ചെറുതോണി: പൈനാവ് ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിൽ എസ്എഫ്ഐ - കെഎസ്യു സംഘർഷം. ഇരുവിഭാഗത്തിലുംപെട്ടവർ തെരുവിൽ തമ്മിലടിച്ചു. പരിക്കേറ്റ അഞ്ചുപേരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളായ രാഹുൽ (21), ഷാഹിൻ (22), അഖിൽ (22), നിയാസ് (21), എന്നിവരാണ് ചികിത്സതേടിയത്. നേമസ് (21) ആശുപത്രിയിൽനിന്നും മുങ്ങിയതായി അധികൃതർ പറഞ്ഞു.
പൈനാവ് എൻജിനിയറിംഗ് കോളജിന്റെ കവാടത്തിനുമുന്നിൽ റോഡരികിൽ കെഎസ്യു സ്ഥാപിച്ചിരുന്ന വെയിറ്റിംഗ് ഷെഡ് തിങ്കളാഴ്ച രാത്രി നശിപ്പിച്ചനിലയിൽ കാണപ്പെട്ടു. ഇതിനുപിന്നിൽ എസ്എഫ്ഐ ആണെന്ന് കെഎസ്യു ആരോപിച്ചു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കോളജിൽ അപമര്യാദയായി പെരുമാറിയതിന് സസ്പെൻഷനിലായ വിദ്യാർഥികളാണ് സംഘർഷമുണ്ടാക്കിയതെന്ന് ഒരുവിഭാഗം വിദ്യാർഥികൾ ആരോപിച്ചു.
വിദ്യാർഥികൾ കോളജിനുപുറത്ത് ഏറ്റുമുട്ടിയതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരറിവുമില്ലെന്നും ഇത് പഠനത്തെ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്നും കോളജ് അധികൃതർ പറഞ്ഞു.
പൈനാവ് എൻജിനിയറിംഗ് കോളജിന്റെ കവാടത്തിനുമുന്നിൽ റോഡരികിൽ കെഎസ്യു സ്ഥാപിച്ചിരുന്ന വെയിറ്റിംഗ് ഷെഡ് തിങ്കളാഴ്ച രാത്രി നശിപ്പിച്ചനിലയിൽ കാണപ്പെട്ടു. ഇതിനുപിന്നിൽ എസ്എഫ്ഐ ആണെന്ന് കെഎസ്യു ആരോപിച്ചു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കോളജിൽ അപമര്യാദയായി പെരുമാറിയതിന് സസ്പെൻഷനിലായ വിദ്യാർഥികളാണ് സംഘർഷമുണ്ടാക്കിയതെന്ന് ഒരുവിഭാഗം വിദ്യാർഥികൾ ആരോപിച്ചു.
വിദ്യാർഥികൾ കോളജിനുപുറത്ത് ഏറ്റുമുട്ടിയതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരറിവുമില്ലെന്നും ഇത് പഠനത്തെ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്നും കോളജ് അധികൃതർ പറഞ്ഞു.