+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാൻകൊന്പും കോടയും പിടികൂടി

നെടുങ്കണ്ടം: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മാൻകൊന്പുകളും കോടയും എക്സൈസ് നാർക്കോട്ടിക് സ്ക്വാഡ് പിടികൂടി. ശാന്തൻപാറ തൊട്ടിക്കാനം കൊല്ലക്കുന്നേൽ കുട്ടായി എന്
മാൻകൊന്പും കോടയും പിടികൂടി
നെടുങ്കണ്ടം: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മാൻകൊന്പുകളും കോടയും എക്സൈസ് നാർക്കോട്ടിക് സ്ക്വാഡ് പിടികൂടി. ശാന്തൻപാറ തൊട്ടിക്കാനം കൊല്ലക്കുന്നേൽ കുട്ടായി എന്നുവിളിക്കുന്ന രാജന്‍റെ വീട്ടിൽനിന്നാണ് 15 ലിറ്റർ കോടയും മൂന്ന് മാൻകൊന്പുകളും പിടികൂടിയത്. ഇവിടെ ചാരായവാറ്റും മൃഗവേട്ടയും നടക്കുന്നതായി എക്സൈസ് ഇന്‍റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നാർക്കോട്ടിക് സ്ക്വാഡ് പരിശോധന നടത്തിയത്. 45, 40, 30 സെന്‍റീമീറ്റർ വീതം നീളമുള്ളവയാണ് പിടിച്ചെടുത്ത മാൻകൊന്പുകൾ. പ്ലാസ്റ്റിക് കുടത്തിലാണ് കോട സൂക്ഷിച്ചിരുന്നത്.
എക്സൈസ് സംഘം റെയ്ഡിനെത്തുന്പോൾ രാജൻ സ്ഥലത്തുണ്ടായിരുന്നില്ല. പൈനാവ് നാർക്കോട്ടിക് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ സി.എ. അശോക് കുമാർ, പ്രിവന്‍റീവ് ഓഫീസർ ബെന്നി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനോയി, വിനോദ്, വിശ്വനാഥ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പിടിച്ചെടുത്ത മാൻകൊന്പുകൾ കോടതിയിൽ ഹാജരാക്കിയശേഷം വനംവകുപ്പിന് കൈമാറി. രാജനെതിരെ കേസെടുത്തു.