ചാവക്കാട്: അകലാട് തീരമേഖലയിൽ അജ്ഞാതരോഗം ബാധിച്ച് ആടുകൾ കൂട്ടത്തോടെ ചാകുന്നതിനെ തുടർന്ന് പരിശോധന നടത്താൻ വിദഗ്ധസംഘം അകലാട് എത്തി. ജില്ല മൃഗസംരക്ഷണകേന്ദ്രം ഉദ്യോഗസ്ഥരാണ് എത്തിയത്.
ആടുകളിൽ കാണപ്പെട്ട രോഗം അപൂർവമാണെന്നും ഇത്തരം രോഗം ജില്ലയിൽ മറ്റൊരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അന്വേഷണസംഘം പറഞ്ഞു. വസൂരി, ഓർഫ്, ഓർബിവൈറസ് എന്നീ രോഗങ്ങൾ ആകാനാണ് സാധ്യത. രോഗം ബാധിച്ച ആടുകളുടെ രക്തം പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കും.രോഗം പടരാതിരിക്കാനുള്ള നടപടി ആടുകളെ വളർത്തുന്നവർ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആടുകളെ മേയാൻ വിടരുത്, രോഗബാധയുള്ള ആടുകളെ രോഗം ഇല്ലാത്ത ആടുകളുടെ അടുത്തേക്ക് വിടരുത്, സന്പർക്കം രോഗം പടരാൻ കാരണമാകും.ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പ്രദീപ്കുമാർ, ഡോ. വി.ആർ.ധന്യ, ഡോ. സുനിത കരുണാകരൻ, ഡോ. റെജി ജോണ്, ഡോ. സഹീർ അബ്ദുൽ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
പുന്നയൂർ പഞ്ചായത്തിലെ അകലാട് ബദർ പള്ളി ബീച്ച് പടിഞ്ഞാപ്പുറത്ത് ബാദുഷയുടെ വീട്ടിലെ ആടുകളിലാണ് ഒന്നരമാസം മുന്പ് രോഗം കണ്ടത്. അജ്ഞാതരോഗത്തെ തുടർന്ന് ബാദുഷയുടെ ഏഴ് ആടുകൾ ചത്തു. സമീപത്തെ വിവിധ വീടുകളിലെ 12 ആടുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ശരീരത്തിൽ വ്രണങ്ങൾ കാണുകയും പിന്നീട് രോമമില്ലാത്ത ഭാഗത്തെ വ്രണങ്ങൾ വീർത്ത് പൊട്ടി രക്തമൊലിക്കുന്നു. മൂക്കിലും കണ്ണിലും മറ്റും ചില ഭാഗത്തും പൊട്ടി രക്തം വരുന്നു. രക്തത്തിന് കടുത്ത ദുർഗന്ധം. പൊട്ടിയ സ്ഥലത്ത് പുഴുവന്ന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് ആട് ചാകുന്നു.ദീപിക ഉൾപ്പെടെയുള്ള പത്രത്തിലെ വാർത്ത കണ്ടാണ് ജില്ല മൃഗസംരക്ഷണകേന്ദ്രം ഉദ്യോഗസ്ഥർ എത്തിയത്. രോഗം തിരിച്ചറിഞ്ഞാൽ ചികിത്സിച്ച് മാറ്റാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.പുന്നയൂർ പഞ്ചായത്തിലെ തീരമേഖലയിലെ മുഖ്യകൃഷിയാണ് ആടുവളർത്തൽ. രോഗം ബാധിച്ച് ചത്ത ആടുകളുടെ ഉടമകൾക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന് പുന്നയൂർ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ആർ.പി.ബഷീർ ആവശ്യപ്പെട്ടു.
ആടുകളിൽ കാണപ്പെട്ട രോഗം അപൂർവമാണെന്നും ഇത്തരം രോഗം ജില്ലയിൽ മറ്റൊരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അന്വേഷണസംഘം പറഞ്ഞു. വസൂരി, ഓർഫ്, ഓർബിവൈറസ് എന്നീ രോഗങ്ങൾ ആകാനാണ് സാധ്യത. രോഗം ബാധിച്ച ആടുകളുടെ രക്തം പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കും.രോഗം പടരാതിരിക്കാനുള്ള നടപടി ആടുകളെ വളർത്തുന്നവർ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആടുകളെ മേയാൻ വിടരുത്, രോഗബാധയുള്ള ആടുകളെ രോഗം ഇല്ലാത്ത ആടുകളുടെ അടുത്തേക്ക് വിടരുത്, സന്പർക്കം രോഗം പടരാൻ കാരണമാകും.ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പ്രദീപ്കുമാർ, ഡോ. വി.ആർ.ധന്യ, ഡോ. സുനിത കരുണാകരൻ, ഡോ. റെജി ജോണ്, ഡോ. സഹീർ അബ്ദുൽ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
പുന്നയൂർ പഞ്ചായത്തിലെ അകലാട് ബദർ പള്ളി ബീച്ച് പടിഞ്ഞാപ്പുറത്ത് ബാദുഷയുടെ വീട്ടിലെ ആടുകളിലാണ് ഒന്നരമാസം മുന്പ് രോഗം കണ്ടത്. അജ്ഞാതരോഗത്തെ തുടർന്ന് ബാദുഷയുടെ ഏഴ് ആടുകൾ ചത്തു. സമീപത്തെ വിവിധ വീടുകളിലെ 12 ആടുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ശരീരത്തിൽ വ്രണങ്ങൾ കാണുകയും പിന്നീട് രോമമില്ലാത്ത ഭാഗത്തെ വ്രണങ്ങൾ വീർത്ത് പൊട്ടി രക്തമൊലിക്കുന്നു. മൂക്കിലും കണ്ണിലും മറ്റും ചില ഭാഗത്തും പൊട്ടി രക്തം വരുന്നു. രക്തത്തിന് കടുത്ത ദുർഗന്ധം. പൊട്ടിയ സ്ഥലത്ത് പുഴുവന്ന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് ആട് ചാകുന്നു.ദീപിക ഉൾപ്പെടെയുള്ള പത്രത്തിലെ വാർത്ത കണ്ടാണ് ജില്ല മൃഗസംരക്ഷണകേന്ദ്രം ഉദ്യോഗസ്ഥർ എത്തിയത്. രോഗം തിരിച്ചറിഞ്ഞാൽ ചികിത്സിച്ച് മാറ്റാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.പുന്നയൂർ പഞ്ചായത്തിലെ തീരമേഖലയിലെ മുഖ്യകൃഷിയാണ് ആടുവളർത്തൽ. രോഗം ബാധിച്ച് ചത്ത ആടുകളുടെ ഉടമകൾക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന് പുന്നയൂർ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ആർ.പി.ബഷീർ ആവശ്യപ്പെട്ടു.