വൈത്തിരി: ജലനിധി കുടിവെള്ള പദ്ധതി പ്രവർത്തനരഹിതമായതോടെ പൊഴുതന പഞ്ചായത്തിലെ പല മേഖലകളിലും കുടിവെള്ളം കിട്ടാതെ ജനം വലയുന്നു.
മുത്താരിക്കുന്ന്, ആനോത്ത്, കൊയിലേരിക്കുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് ജലക്ഷാമം രൂക്ഷം. കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്.
വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം മൂലം പൊറുതിമുട്ടിയ പ്രദേശവാസികൾ പലരും അലക്കാനും കുടിക്കാനും ഭക്ഷണം പാകം ചെയ്യുന്നതിനും സമീപങ്ങളിലെ പുഴവെള്ളത്തെയാണ് ആശ്രയിക്കുന്നത്.
2014 ൽ കൊയിലേരിക്കുന്നിലെ നൂറോളം ഗുണഭോക്താക്കളെ ഉൾപ്പെടുത്തി 38 ലക്ഷം രൂപ അടങ്കലിൽ പ്രാവർത്തികമാക്കിയതാണ് ജലനിധി പദ്ധതി.
ഓരോ ഗുണഭോക്താവിൽനിന്നും 3000 രൂപയാണ് പദ്ധതി വിഹിതമായി വാങ്ങിയത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതിയുടെ ഗുണം പ്രദേശവാസികൾക്ക് ലഭിക്കുന്നില്ല.
മുത്താരിക്കുന്ന്, ആനോത്ത്, കൊയിലേരിക്കുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് ജലക്ഷാമം രൂക്ഷം. കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്.
വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം മൂലം പൊറുതിമുട്ടിയ പ്രദേശവാസികൾ പലരും അലക്കാനും കുടിക്കാനും ഭക്ഷണം പാകം ചെയ്യുന്നതിനും സമീപങ്ങളിലെ പുഴവെള്ളത്തെയാണ് ആശ്രയിക്കുന്നത്.
2014 ൽ കൊയിലേരിക്കുന്നിലെ നൂറോളം ഗുണഭോക്താക്കളെ ഉൾപ്പെടുത്തി 38 ലക്ഷം രൂപ അടങ്കലിൽ പ്രാവർത്തികമാക്കിയതാണ് ജലനിധി പദ്ധതി.
ഓരോ ഗുണഭോക്താവിൽനിന്നും 3000 രൂപയാണ് പദ്ധതി വിഹിതമായി വാങ്ങിയത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതിയുടെ ഗുണം പ്രദേശവാസികൾക്ക് ലഭിക്കുന്നില്ല.