കേണിച്ചിറ: കേണിച്ചിറ പുതാടി റോഡ് തകർന്ന് വർഷങ്ങളും കഴിഞ്ഞിട്ടും റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുന്നു.
കേണിച്ചിറ മുതൽ പൂതാടി ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ വരെ കാൽനടയാത്ര പോലും പറ്റാത്ത വിധമാണ് റോഡ് തകർന്ന് കിടക്കുന്നത്. പോലീസ് സ്റ്റേഷൻ, പുതാടി എയുപി സ്കൂൾ, മഹാക്ഷേത്രം, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, കൊവളയിൽ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവയിലേക്ക് ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഈ പാതയോട് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് അധികൃതരും കടുത്ത അവഗണനയാണ് കാണിക്കുന്നത്.
കെഎസ്ആർടിസി, സ്വകാര്യ ബസുകളും 100 കണക്കിന് ഇതരവാഹനങ്ങളും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ട് പൂതാടി പ്രദേശത്തെ നാട്ടുകാർ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.
മാസങ്ങൾക്ക് മുന്പ് നാട്ടുകാർ സ്വന്തം ചെലവിൽ റോഡിലെ വലിയ കുഴികൾ അടച്ചിരുന്നു. എന്നാൽ വീണ്ടും റോഡ് തകർന്നിരിക്കുകയാണ്. കേണിച്ചിറ മുതൽ കോട്ടവയൽ വരദൂർ വരെ അഞ്ച് കിലോമീറ്റർ ദൂരം ടാറിംഗ് നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെന്ന് പറയുന്പോഴും റോഡ് നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടുപോകുകയാണ്. കേണിച്ചിറ മുതൽ പൂതാടി കോട്ടവയൽ വരെ ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
വലിയ കുഴികളിൽ ചാടി വാഹനങ്ങൾക്ക് അറ്റകുറ്റപ്പണിക്ക് നല്ല തുക മാറ്റിവയ്ക്കേണ്ടി വരുന്നുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. ഒരു നാടിന്റെ മുഴുവൻ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ശക്തമായ സമരവുമായി രംഗത്ത് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
കേണിച്ചിറ മുതൽ പൂതാടി ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ വരെ കാൽനടയാത്ര പോലും പറ്റാത്ത വിധമാണ് റോഡ് തകർന്ന് കിടക്കുന്നത്. പോലീസ് സ്റ്റേഷൻ, പുതാടി എയുപി സ്കൂൾ, മഹാക്ഷേത്രം, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, കൊവളയിൽ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവയിലേക്ക് ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഈ പാതയോട് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് അധികൃതരും കടുത്ത അവഗണനയാണ് കാണിക്കുന്നത്.
കെഎസ്ആർടിസി, സ്വകാര്യ ബസുകളും 100 കണക്കിന് ഇതരവാഹനങ്ങളും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ട് പൂതാടി പ്രദേശത്തെ നാട്ടുകാർ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.
മാസങ്ങൾക്ക് മുന്പ് നാട്ടുകാർ സ്വന്തം ചെലവിൽ റോഡിലെ വലിയ കുഴികൾ അടച്ചിരുന്നു. എന്നാൽ വീണ്ടും റോഡ് തകർന്നിരിക്കുകയാണ്. കേണിച്ചിറ മുതൽ കോട്ടവയൽ വരദൂർ വരെ അഞ്ച് കിലോമീറ്റർ ദൂരം ടാറിംഗ് നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെന്ന് പറയുന്പോഴും റോഡ് നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടുപോകുകയാണ്. കേണിച്ചിറ മുതൽ പൂതാടി കോട്ടവയൽ വരെ ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
വലിയ കുഴികളിൽ ചാടി വാഹനങ്ങൾക്ക് അറ്റകുറ്റപ്പണിക്ക് നല്ല തുക മാറ്റിവയ്ക്കേണ്ടി വരുന്നുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. ഒരു നാടിന്റെ മുഴുവൻ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ശക്തമായ സമരവുമായി രംഗത്ത് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.