എടപ്പാൾ: എടപ്പാൾ - കുറ്റിപ്പുറം ഹൈവേയിൽ മോട്ടോർ വാഹന വകുപ്പ് രാത്രികാല പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രി പത്തു മുതൽ പുലർച്ചെ അഞ്ച് വരെ നടത്തിയ പരിശോധനയിൽ 240 കേസുകൾ രജിസ്റ്റർ ചെയ്തു. 1,88,800 രൂപ പിഴയീടാക്കി. വിവിധ ക്രമക്കേടുകൾക്കു ചെക്ക് റിപ്പോർട്ടുകളും തയാറാക്കി.
എയർഹോണ്‍ ഉപയോഗിച്ച 53 വാഹനങ്ങൾ, സ്പീഡ് ഗവേർണർ പ്രവർത്തനക്ഷമമല്ലാത്ത 12 വാഹനങ്ങൾ, ഫിറ്റ്നസ് ഇല്ലാത്ത നാല് വാഹനങ്ങൾ, നിയമപരമായ നിർദേശങ്ങൾ പാലിക്കാത്ത എട്ട് വാഹനങ്ങൾ, ഓവർലോഡ് കയറ്റിയ ആറ് വാഹനങ്ങൾ, ഇൻഷ്വറൻസ് ഇല്ലാത്ത അഞ്ച് വാഹനങ്ങൾ, പെർമിറ്റ് വ്യവസ്ഥകൾ പാലിക്കാതെ സർവീസ് നടത്തിയിരുന്ന എട്ട് വാഹനങ്ങൾ എന്നിവയ്ക്കെതിരെയും നടപടിയെടുത്തു.
ഹെൽമറ്റ് ധരിക്കാത്ത 12 ഇരുചക്ര വാഹന യാത്രക്കാർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാത്ത നാല് പേർക്കെതിരെയും അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ച ഏഴു പേർക്കെതിരെയും മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിന് എതിരെയും നടപടി സ്വീകരിച്ചു. ഓവർലോഡ് കയറ്റിയ ആറു വാഹനങ്ങളും പെർമിറ്റില്ലാതെ സർവീസ് നടത്തിയ ഒരു വാഹനവും ടാക്സ് അടയ് ക്കാത്ത ഒരു വാഹനവും പിടികൂടി. നിയമവിരുദ്ധമായി പരസ്യം പ്രദർശിപ്പിച്ചിരുന്ന ഒരു വാഹനത്തിനും പിഴയിടാക്കി.
രാത്രികാലങ്ങളിൽ തീവ്രതയേറിയ ലൈറ്റുകളും ബ്രേക്ക് ലൈറ്റ്, ഹെഡ്ലൈറ്റ് പ്രവർത്തനക്ഷമമല്ലാത്തതുമായതും ആയ 37 വാഹനങ്ങൾക്കും പിഴ ഈടാക്കി.
മലപ്പുറം എൻഫോഴ്സ്മെന്റ് സ്ക്വാഡ് എംവിഐമാരായ എ.ജി പ്രദീപ്കുമാർ, വിനോദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പൊന്നാനി, തിരൂർ, തിരൂരങ്ങാടി ഓഫീസുകളിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻമാരും പരിശോധനയിൽ പങ്കെടുത്തു.
എയർഹോണ്‍ ഉപയോഗിച്ച 53 വാഹനങ്ങൾ, സ്പീഡ് ഗവേർണർ പ്രവർത്തനക്ഷമമല്ലാത്ത 12 വാഹനങ്ങൾ, ഫിറ്റ്നസ് ഇല്ലാത്ത നാല് വാഹനങ്ങൾ, നിയമപരമായ നിർദേശങ്ങൾ പാലിക്കാത്ത എട്ട് വാഹനങ്ങൾ, ഓവർലോഡ് കയറ്റിയ ആറ് വാഹനങ്ങൾ, ഇൻഷ്വറൻസ് ഇല്ലാത്ത അഞ്ച് വാഹനങ്ങൾ, പെർമിറ്റ് വ്യവസ്ഥകൾ പാലിക്കാതെ സർവീസ് നടത്തിയിരുന്ന എട്ട് വാഹനങ്ങൾ എന്നിവയ്ക്കെതിരെയും നടപടിയെടുത്തു.
ഹെൽമറ്റ് ധരിക്കാത്ത 12 ഇരുചക്ര വാഹന യാത്രക്കാർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാത്ത നാല് പേർക്കെതിരെയും അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ച ഏഴു പേർക്കെതിരെയും മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിന് എതിരെയും നടപടി സ്വീകരിച്ചു. ഓവർലോഡ് കയറ്റിയ ആറു വാഹനങ്ങളും പെർമിറ്റില്ലാതെ സർവീസ് നടത്തിയ ഒരു വാഹനവും ടാക്സ് അടയ് ക്കാത്ത ഒരു വാഹനവും പിടികൂടി. നിയമവിരുദ്ധമായി പരസ്യം പ്രദർശിപ്പിച്ചിരുന്ന ഒരു വാഹനത്തിനും പിഴയിടാക്കി.
രാത്രികാലങ്ങളിൽ തീവ്രതയേറിയ ലൈറ്റുകളും ബ്രേക്ക് ലൈറ്റ്, ഹെഡ്ലൈറ്റ് പ്രവർത്തനക്ഷമമല്ലാത്തതുമായതും ആയ 37 വാഹനങ്ങൾക്കും പിഴ ഈടാക്കി.
മലപ്പുറം എൻഫോഴ്സ്മെന്റ് സ്ക്വാഡ് എംവിഐമാരായ എ.ജി പ്രദീപ്കുമാർ, വിനോദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പൊന്നാനി, തിരൂർ, തിരൂരങ്ങാടി ഓഫീസുകളിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻമാരും പരിശോധനയിൽ പങ്കെടുത്തു.