കരിന്പൻ: തൊടുപുഴ ന്യൂമാൻ കോളജിൽ അടുത്തദിവസം നടന്ന അക്രമസംഭവങ്ങൾ അപലപനീയവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുതന്നെ വലിയ ആശങ്കയും ഉണ്ടാക്കുന്നതാണെന്ന് ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ.
പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമപരമായ എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്പോൾതന്നെ അക്രമത്തിന്റെയും ഭീഷണിയുടെയും രീതിയിൽ പ്രതികരിക്കുകയും നിയമവ്യവസ്ഥയെതന്നെ അട്ടിമറിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരെ പോലീസ് സംരക്ഷിക്കുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് അപമാനകരമാണ്. അക്രമികളെ ഇനിയും നിയമത്തിനുമുന്നിൽ കൊണ്ടുവരാത്തത് ദുരൂഹതകൾ സൃഷ്ടിക്കുന്നു.
പൊതുമുതൽ നശിപ്പിക്കുകയും കലാലയത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോലീസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണം. സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനുള്ള സാഹചര്യങ്ങൾ ഉറപ്പാക്കുവാൻ അധികാരികൾ ശ്രദ്ധിക്കണമെന്നും ഫാ. ജോസ് കരിവേലിക്കൽ ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമപരമായ എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്പോൾതന്നെ അക്രമത്തിന്റെയും ഭീഷണിയുടെയും രീതിയിൽ പ്രതികരിക്കുകയും നിയമവ്യവസ്ഥയെതന്നെ അട്ടിമറിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരെ പോലീസ് സംരക്ഷിക്കുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് അപമാനകരമാണ്. അക്രമികളെ ഇനിയും നിയമത്തിനുമുന്നിൽ കൊണ്ടുവരാത്തത് ദുരൂഹതകൾ സൃഷ്ടിക്കുന്നു.
പൊതുമുതൽ നശിപ്പിക്കുകയും കലാലയത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോലീസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണം. സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനുള്ള സാഹചര്യങ്ങൾ ഉറപ്പാക്കുവാൻ അധികാരികൾ ശ്രദ്ധിക്കണമെന്നും ഫാ. ജോസ് കരിവേലിക്കൽ ആവശ്യപ്പെട്ടു.