കൽപ്പറ്റ: ജില്ലയിൽ ട്രൈബൽ സൊസൈറ്റികളെ ഉപയോഗിച്ച് ആദിവാസി വീടുകൾ നിർമിക്കുന്നതിനുള്ള ഉൗരുകൂട്ടത്തിന്റെ തീരുമാനത്തിനും നിബന്ധനകൾക്കുമെതിരായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി അറിയിച്ചു.
ഗോത്രവീട് നിർമാണം ട്രൈബൽ സൊസൈറ്റികൾക്കു കൊടുക്കാതെ കരാറുകാരെ ഏൽപ്പിച്ചതായി ആരോപിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ട്രൈബൽ സൊസൈറ്റികൾ, ഭവന നിർമാണവുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾ, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി സി.കെ. ശശീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി വീടുകളുടെ നിർമാണം ട്രൈബൽ സൊസൈറ്റികളെ തന്നെ ഏൽപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വരൾച്ച രൂക്ഷമായ കാലാവസ്ഥയായതിനാൽ നിലവിലുള്ള വീടുകൾ പൊളിക്കരുതെന്നും ജലലഭ്യത ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഭവനനിർമാണം തുടങ്ങാവൂ എന്നും നിർദ്ദേശിച്ചു.
സബ് കളക്ടർ പ്രശാന്ത് കുമാർ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് മാനേജർ വിജയകുമാർ, ഐടിഡിപി ഓഫീസർ പി. വാണിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഗോത്രവീട് നിർമാണം ട്രൈബൽ സൊസൈറ്റികൾക്കു കൊടുക്കാതെ കരാറുകാരെ ഏൽപ്പിച്ചതായി ആരോപിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ട്രൈബൽ സൊസൈറ്റികൾ, ഭവന നിർമാണവുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾ, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി സി.കെ. ശശീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി വീടുകളുടെ നിർമാണം ട്രൈബൽ സൊസൈറ്റികളെ തന്നെ ഏൽപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വരൾച്ച രൂക്ഷമായ കാലാവസ്ഥയായതിനാൽ നിലവിലുള്ള വീടുകൾ പൊളിക്കരുതെന്നും ജലലഭ്യത ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഭവനനിർമാണം തുടങ്ങാവൂ എന്നും നിർദ്ദേശിച്ചു.
സബ് കളക്ടർ പ്രശാന്ത് കുമാർ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് മാനേജർ വിജയകുമാർ, ഐടിഡിപി ഓഫീസർ പി. വാണിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.