കൽപ്പറ്റ: ജില്ലയിലെ വാട്ടർ കിയോസ്കുകൾ മൂന്നു ദിവസത്തിനകം പ്രവർത്തനക്ഷമമാകുമെന്ന് സി.കെ. ശശീന്ദ്രൻ എംഎൽഎ അറിയിച്ചു.
ജില്ലയിലെ വരൾച്ച സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് മുന്നോടിയായി വരൾച്ച സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായി കളക്ടറേറ്റിൽ നടത്തിയ ചർച്ചയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ പേർക്ക് ഉപകാരപ്രദമാകുമെങ്കിൽ കിണറിന്റെ ആഴം കൂട്ടുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തും. കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനകീയ സംരംഭങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുകളിൽ കൂടുതൽ വാട്ടർ കിയോസ്കുകൾ സ്ഥാപിക്കുക, പദ്ധതി കൂടുതൽ വാർഡുകളിലേക്ക് വ്യാപിപ്പിക്കുക, ജലനിധി ഗുണഭോക്താക്കൾക്ക് വെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു.
ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി, സബ് കളക്ടർ പ്രശാന്ത് കുമാർ, എഡിഎം കെ.എം. രാജു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർമാർ, ഹുസൂർ ശിരസ്തദാർ മേഴ്സി, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലയിലെ വരൾച്ച സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് മുന്നോടിയായി വരൾച്ച സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായി കളക്ടറേറ്റിൽ നടത്തിയ ചർച്ചയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ പേർക്ക് ഉപകാരപ്രദമാകുമെങ്കിൽ കിണറിന്റെ ആഴം കൂട്ടുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തും. കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനകീയ സംരംഭങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുകളിൽ കൂടുതൽ വാട്ടർ കിയോസ്കുകൾ സ്ഥാപിക്കുക, പദ്ധതി കൂടുതൽ വാർഡുകളിലേക്ക് വ്യാപിപ്പിക്കുക, ജലനിധി ഗുണഭോക്താക്കൾക്ക് വെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു.
ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി, സബ് കളക്ടർ പ്രശാന്ത് കുമാർ, എഡിഎം കെ.എം. രാജു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർമാർ, ഹുസൂർ ശിരസ്തദാർ മേഴ്സി, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.