വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തിലെ മാളിയേക്കൽപടിക്കു സമീപം പടയാട്ടികുന്നിൽ മാങ്ങ പറിക്കാൻ പോയ മൂന്നു കുട്ടികൾ വനത്തിൽ അകപ്പെട്ടത് ഏറെനേരം പരിഭ്രാന്തി പരത്തി. കാളിയാർ റേഞ്ചിനു കീഴിലുള്ള പച്ചില വനത്തിൽ മാങ്ങ പറിക്കുവാൻപോയ മൂന്നു കുട്ടികളാണു തിരികെപ്പോകാനുള്ള വഴിതെറ്റി വനത്തിൽ കറങ്ങിയത്. ഉച്ചസമയമായതിനാൽ, ചൂടിന്റെ കാഠിന്യംമൂലം കുട്ടികൾ തളർന്നതിനാൽ ഇവരെ കണ്ടെത്താനും വൈകി. കുട്ടികൾ മൊബൈൽ ഫോണിൽനിന്നും പോലീസ് ടോൾ ഫ്രീ നന്പരായ 100-ൽ വിളിച്ച് സഹായമഭ്യർഥിച്ചതിനെതുടർന്നാണ് ഇവർക്ക് രക്ഷപെടാനായത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണു സംഭവം. 100 ൽ വിളിച്ചപ്പോൾ കാളിയാർ എസ്ഐ വിഷ്ണു കുമാറിനെ ലൈനിൽ കിട്ടി, അദ്ദേഹത്തോട് തങ്ങൾ കാട്ടിൽ അകപ്പെട്ട കാര്യവും രക്ഷിക്കണമെന്നും ഇവർ അറിയിച്ചു. തുടർന്ന് എസ്ഐ, കാളിയാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സജ്ജുവിനെ വിവരം ധരിപ്പിച്ചു.
ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരും പോലീസും നാട്ടുകാരും തൊടുപുഴ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നു തിരച്ചിൽ ആരംഭിച്ചു. ഒരുമണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തളർന്നവശരായ കുട്ടികളെ കണ്ടെത്തി. തിരികെ മടങ്ങാനുള്ള വഴി മറന്നു എന്നാണു കുട്ടികൾ പോലീസിനോടു പറഞ്ഞത്. തുടർന്നു കുട്ടികളുടെ വീട്ടിൽ വിവരം അറിയിക്കുകയും മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തു. കുട്ടികൾക്കും മാതാപിതാക്കൾക്കും വനത്തിലകപ്പെട്ടാലുള്ള അപകടത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കിയാണു റേഞ്ച് ഓഫീസർ ഇവരെ തിരികെ അയച്ചത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണു സംഭവം. 100 ൽ വിളിച്ചപ്പോൾ കാളിയാർ എസ്ഐ വിഷ്ണു കുമാറിനെ ലൈനിൽ കിട്ടി, അദ്ദേഹത്തോട് തങ്ങൾ കാട്ടിൽ അകപ്പെട്ട കാര്യവും രക്ഷിക്കണമെന്നും ഇവർ അറിയിച്ചു. തുടർന്ന് എസ്ഐ, കാളിയാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സജ്ജുവിനെ വിവരം ധരിപ്പിച്ചു.
ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരും പോലീസും നാട്ടുകാരും തൊടുപുഴ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നു തിരച്ചിൽ ആരംഭിച്ചു. ഒരുമണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തളർന്നവശരായ കുട്ടികളെ കണ്ടെത്തി. തിരികെ മടങ്ങാനുള്ള വഴി മറന്നു എന്നാണു കുട്ടികൾ പോലീസിനോടു പറഞ്ഞത്. തുടർന്നു കുട്ടികളുടെ വീട്ടിൽ വിവരം അറിയിക്കുകയും മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തു. കുട്ടികൾക്കും മാതാപിതാക്കൾക്കും വനത്തിലകപ്പെട്ടാലുള്ള അപകടത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കിയാണു റേഞ്ച് ഓഫീസർ ഇവരെ തിരികെ അയച്ചത്.