ചെറുതോണി: അവികസിതവും വിസ്തൃതവുമായ ജില്ലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിന് പരാതി പരിഹാര യജ്ഞവുമായി ജില്ലാ ഭരണകൂടം.
ജനങ്ങൾ ഓരോ ആവശ്യങ്ങൾക്കുമായി വിവിധ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടുന്നത് ഒഴിവാക്കുന്നതിനും അടിയന്തരമായി തീരുമാനം കാണുന്നതിനുമാണ് ജില്ലാകളക്ടർ ജി.ആർ. ഗോകുലിന്റെ നേതൃത്വത്തിൽ ജനസന്പർക്ക പരിപാടി നടത്തുന്ന
ത്.
ഓരോവകുപ്പു മേധാവികളും മറ്റുദ്യോഗസ്ഥരും ജനസന്പർക്ക പരിപാടിയിലുള്ളതിനാൽ അവിടെവച്ചുതന്നെ പരമാവധി പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ജനസന്പർക്ക പരിപാടിയിൽ ഉന്നയിക്കേണ്ട പരാതികൾ അക്ഷയ സെന്ററുകൾവഴി സ്വീകരിച്ചുകഴിഞ്ഞു.
ഇവ ഓരോ വകുപ്പിലേക്കും തരംതിരിച്ച് പരിശോധനക്കായി ക്രമീകരിച്ചികൊണ്ടിരിക്കയാണ്. വിശാലമായ ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് ജില്ലാതലത്തിൽ ജനസന്പർക്ക പരിപാടി നടത്തുന്നത് അപ്രായോഗികമായതിനാൽ താലൂക്കടിസ്ഥാനത്തിലാണ് ജനസന്പർക്ക പരിപാടി നടത്തുക.
ഇടുക്കി താലൂക്കിൽ പത്തിന് പരിപാടിക്ക് തുടക്കംകുറിക്കും. പിന്നീടുള്ള ഓരോ ചൊവ്വാഴ്ചകളിലും മറ്റു താലൂക്കുകളിൽ ജനസന്പർക്ക പരിപാടി നടക്കുമെന്നും കളക്ടർ വ്യക്തമാക്കി.
ജനങ്ങൾ ഓരോ ആവശ്യങ്ങൾക്കുമായി വിവിധ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടുന്നത് ഒഴിവാക്കുന്നതിനും അടിയന്തരമായി തീരുമാനം കാണുന്നതിനുമാണ് ജില്ലാകളക്ടർ ജി.ആർ. ഗോകുലിന്റെ നേതൃത്വത്തിൽ ജനസന്പർക്ക പരിപാടി നടത്തുന്ന
ത്.
ഓരോവകുപ്പു മേധാവികളും മറ്റുദ്യോഗസ്ഥരും ജനസന്പർക്ക പരിപാടിയിലുള്ളതിനാൽ അവിടെവച്ചുതന്നെ പരമാവധി പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ജനസന്പർക്ക പരിപാടിയിൽ ഉന്നയിക്കേണ്ട പരാതികൾ അക്ഷയ സെന്ററുകൾവഴി സ്വീകരിച്ചുകഴിഞ്ഞു.
ഇവ ഓരോ വകുപ്പിലേക്കും തരംതിരിച്ച് പരിശോധനക്കായി ക്രമീകരിച്ചികൊണ്ടിരിക്കയാണ്. വിശാലമായ ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് ജില്ലാതലത്തിൽ ജനസന്പർക്ക പരിപാടി നടത്തുന്നത് അപ്രായോഗികമായതിനാൽ താലൂക്കടിസ്ഥാനത്തിലാണ് ജനസന്പർക്ക പരിപാടി നടത്തുക.
ഇടുക്കി താലൂക്കിൽ പത്തിന് പരിപാടിക്ക് തുടക്കംകുറിക്കും. പിന്നീടുള്ള ഓരോ ചൊവ്വാഴ്ചകളിലും മറ്റു താലൂക്കുകളിൽ ജനസന്പർക്ക പരിപാടി നടക്കുമെന്നും കളക്ടർ വ്യക്തമാക്കി.