പെരുമ്പാവൂർ: കോട്ടപ്പടി, കോട്ടപ്പാറയിൽ നാട്ടുകാർക്ക് ശല്യമായ കാട്ടാനക്കൂട്ടത്തെ സ്ഥലം മാറ്റി പാർപ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ കർമ പദ്ധതിക്ക് തുടക്കമായി. ഇതോടെ വടാട്ടുപാറ ഇടമലയാർ മേഖലയിലെ നാട്ടുകാരുടെ ഭയാശങ്കൾ ഇരട്ടിയായി. കോട്ടപ്പടി കോട്ടപ്പാറ വനമേഖലയിൽ പെറ്റുപെരുകിയ കാട്ടാനക്കൂട്ടത്തെ സമീപത്തെ ഇടമലയാർ കരിമ്പാനി വനത്തിലേക്ക് തുരത്തുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം. ഇത് നടപ്പാവുന്നതോടെ ഇടമലയാർ മേഖലയിൽ നിലവിലുള്ള കാട്ടാന ശല്യം വർധിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം.
ആധുനികവും പരമ്പരാഗതവുമായ മാർഗങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇതിനുള്ള കർമപദ്ധതി വനംവകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. പരിശീലം ലഭിച്ച വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമുൾപ്പെടുന്ന 200 പേർ അടങ്ങുന്ന സംഘമാണ് ഇതിനായി ഇന്നലെ രാവിലെ ഒമ്പതു മണിയോടെ മെയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് സംഗമിച്ചത്. 18 ഗ്രൂപ്പുകളായി തിരിച്ച് ഇവരെ വനമേഖലകളിലേക്ക് അയക്കുന്നതിനാണ് ഉന്നത തലത്തിൽ തീരുമാനമായിട്ടുള്ളത്.
മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ആധുനിക സജ്ജീകരണത്തോടെ ഡോക്ടർമാർ, ആംബുലൻസ് എന്നിവ ഒരുക്കി പാട്ടകൊട്ടിയും കടുവയുടെ ശബ്ദം കൃത്രിമമായി പുറപ്പെടുവിച്ചുമാണ് കരിമ്പാനി കാട്ടിലേക്ക് ആനകളെ കയറ്റി അയക്കുന്നത്. എന്നാൽ ആദ്യദിനശ്രമങ്ങൾ പരാജയമായിരുന്നു.
10 വർഷം മുമ്പ് നാല് ആനകളുണ്ടായിരുന്നിടത്ത് ഇപ്പോൾ നാലു കുട്ടിയാനകളുൾപ്പടെ 30 ഓളം ആനകളുണ്ട്. ഇവ നാട്ടിലേക്കിറങ്ങി ശല്യമായപ്പോഴാണ് വനം വകുപ്പിന്റെ ഈ തീരുമാനം. രണ്ട് മാസം മുമ്പ് ഈ മേഖലയിൽ കാട്ടാന ഒരാളെ കൊന്നിരുന്നു.
ആധുനികവും പരമ്പരാഗതവുമായ മാർഗങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇതിനുള്ള കർമപദ്ധതി വനംവകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. പരിശീലം ലഭിച്ച വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമുൾപ്പെടുന്ന 200 പേർ അടങ്ങുന്ന സംഘമാണ് ഇതിനായി ഇന്നലെ രാവിലെ ഒമ്പതു മണിയോടെ മെയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് സംഗമിച്ചത്. 18 ഗ്രൂപ്പുകളായി തിരിച്ച് ഇവരെ വനമേഖലകളിലേക്ക് അയക്കുന്നതിനാണ് ഉന്നത തലത്തിൽ തീരുമാനമായിട്ടുള്ളത്.
മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ആധുനിക സജ്ജീകരണത്തോടെ ഡോക്ടർമാർ, ആംബുലൻസ് എന്നിവ ഒരുക്കി പാട്ടകൊട്ടിയും കടുവയുടെ ശബ്ദം കൃത്രിമമായി പുറപ്പെടുവിച്ചുമാണ് കരിമ്പാനി കാട്ടിലേക്ക് ആനകളെ കയറ്റി അയക്കുന്നത്. എന്നാൽ ആദ്യദിനശ്രമങ്ങൾ പരാജയമായിരുന്നു.
10 വർഷം മുമ്പ് നാല് ആനകളുണ്ടായിരുന്നിടത്ത് ഇപ്പോൾ നാലു കുട്ടിയാനകളുൾപ്പടെ 30 ഓളം ആനകളുണ്ട്. ഇവ നാട്ടിലേക്കിറങ്ങി ശല്യമായപ്പോഴാണ് വനം വകുപ്പിന്റെ ഈ തീരുമാനം. രണ്ട് മാസം മുമ്പ് ഈ മേഖലയിൽ കാട്ടാന ഒരാളെ കൊന്നിരുന്നു.