മൂവാറ്റുപുഴ: പോലീസ് നോക്കിനിൽക്കെ തെരുവു ഗുണ്ടകൾ തൊടുപുഴ ന്യൂമാൻ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസ് അടിച്ചുതകർത്ത സംഭവം തികച്ചും അപലപനീയമാണെന്ന് സീറോ മലബാർ മാതൃവേദി പ്രസ്താവിച്ചു. മികച്ച നിലയിൽ പ്രവർത്തിക്കുന്ന കോളജിനെ തകർക്കാനുള്ള ഗൂഢശ്രമമാണ് സംഭവത്തിനു പിന്നിൽ.
യൂണിഫോമിട്ട പാർട്ടി പ്രവർത്തകരാണൊ പോലീസ് എന്നു സംശയിക്കത്തക്ക രീതിയിലുള്ള സമീപനമാണ് നിയമപാലകരിൽ നിന്നുണ്ടായതെന്നത് ഖേദകരമാണ്. അക്രമം നടത്തിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും കോളജിനുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയില്ലെന്നു ഉറപ്പുവരുത്തണമെന്നും മാതൃവേദി ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ നന്പ്യാപറന്പിൽ അധ്യക്ഷനായ യോഗത്തിൽ ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ, ജിജി ജേക്കബ്, സിസ്റ്റർ ക്രിസ്ലിൻ, മേരി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
യൂണിഫോമിട്ട പാർട്ടി പ്രവർത്തകരാണൊ പോലീസ് എന്നു സംശയിക്കത്തക്ക രീതിയിലുള്ള സമീപനമാണ് നിയമപാലകരിൽ നിന്നുണ്ടായതെന്നത് ഖേദകരമാണ്. അക്രമം നടത്തിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും കോളജിനുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയില്ലെന്നു ഉറപ്പുവരുത്തണമെന്നും മാതൃവേദി ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ നന്പ്യാപറന്പിൽ അധ്യക്ഷനായ യോഗത്തിൽ ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ, ജിജി ജേക്കബ്, സിസ്റ്റർ ക്രിസ്ലിൻ, മേരി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.