കാഞ്ഞങ്ങാട്: വിവാഹ മോചനം നേടിയ യുവതിക്ക് 45000 രൂപ ജീവനാശം നൽകാൻ കാസർഗോഡ് കുടുംബ കോടതി വിധിച്ചു. പള്ളിക്കര തെക്കേക്കുന്നിലെ ഷെറീഫിന്റെ മകൾ ആബിദ(22)ക്കാണ് ജീവനാംശം നൽകേണ്ടത്. ആറുവർഷം മുന്‍പാണു പള്ളിക്കരയിലെ അബ്ദുൾറഷീദുമായി മതാചാരപ്രകാരം വിവാഹിതരായത്. അന്നു മൂന്നു ലക്ഷം രൂപയും 36 പവൻ സ്വർണാഭരണങ്ങളും സ്ത്രീധനം നല്‍കിയിരുന്നു. പിന്നീട് പീഢനത്തെ തുടർന്നാണു ആബിദ കോടതിയെ സമീപിച്ചത്.