കോതമംഗലം: കോട്ടപ്പാറ വനത്തിൽ നിന്ന് കരിന്പാനി കാട്ടിലേക്ക് കാട്ടാനകളെ തുരത്താനുള്ള ആദ്യദിവസത്തെ ശ്രമം പരാജയപ്പെട്ടു. ഇന്നും ശ്രമം തുടരും. കാടിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ആനകളെ കണ്ടെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ആനയെ തുരത്താൻ പോയ ഒരു സംഘത്തിനുനേരേ ആന തിരിഞ്ഞതും ഭയാശങ്കയുളവാക്കി. വനംവകുപ്പ് മലയാറ്റൂർ ഡിവിഷന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ വൻ സന്നാഹത്തോടെയാണ് കാട്ടാനയെ കാടുകടത്താൻ ഇറങ്ങിയത്.
ഇരുപത് ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള കാട്ടിൽ ഇരുപതോളം സംഘങ്ങളാണ് ആനയെ കണ്ടെത്താൻ തിരച്ചിൽ നടത്തിയത്. കോടനാട്, കാലടി, ഇടമലയാർ, കുട്ടന്പുഴ തുടങ്ങിയ റേഞ്ചിലെ ഓഫീസർമാരും വനപാലകരുമടക്കം അന്പതോളം സ്റ്റാഫും ഫോറസ്റ്റ് വാച്ചർമാരും ജനപ്രതിനിധികളും നാട്ടുകാരും സംഘത്തിൽ ഉണ്ടായിരുന്നു. കോട്ടപ്പാറ വനത്തോട് ചേർന്ന് കിടക്കുന്ന കോട്ടപ്പടി, വേങ്ങൂർ, പിണ്ടിമന പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ ജനങ്ങളും ഉദ്യമത്തിൽ പങ്കാളികളായി.
മുപ്പതോളം ആനകൾ കോട്ടപ്പാറ വനത്തിലുണ്ടെന്നാണ് സർവെയിൽ കണ്ടെത്തിയിട്ടുള്ളത്. ഇവയെ കുടിയൊഴിപ്പിക്കുകയെന്ന ഭഗീരഥപ്രയ്തനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. നാട്ടുകാരും വനപാലകരും മറ്റ് പരീശീലനം ലഭിച്ചവരുമടങ്ങുന്നതാണ് സംഘങ്ങൾ. മൂന്ന് പഞ്ചായത്തുകളിലേയും വിവിധ സ്ഥലങ്ങളിൽ ഒരേസമയത്താണ് ആനകൾക്കായുള്ള തെരച്ചിൽ നടത്തിയത്.
ഏറെ ക്ലേശകരമായിരുന്നു ഇവരുടെ പ്രവർത്തനം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പോലിസ്, ഫയർഫോഴ്സ്, ആംബുലൻസ്, ഡോക്ടർമാർ എന്നിവരുടെ സേവനവും വനംവകുപ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാറ്റൂർ ഡിഎഫ്ഒയാണ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. പെരിയാറിന് മറുകരയിലേക്ക് കടത്തിവിടുന്ന കാട്ടാനകൾ വീണ്ടും കോട്ടപ്പാറയിലെത്താതിരിക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ അഞ്ചര മുതൽ കാടുകടത്തിലിന് സന്നാഹം തുടങ്ങി. ഉച്ചയ്ക്ക് പെരിയാറിൽ വെള്ളംകുടിക്കാനെത്തുന്പോൽ തുരത്താനായിരുന്നു നീക്കം. ഉച്ചയായിട്ടും ആനകളൊന്നുംതന്നെ ഇവിടെ എത്തിയില്ല. കാട്ടിലെ സന്നാഹം കണ്ട ആനകൾ ഉൾഭാഗത്തേക്ക് മാറി.
പിന്നീട് തെരച്ചിലിൽ കണ്ടെത്തിയ രണ്ടും മൂന്നും ആനകളെ ഏറുപടക്കം പൊട്ടിച്ചും, പന്തം എറിഞ്ഞും പാട്ടകൊട്ടിയും പെരിയാർ ഭാഗത്തേക്ക് ആട്ടിപായിക്കാൻ നടത്തിയ നീക്കം വിജയിച്ചില്ല. പടക്കവും പന്തവും കണ്ട് ആനകൾ എതിർദിശയിലേക്ക് വഴിമാറി ഓടി. കൈത്തുവള, കർണ്ണൂർ ശിവക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ആനകൾ തന്പടിച്ചിരുന്നത്.
ഇരുപത് ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള കാട്ടിൽ ഇരുപതോളം സംഘങ്ങളാണ് ആനയെ കണ്ടെത്താൻ തിരച്ചിൽ നടത്തിയത്. കോടനാട്, കാലടി, ഇടമലയാർ, കുട്ടന്പുഴ തുടങ്ങിയ റേഞ്ചിലെ ഓഫീസർമാരും വനപാലകരുമടക്കം അന്പതോളം സ്റ്റാഫും ഫോറസ്റ്റ് വാച്ചർമാരും ജനപ്രതിനിധികളും നാട്ടുകാരും സംഘത്തിൽ ഉണ്ടായിരുന്നു. കോട്ടപ്പാറ വനത്തോട് ചേർന്ന് കിടക്കുന്ന കോട്ടപ്പടി, വേങ്ങൂർ, പിണ്ടിമന പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ ജനങ്ങളും ഉദ്യമത്തിൽ പങ്കാളികളായി.
മുപ്പതോളം ആനകൾ കോട്ടപ്പാറ വനത്തിലുണ്ടെന്നാണ് സർവെയിൽ കണ്ടെത്തിയിട്ടുള്ളത്. ഇവയെ കുടിയൊഴിപ്പിക്കുകയെന്ന ഭഗീരഥപ്രയ്തനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. നാട്ടുകാരും വനപാലകരും മറ്റ് പരീശീലനം ലഭിച്ചവരുമടങ്ങുന്നതാണ് സംഘങ്ങൾ. മൂന്ന് പഞ്ചായത്തുകളിലേയും വിവിധ സ്ഥലങ്ങളിൽ ഒരേസമയത്താണ് ആനകൾക്കായുള്ള തെരച്ചിൽ നടത്തിയത്.
ഏറെ ക്ലേശകരമായിരുന്നു ഇവരുടെ പ്രവർത്തനം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പോലിസ്, ഫയർഫോഴ്സ്, ആംബുലൻസ്, ഡോക്ടർമാർ എന്നിവരുടെ സേവനവും വനംവകുപ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാറ്റൂർ ഡിഎഫ്ഒയാണ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. പെരിയാറിന് മറുകരയിലേക്ക് കടത്തിവിടുന്ന കാട്ടാനകൾ വീണ്ടും കോട്ടപ്പാറയിലെത്താതിരിക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ അഞ്ചര മുതൽ കാടുകടത്തിലിന് സന്നാഹം തുടങ്ങി. ഉച്ചയ്ക്ക് പെരിയാറിൽ വെള്ളംകുടിക്കാനെത്തുന്പോൽ തുരത്താനായിരുന്നു നീക്കം. ഉച്ചയായിട്ടും ആനകളൊന്നുംതന്നെ ഇവിടെ എത്തിയില്ല. കാട്ടിലെ സന്നാഹം കണ്ട ആനകൾ ഉൾഭാഗത്തേക്ക് മാറി.
പിന്നീട് തെരച്ചിലിൽ കണ്ടെത്തിയ രണ്ടും മൂന്നും ആനകളെ ഏറുപടക്കം പൊട്ടിച്ചും, പന്തം എറിഞ്ഞും പാട്ടകൊട്ടിയും പെരിയാർ ഭാഗത്തേക്ക് ആട്ടിപായിക്കാൻ നടത്തിയ നീക്കം വിജയിച്ചില്ല. പടക്കവും പന്തവും കണ്ട് ആനകൾ എതിർദിശയിലേക്ക് വഴിമാറി ഓടി. കൈത്തുവള, കർണ്ണൂർ ശിവക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ആനകൾ തന്പടിച്ചിരുന്നത്.