നെടുങ്കണ്ടം: കൂട്ടാറിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലനടത്തുവാൻ ഉപയോഗിച്ച കത്തിയും കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പ്രതിയുടെ വീട്ടിൽനിന്നും കഴിഞ്ഞദിവസം പോലീസ് കണ്ടെടുത്തിരുന്നു.
കുടുംബ വഴക്കിനെതുടർന്ന് കഴിഞ്ഞ 31-ന് വൈകുന്നേരമാണ് കൂട്ടാർ ചേലമൂട് പുത്തൻവീട്ടിൽ പരേതനായ മുരുകേശന്റെ ഭാര്യ ഓമന(52), ഇവരുടെ മൂത്തമകൾ മൈലാടിയിൽ സുബിന്റെ ഭാര്യ ബീന(27) എന്നിവർ കുത്തേറ്റു മരിച്ചത്. ഓമനയുടെ രണ്ടാമത്തെ മകളുടെ ഭർത്താവ് കുമരകംമെട്ട് മൈലാടിയിൽ കണ്ണൻ എന്നുവിളിക്കുന്ന സുജിനാണ് ഇരുവരേയും കൊലപ്പെടുത്തിയത്.
സുജിനെ ഇന്നലെ വൈകുന്നേരം നാലരയോടെ കൊലപാതകം നടന്ന കൂട്ടാർ ചേലമൂട്ടിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. കൊല നടത്തിയത് എങ്ങനെയാണെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥനായ നെടുങ്കണ്ടം പോലീസ് ഇൻസ്പെക്ടർ റെജി എം. കുന്നിപ്പറന്പിലിന് വിവരിച്ചുകൊടുത്തു. ഇരുവരെയും കുത്തിവീഴ്ത്തിയ സ്ഥലവും പ്രതി കാണിച്ചുകൊടുത്തു.
പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതോടെ പ്രദേശവാസികളായ നിരവധിപേർ ഇവിടെ എത്തിയിരുന്നു. ചിലർ അസഭ്യവർഷത്തോടെ പ്രതിക്കുനേരെ തിരിഞ്ഞതോടെ പോലീസ് പ്രതിയെ കൊണ്ടുപോകുകയായിരുന്നു. പിന്നീട് പ്രതിയുടെ ഭാര്യ വിനീത സംഭവം സംബന്ധിച്ച് പോലീസിന് മൊഴിനൽകി. പ്രതിയുടെ സഹോദരൻ സുബിൻ, വിനീതയുടെ സഹോദരൻ വിനീഷ് എന്നിവരിൽനിന്നും പോലീസ് മൊഴി രേഖപ്പെടുത്തി.
തന്നെ വകവരുത്തുന്നത് ലക്ഷ്യമിട്ട് കരുതിക്കൂട്ടിയാണ് ഇയാൾ എത്തിയതെന്നും തന്നെ കാണാതായതോടെ വീട്ടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ മാതാവ് ഓമനയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കുത്തിവീഴ്ത്തുകയുമായിരുന്നെന്ന് വിനീത പറഞ്ഞു. ഇതുകണ്ട് ഓടിയെത്തിയ ബീനയെയും പ്രതി കുത്തിയെന്നും വിനീത പറഞ്ഞു.
തെളിവെടുപ്പിനെത്തിച്ച ഭർത്താവ് സുജിനോട് വിനീത ക്ഷോഭത്തോടെയാണ് പെരുമാറിയത്. വിനീതയുടെ മകളും കൊല്ലപ്പെട്ട ബീനയുടെ മക്കളും എത്തിയിരുന്നു.
കുടുംബവഴക്ക് പതിവായിരുന്നതിനാൽ ഭർത്താവിനും ഭർത്താവിന്റെ അമ്മയ്ക്കുമെതിരെ നെടുങ്കണ്ടം പോലീസിലും കുടുംബകോടതിയിലും വിനീത പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പ്രതി സുജിൻ രണ്ടുമാസംമുന്പ് വിഷംകഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പിന്നീടാണ് വിനീത സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചത്. പ്രതിയെ മൂന്നുദിവസത്തെ തെളിവെടുപ്പിനായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കുടുംബ വഴക്കിനെതുടർന്ന് കഴിഞ്ഞ 31-ന് വൈകുന്നേരമാണ് കൂട്ടാർ ചേലമൂട് പുത്തൻവീട്ടിൽ പരേതനായ മുരുകേശന്റെ ഭാര്യ ഓമന(52), ഇവരുടെ മൂത്തമകൾ മൈലാടിയിൽ സുബിന്റെ ഭാര്യ ബീന(27) എന്നിവർ കുത്തേറ്റു മരിച്ചത്. ഓമനയുടെ രണ്ടാമത്തെ മകളുടെ ഭർത്താവ് കുമരകംമെട്ട് മൈലാടിയിൽ കണ്ണൻ എന്നുവിളിക്കുന്ന സുജിനാണ് ഇരുവരേയും കൊലപ്പെടുത്തിയത്.
സുജിനെ ഇന്നലെ വൈകുന്നേരം നാലരയോടെ കൊലപാതകം നടന്ന കൂട്ടാർ ചേലമൂട്ടിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. കൊല നടത്തിയത് എങ്ങനെയാണെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥനായ നെടുങ്കണ്ടം പോലീസ് ഇൻസ്പെക്ടർ റെജി എം. കുന്നിപ്പറന്പിലിന് വിവരിച്ചുകൊടുത്തു. ഇരുവരെയും കുത്തിവീഴ്ത്തിയ സ്ഥലവും പ്രതി കാണിച്ചുകൊടുത്തു.
പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതോടെ പ്രദേശവാസികളായ നിരവധിപേർ ഇവിടെ എത്തിയിരുന്നു. ചിലർ അസഭ്യവർഷത്തോടെ പ്രതിക്കുനേരെ തിരിഞ്ഞതോടെ പോലീസ് പ്രതിയെ കൊണ്ടുപോകുകയായിരുന്നു. പിന്നീട് പ്രതിയുടെ ഭാര്യ വിനീത സംഭവം സംബന്ധിച്ച് പോലീസിന് മൊഴിനൽകി. പ്രതിയുടെ സഹോദരൻ സുബിൻ, വിനീതയുടെ സഹോദരൻ വിനീഷ് എന്നിവരിൽനിന്നും പോലീസ് മൊഴി രേഖപ്പെടുത്തി.
തന്നെ വകവരുത്തുന്നത് ലക്ഷ്യമിട്ട് കരുതിക്കൂട്ടിയാണ് ഇയാൾ എത്തിയതെന്നും തന്നെ കാണാതായതോടെ വീട്ടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ മാതാവ് ഓമനയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കുത്തിവീഴ്ത്തുകയുമായിരുന്നെന്ന് വിനീത പറഞ്ഞു. ഇതുകണ്ട് ഓടിയെത്തിയ ബീനയെയും പ്രതി കുത്തിയെന്നും വിനീത പറഞ്ഞു.
തെളിവെടുപ്പിനെത്തിച്ച ഭർത്താവ് സുജിനോട് വിനീത ക്ഷോഭത്തോടെയാണ് പെരുമാറിയത്. വിനീതയുടെ മകളും കൊല്ലപ്പെട്ട ബീനയുടെ മക്കളും എത്തിയിരുന്നു.
കുടുംബവഴക്ക് പതിവായിരുന്നതിനാൽ ഭർത്താവിനും ഭർത്താവിന്റെ അമ്മയ്ക്കുമെതിരെ നെടുങ്കണ്ടം പോലീസിലും കുടുംബകോടതിയിലും വിനീത പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പ്രതി സുജിൻ രണ്ടുമാസംമുന്പ് വിഷംകഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പിന്നീടാണ് വിനീത സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചത്. പ്രതിയെ മൂന്നുദിവസത്തെ തെളിവെടുപ്പിനായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.