സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: നാട് ചുട്ടുപൊള്ളുന്പോൾ നാട്ടുകാരുടെ ദാഹമകറ്റാൻ പടന്നക്കാട് തീർഥങ്കര കുളമൊരുങ്ങുന്നു. കുളം നവീകരണത്തിന് ഒരു കോടി രൂപ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പ്രഖ്യാപിച്ചതോടെയാണ് ജനങ്ങൾക്ക് ഏറെ പ്രതീക്ഷ കൈവന്നിരിക്കുന്നത്. കാർഷിക കോളജിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശന്റെ അഭ്യർഥന മാനിച്ചാണ് കൃഷിമന്ത്രി തീർഥങ്കര കുളം നവീകരിക്കാൻ ഒരുകോടി രൂപ അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്. ജില്ലയിലെ എറ്റവും വലിയ ശുദ്ധജലസംഭരണിയും നീന്തൽക്കുളവുമാണ് പടന്നക്കാട് കാർഷിക കോളജിന്റെ അധീനതയിലുള്ള തീർഥങ്കര കുളം. കുളം നവീകരിക്കണമെന്ന ആവശ്യം മുന്പേതന്നെ ജനപ്രതിനിധികൾ മന്ത്രിമാരുടേയും ബന്ധപ്പെട്ട വകുപ്പു മേധാവികളുടേയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോഴാണു തുക അനുവദിച്ചുകിട്ടിയത്.
രാജ്യാന്തര നീന്തൽ താരങ്ങളെയടക്കം വളർത്തിയെടുത്ത കുളം കൂടിയാണിത്. കാഞ്ഞങ്ങാട് നഗരസഭയുടെ പരിധിയിൽ വരുന്ന കുളത്തിന് നഗരസഭാ ഫണ്ട് അനുവദിക്കാനവാത്ത സാഹചര്യമുള്ളതിനാൽ കൃഷിവകുപ്പ് അടിയന്തരമായ ഇടപെടൽ നടത്തണമെന്നായിരുന്നു ചെയർമാന്റെ അഭ്യർഥന. ഈ അവസരത്തിലാണു മന്ത്രി ഇ.ചന്ദ്രശേഖരന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട തീർഥങ്കര കുളത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു നവീകരണപ്രവൃത്തികൾക്ക് ഒരു കോടി രൂപ അനുവദിച്ചതായുള്ള പ്രഖ്യാപനം മന്ത്രി നടത്തിയത്.
പുരാതന മഹാവിഷ്ണു ക്ഷേത്രമായ കടിഞ്ഞത്തൂർ ക്ഷേത്രത്തിന്റെ അധീനതയിലുണ്ടായിരുന്ന കാലത്താണ് ഇതിനു തീർഥങ്കരയെന്ന പേരു ലഭിച്ചത്.
നികുതി അടയ്ക്കാൻ കഴിയാതെ വന്നതോടെ സർക്കാർ തടാകമേറ്റടുത്ത് കൃഷി വകുപ്പിന്റെ പടന്നാക്കാട് ഫാമിനോടു ചേർക്കുകയായിരുന്നു. പിന്നീട് ഫാമിനൊപ്പം പത്തേക്കറോളം വിസ്തൃതിയുള്ള കുളവും കാർഷിക കോളജിന്റെ നിയന്ത്രണത്തിൽ വന്നു.
പത്തുകോലിലധികം ആഴത്തിൽ ചെളിനിറഞ്ഞുകിടക്കുന്നുണ്ടെങ്കിലും സമീപ പ്രദേശത്തെ കിണറുകളിലെ ജല നിരപ്പ് നിലനിർത്തുന്നതിനാൽ ചെളി നീക്കാറില്ല.
ഇതിന് ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും.
ഒട്ടേറെ പ്രധാന നീന്തൽമത്സരങ്ങൾ നടന്നിട്ടുള്ള ഇവിടം രാജ്യാന്തര നീന്തൽ താരം എം.ടി.പി. സെയ്ഫുദിൻ ഉൾപ്പെടെ പ്രമുഖ നീന്തൽ താരങ്ങളുടെ പരിശീലന കളരിയുമായിരുന്നു.
കാഞ്ഞങ്ങാട്: നാട് ചുട്ടുപൊള്ളുന്പോൾ നാട്ടുകാരുടെ ദാഹമകറ്റാൻ പടന്നക്കാട് തീർഥങ്കര കുളമൊരുങ്ങുന്നു. കുളം നവീകരണത്തിന് ഒരു കോടി രൂപ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പ്രഖ്യാപിച്ചതോടെയാണ് ജനങ്ങൾക്ക് ഏറെ പ്രതീക്ഷ കൈവന്നിരിക്കുന്നത്. കാർഷിക കോളജിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശന്റെ അഭ്യർഥന മാനിച്ചാണ് കൃഷിമന്ത്രി തീർഥങ്കര കുളം നവീകരിക്കാൻ ഒരുകോടി രൂപ അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്. ജില്ലയിലെ എറ്റവും വലിയ ശുദ്ധജലസംഭരണിയും നീന്തൽക്കുളവുമാണ് പടന്നക്കാട് കാർഷിക കോളജിന്റെ അധീനതയിലുള്ള തീർഥങ്കര കുളം. കുളം നവീകരിക്കണമെന്ന ആവശ്യം മുന്പേതന്നെ ജനപ്രതിനിധികൾ മന്ത്രിമാരുടേയും ബന്ധപ്പെട്ട വകുപ്പു മേധാവികളുടേയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോഴാണു തുക അനുവദിച്ചുകിട്ടിയത്.
രാജ്യാന്തര നീന്തൽ താരങ്ങളെയടക്കം വളർത്തിയെടുത്ത കുളം കൂടിയാണിത്. കാഞ്ഞങ്ങാട് നഗരസഭയുടെ പരിധിയിൽ വരുന്ന കുളത്തിന് നഗരസഭാ ഫണ്ട് അനുവദിക്കാനവാത്ത സാഹചര്യമുള്ളതിനാൽ കൃഷിവകുപ്പ് അടിയന്തരമായ ഇടപെടൽ നടത്തണമെന്നായിരുന്നു ചെയർമാന്റെ അഭ്യർഥന. ഈ അവസരത്തിലാണു മന്ത്രി ഇ.ചന്ദ്രശേഖരന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട തീർഥങ്കര കുളത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു നവീകരണപ്രവൃത്തികൾക്ക് ഒരു കോടി രൂപ അനുവദിച്ചതായുള്ള പ്രഖ്യാപനം മന്ത്രി നടത്തിയത്.
പുരാതന മഹാവിഷ്ണു ക്ഷേത്രമായ കടിഞ്ഞത്തൂർ ക്ഷേത്രത്തിന്റെ അധീനതയിലുണ്ടായിരുന്ന കാലത്താണ് ഇതിനു തീർഥങ്കരയെന്ന പേരു ലഭിച്ചത്.
നികുതി അടയ്ക്കാൻ കഴിയാതെ വന്നതോടെ സർക്കാർ തടാകമേറ്റടുത്ത് കൃഷി വകുപ്പിന്റെ പടന്നാക്കാട് ഫാമിനോടു ചേർക്കുകയായിരുന്നു. പിന്നീട് ഫാമിനൊപ്പം പത്തേക്കറോളം വിസ്തൃതിയുള്ള കുളവും കാർഷിക കോളജിന്റെ നിയന്ത്രണത്തിൽ വന്നു.
പത്തുകോലിലധികം ആഴത്തിൽ ചെളിനിറഞ്ഞുകിടക്കുന്നുണ്ടെങ്കിലും സമീപ പ്രദേശത്തെ കിണറുകളിലെ ജല നിരപ്പ് നിലനിർത്തുന്നതിനാൽ ചെളി നീക്കാറില്ല.
ഇതിന് ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും.
ഒട്ടേറെ പ്രധാന നീന്തൽമത്സരങ്ങൾ നടന്നിട്ടുള്ള ഇവിടം രാജ്യാന്തര നീന്തൽ താരം എം.ടി.പി. സെയ്ഫുദിൻ ഉൾപ്പെടെ പ്രമുഖ നീന്തൽ താരങ്ങളുടെ പരിശീലന കളരിയുമായിരുന്നു.