കൽപ്പറ്റ: നീരൊഴുക്കുനിലച്ച തോടുകളും ഇല്ലാതാകുന്ന പൊന്തകളും ചതുപ്പുകളും നെൽപ്പാടങ്ങളുടെ അളവിലുണ്ടാകുന്ന കുറവും വയനാട്ടിൽ നീർപക്ഷികളുടെ നിലനിൽപ്പ് ദുഷ്കരമാക്കുന്നു. ആവാസ വ്യവസ്ഥയുടെ തകർച്ച ജില്ലയിൽ ജലപക്ഷി വൈവിധ്യത്തിന്റെ ശോഷണത്തിനു കാരണമാകുകയാണ്.
പാടങ്ങൾക്കരികിലൂടെ ഒഴുകുന്ന തോടുകളോടു ചേർന്നുള്ള പൊന്തകളുടെയും ചതുപ്പുകളുടെയും നാശം നീർപക്ഷികൾക്ക് കൂടൊരുക്കാനും പ്രജനനം നടത്താനുമുള്ള ഇടം നഷ്ടമാക്കുകയാണ്.
കുളക്കോഴി കുടുംബത്തിൽപ്പെട്ട പക്ഷിയിനങ്ങൾ ജില്ലയിൽ അപൂർവകാഴ്ചയാണിപ്പോൾ. ചെങ്കണ്ണി തിപ്പരി, വാലൻ താമരക്കോഴി, നാടൻ താമരക്കോഴി, പട്ടക്കോഴി, ചുവന്ന നെല്ലിക്കോഴി, തിവിടൻ നെല്ലിക്കോഴി, നീലമാറൻ കുളക്കോഴി, കാളിക്കാള (പടംവിരുത്തിപ്പക്ഷി) എന്നിങ്ങനെ നീളുകയാണ് കുളക്കോഴി കുടുംബത്തിൽ വംശനാശത്തിന്റെ വക്കിലുള്ള പക്ഷിയിനങ്ങളുടെ നിര.
മുന്നുനാലു പതിറ്റാണ്ടുകൾ മുൻപുവരെ ജില്ലയിലെ വയലുകളിലും സമീപങ്ങളിലും സാധാരണമായിരുന്നു ഇവയുടെ സാന്നിധ്യം.
വയൽനാടെന്നു ഖ്യാതിയുള്ള വയനാട്ടിൽ 1960കളിൽ ഏകദേശം 40,000 ഹെക്ടറിലായിരുന്നു നെൽകൃഷി. ഇപ്പോഴിത് 10,000 ഹെക്ടറിനു ചുവടെയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നൂറുകണക്കിനു ഹെക്ടർ പാടങ്ങളിലാണ് കമുകും വാഴയും ഇഞ്ചിയും ഉൾപ്പെടെ കൃഷികൾ ഇടംപിടിച്ചത്. ഇതിനു പുറമേയാണ് കൃഷിരീതികളിലുണ്ടായ മാറ്റം.
ചാണകവും പച്ചിലവളങ്ങളും കൃഷിക്ക് ഉപയോഗിച്ചുരുന്ന കർഷകർ രാസവളങ്ങളുടേയും കീടനാശിനികളുടേയും പിന്നാലെ നീങ്ങി. ഇവയുടെ അശാസ്ത്രീയ പ്രയോഗം വയലുകളിലടക്കം വ്യാപകമായി. കാലപ്രയാണത്തിൽ ഇതുളവാക്കിയ പരിസ്ഥിതിതകർച്ചയുടെ തിക്തഫലമാണ് നീർപക്ഷികളും നേരിടുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജില്ലയിൽ കൊറ്റികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. വലിയ വെള്ളരിക്കൊക്ക്, ചെറിയ വെള്ളരിക്കൊക്ക്, കാലിക്കൊക്ക്, ചായക്കൊക്ക്, കുളക്കൊക്ക്, രാക്കൊക്ക്, അരിവാൾ കൊക്കൻ എന്നിവയുടെ സജീവസാന്നിധ്യം പനമരം, ആറാട്ടുതറ, വെണ്ണിയോട് എന്നിവിടങ്ങളിൽ മാത്രമാണിപ്പോൾ. പുഴയോടുചേർന്നുള്ള ഈ ആവാസവ്യവസ്ഥകളും നാശം നേരിടുകയാണ്.വാഴകൃഷി കീഴടക്കുന്നതിനു മുൻപുള്ള കാലത്ത് കൊറ്റിക്കൂട്ടങ്ങളെക്കൊണ്ട് സന്പന്നമായിരുന്നു ജില്ലയിലെ വയലുകൾ.
നീർപക്ഷികളുടെ സംരക്ഷണത്തിനു നെൽകൃഷിയുടെ വീണ്ടെടുപ്പും പ്രകൃതിക്ക് ഇണങ്ങിയ കൃഷിരീതികളും അനിവാര്യമാണെന്ന് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷുണുദാസ് അഭിപ്രായപ്പെട്ടു. പൊന്തകളും ചതുപ്പുകളും നിലനിർത്തിയുള്ള തോട് സംരക്ഷണത്തിൽ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാടങ്ങൾക്കരികിലൂടെ ഒഴുകുന്ന തോടുകളോടു ചേർന്നുള്ള പൊന്തകളുടെയും ചതുപ്പുകളുടെയും നാശം നീർപക്ഷികൾക്ക് കൂടൊരുക്കാനും പ്രജനനം നടത്താനുമുള്ള ഇടം നഷ്ടമാക്കുകയാണ്.
കുളക്കോഴി കുടുംബത്തിൽപ്പെട്ട പക്ഷിയിനങ്ങൾ ജില്ലയിൽ അപൂർവകാഴ്ചയാണിപ്പോൾ. ചെങ്കണ്ണി തിപ്പരി, വാലൻ താമരക്കോഴി, നാടൻ താമരക്കോഴി, പട്ടക്കോഴി, ചുവന്ന നെല്ലിക്കോഴി, തിവിടൻ നെല്ലിക്കോഴി, നീലമാറൻ കുളക്കോഴി, കാളിക്കാള (പടംവിരുത്തിപ്പക്ഷി) എന്നിങ്ങനെ നീളുകയാണ് കുളക്കോഴി കുടുംബത്തിൽ വംശനാശത്തിന്റെ വക്കിലുള്ള പക്ഷിയിനങ്ങളുടെ നിര.
മുന്നുനാലു പതിറ്റാണ്ടുകൾ മുൻപുവരെ ജില്ലയിലെ വയലുകളിലും സമീപങ്ങളിലും സാധാരണമായിരുന്നു ഇവയുടെ സാന്നിധ്യം.
വയൽനാടെന്നു ഖ്യാതിയുള്ള വയനാട്ടിൽ 1960കളിൽ ഏകദേശം 40,000 ഹെക്ടറിലായിരുന്നു നെൽകൃഷി. ഇപ്പോഴിത് 10,000 ഹെക്ടറിനു ചുവടെയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നൂറുകണക്കിനു ഹെക്ടർ പാടങ്ങളിലാണ് കമുകും വാഴയും ഇഞ്ചിയും ഉൾപ്പെടെ കൃഷികൾ ഇടംപിടിച്ചത്. ഇതിനു പുറമേയാണ് കൃഷിരീതികളിലുണ്ടായ മാറ്റം.
ചാണകവും പച്ചിലവളങ്ങളും കൃഷിക്ക് ഉപയോഗിച്ചുരുന്ന കർഷകർ രാസവളങ്ങളുടേയും കീടനാശിനികളുടേയും പിന്നാലെ നീങ്ങി. ഇവയുടെ അശാസ്ത്രീയ പ്രയോഗം വയലുകളിലടക്കം വ്യാപകമായി. കാലപ്രയാണത്തിൽ ഇതുളവാക്കിയ പരിസ്ഥിതിതകർച്ചയുടെ തിക്തഫലമാണ് നീർപക്ഷികളും നേരിടുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജില്ലയിൽ കൊറ്റികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. വലിയ വെള്ളരിക്കൊക്ക്, ചെറിയ വെള്ളരിക്കൊക്ക്, കാലിക്കൊക്ക്, ചായക്കൊക്ക്, കുളക്കൊക്ക്, രാക്കൊക്ക്, അരിവാൾ കൊക്കൻ എന്നിവയുടെ സജീവസാന്നിധ്യം പനമരം, ആറാട്ടുതറ, വെണ്ണിയോട് എന്നിവിടങ്ങളിൽ മാത്രമാണിപ്പോൾ. പുഴയോടുചേർന്നുള്ള ഈ ആവാസവ്യവസ്ഥകളും നാശം നേരിടുകയാണ്.വാഴകൃഷി കീഴടക്കുന്നതിനു മുൻപുള്ള കാലത്ത് കൊറ്റിക്കൂട്ടങ്ങളെക്കൊണ്ട് സന്പന്നമായിരുന്നു ജില്ലയിലെ വയലുകൾ.
നീർപക്ഷികളുടെ സംരക്ഷണത്തിനു നെൽകൃഷിയുടെ വീണ്ടെടുപ്പും പ്രകൃതിക്ക് ഇണങ്ങിയ കൃഷിരീതികളും അനിവാര്യമാണെന്ന് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷുണുദാസ് അഭിപ്രായപ്പെട്ടു. പൊന്തകളും ചതുപ്പുകളും നിലനിർത്തിയുള്ള തോട് സംരക്ഷണത്തിൽ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.