടാതെ ആദിവാസി ചികിത്സാ രീതികളും ഉണ്ട്. വിദേശയിനം വർണപക്ഷികളും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള അനേകം വളർത്തുമൃഗങ്ങളും പ്രദർശനത്തിനുണ്ട്.
ഇതോടനുബന്ധിച്ചുള്ള ചക്ക ഫെസ്റ്റിൽ ചക്കഅട, ചക്കവട, ചക്കബജി, ചക്കപ്പുഴുക്ക്, ചക്കഉണ്ണിയപ്പം, ചക്കപായസം തുടങ്ങി ചക്കകൾ കൊണ്ടുള്ള 25ൽപ്പരം ചക്കവിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. മാന്പഴം ഫെസ്റ്റിൽ കേരളത്തിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുമുള്ള 20ൽപ്പരം മാങ്ങകളുടെ പ്രദർശനവും വിപണനവുമുണ്ട്. പ്രദർശനസമയം രാവിലെ 10 മുതൽ രാത്രി 8.30 വരെ. ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒന്പതു വരെ.