മാനന്തവാടി: എട്ടു വയസുള്ള ആദിവാസി ബാലനെ അയൽവാസി മർദിച്ചതായി പരാതി. ഇരുമനത്തൂർ കരടിക്കുഴി കോളനിയിലെ രാമൻ- ശാന്ത ദന്പതികളുടെ മകൻ രാജേഷിനാണ് മർദനമേറ്റത്.
പരിക്കേറ്റ ബാലൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ വീടിനു സമീപം കുളക്കരയിൽ നിൽക്കുകയായിരുന്ന രാജേഷിനെ അയൽവാസി വടികൊണ്ട് തല്ലുകയായിരുന്നുവെന്ന് അമ്മ ശാന്ത പറഞ്ഞു. മൂന്നാം ക്ലാസ് വിദ്യാർഥിയാണ് രാജേഷ്.
പരിക്കേറ്റ ബാലൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ വീടിനു സമീപം കുളക്കരയിൽ നിൽക്കുകയായിരുന്ന രാജേഷിനെ അയൽവാസി വടികൊണ്ട് തല്ലുകയായിരുന്നുവെന്ന് അമ്മ ശാന്ത പറഞ്ഞു. മൂന്നാം ക്ലാസ് വിദ്യാർഥിയാണ് രാജേഷ്.