കളമശേരി: കൊച്ചി മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് തകർന്ന കാനകൾ, തെരുവുവിളക്കുകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവ പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ നാളെ മുതൽ പ്രവർത്തനം തടയുമെന്ന് കളമശേരി നഗരസഭാ കൗൺസിലർമാർ അറിയിച്ചു. നാളെ നടക്കുന്ന കൗൺസിൽ യോഗത്തിനു ശേഷം കുസാറ്റ് ജംഗ്ഷനിലുള്ള മെട്രോ സ്റ്റേഷനിലെ നിർമാണ പ്രവർത്തങ്ങളാണ് തടയുക.
നഗരസഭ ചെയർപേഴ്സൺ ജെസി പീറ്ററുടെ നേതൃത്വത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് നിർമാണം നടക്കുന്ന കേന്ദ്രങ്ങളിൽ ചെന്ന് പ്രതിഷേധം അറിയിച്ചു.
മെട്രോ കടന്നു പോകുന്ന മറ്റ് നഗരസഭകളിൽ കാനകളുടെ നിർമാണവും തെരുവുവിളക്കുകൾ സ്ഥാപിക്കുകയും അവർ ചെയ്യുന്നുണ്ട്. എന്നാൽ കളമശേരി നഗരസഭയുമായുള്ള വ്യവസ്ഥകൾ ഡിഎംആർസി ലംഘിക്കുകയാണെന്നും ചെയർപേഴ്സൺ ജെസി പീറ്റർ ആരോപിച്ചു.
നിരവധി തവണ ഡിഎംആർസിയുമായി ചർച്ച നടത്തിയിട്ടും യാതൊരു നടപടിയുമില്ലെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. ബഷീർ പറഞ്ഞു.
ഓരോ മെട്രോ സ്റ്റേഷനുകളുടെയും സമീപത്തെ കാനകൾ ബാക്കി വരുന്ന കോൺക്രീറ്റും മണ്ണുമിട്ടും മൂടുകയാണ്.
മെട്രോ നിർമാണത്തിനായി മാറ്റിയ തെരുവുവിളക്കുകൾ പുന:സ്ഥാപിക്കാൻ തയ്യാറായിട്ടില്ല. കാനകൾ മണ്ണും ചെളിയുമിട്ട് മൂടിയത് മഴ പെയ്യുമ്പോൾ കനത്ത വെള്ളക്കെട്ടിന് കാരണമാകുമെന്നും എ.കെ. ബഷീർ ചൂണ്ടിക്കാട്ടി.
സ്ഥിരം സമിതി അധ്യക്ഷരെക്കൂടാതെ കൗൺസിലർമാരായ ഷീല ആൻറണി, ബിജു മോഹൻ, എൻ. രവീന്ദ്രൻ തുടങ്ങിയവരും പ്രതിഷേധം അറിയിക്കാൻ എത്തിയിരുന്നു.
കൊച്ചി മെട്രോ നിർമാണത്തിൻെറ പേരിൽ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ കൗൺസിലർ മാരായ ബിജു മോഹൻ, എൻ. രവീന്ദ്രൻ എന്നിവർ പറഞ്ഞു. ഏഴിന് നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കുമെന്നും കൗൺസിലർമാർ അറിയിച്ചു.
നഗരസഭ ചെയർപേഴ്സൺ ജെസി പീറ്ററുടെ നേതൃത്വത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് നിർമാണം നടക്കുന്ന കേന്ദ്രങ്ങളിൽ ചെന്ന് പ്രതിഷേധം അറിയിച്ചു.
മെട്രോ കടന്നു പോകുന്ന മറ്റ് നഗരസഭകളിൽ കാനകളുടെ നിർമാണവും തെരുവുവിളക്കുകൾ സ്ഥാപിക്കുകയും അവർ ചെയ്യുന്നുണ്ട്. എന്നാൽ കളമശേരി നഗരസഭയുമായുള്ള വ്യവസ്ഥകൾ ഡിഎംആർസി ലംഘിക്കുകയാണെന്നും ചെയർപേഴ്സൺ ജെസി പീറ്റർ ആരോപിച്ചു.
നിരവധി തവണ ഡിഎംആർസിയുമായി ചർച്ച നടത്തിയിട്ടും യാതൊരു നടപടിയുമില്ലെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. ബഷീർ പറഞ്ഞു.
ഓരോ മെട്രോ സ്റ്റേഷനുകളുടെയും സമീപത്തെ കാനകൾ ബാക്കി വരുന്ന കോൺക്രീറ്റും മണ്ണുമിട്ടും മൂടുകയാണ്.
മെട്രോ നിർമാണത്തിനായി മാറ്റിയ തെരുവുവിളക്കുകൾ പുന:സ്ഥാപിക്കാൻ തയ്യാറായിട്ടില്ല. കാനകൾ മണ്ണും ചെളിയുമിട്ട് മൂടിയത് മഴ പെയ്യുമ്പോൾ കനത്ത വെള്ളക്കെട്ടിന് കാരണമാകുമെന്നും എ.കെ. ബഷീർ ചൂണ്ടിക്കാട്ടി.
സ്ഥിരം സമിതി അധ്യക്ഷരെക്കൂടാതെ കൗൺസിലർമാരായ ഷീല ആൻറണി, ബിജു മോഹൻ, എൻ. രവീന്ദ്രൻ തുടങ്ങിയവരും പ്രതിഷേധം അറിയിക്കാൻ എത്തിയിരുന്നു.
കൊച്ചി മെട്രോ നിർമാണത്തിൻെറ പേരിൽ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ കൗൺസിലർ മാരായ ബിജു മോഹൻ, എൻ. രവീന്ദ്രൻ എന്നിവർ പറഞ്ഞു. ഏഴിന് നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കുമെന്നും കൗൺസിലർമാർ അറിയിച്ചു.