+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഫോടക വസ്തു സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞു

പിറവം: എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ആരക്കുന്നത്തിനടുത്ത് കട്ടിമുട്ടത്ത് സ്ഫോടക വസ്തുക്കളുടെ സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം ജില്ലാ ഭരണൂകൂടം തടഞ്ഞു. നാട്
സ്ഫോടക വസ്തു സംഭരണശാല  സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞു
പിറവം: എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ആരക്കുന്നത്തിനടുത്ത് കട്ടിമുട്ടത്ത് സ്ഫോടക വസ്തുക്കളുടെ സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം ജില്ലാ ഭരണൂകൂടം തടഞ്ഞു. നാട്ടുകാരുടെ വ്യപകമായ എതിർപ്പിനേത്തുടർന്നാണ് നടപടിയെടുത്തത്.
5000 കിലോ പടക്കം, 300 കിലോ കരിമരുന്ന്, 1200 കിലോ മറ്റു വെടിമരുന്ന ഉത്പന്നങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ എഡിഎമ്മാണ് നിരസിച്ചിരിക്കുന്നത്. ജനസാദ്രത ഏറെയുള്ള പ്രദേശത്ത് നിയമവിരുദ്ധമായാണ് പടക്ക സംഭരണശാല സ്ഥാപിക്കാനൊരുങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തിന്‍റെ അനുമതിയും ലഭിച്ചിട്ടില്ല.
രഹസ്യമായി സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ അറിഞ്ഞതോടെയാണ് സമരവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒന്നര മാസത്തോളമായി ശാലയ്ക്കെതിരേ നാട്ടുകാർ സമരം ചെയ്തുവരുകയാണ്.
കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക ഗ്രാമസഭാ യോഗവും ഇതിനെതിരേയുള്ള നിലപാടാണ് സ്വീകരിച്ചത്. സംഭരണശാല സ്ഥാപിക്കാനൊരുങ്ങുന്ന സ്ഥലത്തിന്‍റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ പെട്രോൾ പന്പ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കാര്യങ്ങളെല്ലാം മറച്ചുവച്ചുകൊണ്ടാണ് അപേക്ഷ സമർപ്പിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജനവാസ മേഖലയിൽ നിന്നു മാറ്റി മറ്റെവിടെയെങ്കിലും സ്ഥാപിക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം. എറണാകുളത്തുള്ള ഒരു വ്യാപാര സ്ഥാപനമാണ് സംഭരണശാലയ്ക്കു വേണ്ടിയുള്ള അനുമതി തേടിയത്.