നിലന്പൂർ: ചോക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയവാസ്ഥ പരിഹരിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി വിമുഖത കാണിക്കുന്നതായി ആരോപണം.
ആവശ്യത്തിനു ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ലഭ്യമാക്കുന്നതിനു പഞ്ചായത്തിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. പഞ്ചായത്തിലെ ആയിരത്തിലധികം ആദിവാസി കുടുംബങ്ങളുൾപ്പെടെയുള്ള സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. ചോക്കാട് നാൽപ്പതു സെന്റ് ഗിരിജൻ കോളനിക്ക് സമീപമാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. രണ്ടു ഡോക്ടർമാർ മാത്രമാണ് നിലവിൽ ഉള്ളത്. ആവശ്യത്തിനു നഴ്സുമാരില്ലാത്തതും ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിക്കുകയാണ്. നാൽപ്പത് കിടക്കകളുള്ള ആശുപത്രിയിൽ നിലവിൽ കിടത്തി ചികിത്സയും മുടങ്ങിക്കിടക്കുകയാണ്.
ആശുപത്രിയുടെ ശോചാനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി നിരന്തരമായി ആളുകൾ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സിപിഎം ചോക്കാട് ലോക്കൽ സെക്രട്ടറി ടി. സുരേഷ് കുമാർ ഇക്കര്യം ഡിഎംഒയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നു ഒരാഴ്ചക്കകം ഒരു ജീവനക്കാരനെ കൂടി നിയമിക്കുമെന്ന് ഡിഎംഒ ഉറപ്പു നൽകആശുപത്രിയുടെ ശോചാനീയാവസ്ഥ പരിഹരിക്കുന്നതിനു പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നു ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തുവരാനുള്ള തയാറെടുപ്പിലാണ് സിപിഎം ചോക്കാട് ലോക്കൽ കമ്മിറ്റി.
ആവശ്യത്തിനു ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ലഭ്യമാക്കുന്നതിനു പഞ്ചായത്തിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. പഞ്ചായത്തിലെ ആയിരത്തിലധികം ആദിവാസി കുടുംബങ്ങളുൾപ്പെടെയുള്ള സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. ചോക്കാട് നാൽപ്പതു സെന്റ് ഗിരിജൻ കോളനിക്ക് സമീപമാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. രണ്ടു ഡോക്ടർമാർ മാത്രമാണ് നിലവിൽ ഉള്ളത്. ആവശ്യത്തിനു നഴ്സുമാരില്ലാത്തതും ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിക്കുകയാണ്. നാൽപ്പത് കിടക്കകളുള്ള ആശുപത്രിയിൽ നിലവിൽ കിടത്തി ചികിത്സയും മുടങ്ങിക്കിടക്കുകയാണ്.
ആശുപത്രിയുടെ ശോചാനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി നിരന്തരമായി ആളുകൾ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സിപിഎം ചോക്കാട് ലോക്കൽ സെക്രട്ടറി ടി. സുരേഷ് കുമാർ ഇക്കര്യം ഡിഎംഒയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നു ഒരാഴ്ചക്കകം ഒരു ജീവനക്കാരനെ കൂടി നിയമിക്കുമെന്ന് ഡിഎംഒ ഉറപ്പു നൽകആശുപത്രിയുടെ ശോചാനീയാവസ്ഥ പരിഹരിക്കുന്നതിനു പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നു ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തുവരാനുള്ള തയാറെടുപ്പിലാണ് സിപിഎം ചോക്കാട് ലോക്കൽ കമ്മിറ്റി.