+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദന്പതികൾക്കും മൂന്നു പോലീസുകാർക്കും പരിക്ക്

രാജാക്കാട്: പൂപ്പാറ മുള്ളംതണ്ടിൽ ഗുണ്ടാസംഘത്തിന്‍റെ വിളയാട്ടം. ബൈക്കിൽ അമിതവേഗതയിൽ പോയത് ചോദ്യംചെയ്ത വയോധികനും ഭാര്യക്കും മർദനം. വടിവാളടക്കമുള്ള
ദന്പതികൾക്കും മൂന്നു പോലീസുകാർക്കും പരിക്ക്
രാജാക്കാട്: പൂപ്പാറ മുള്ളംതണ്ടിൽ ഗുണ്ടാസംഘത്തിന്‍റെ വിളയാട്ടം. ബൈക്കിൽ അമിതവേഗതയിൽ പോയത് ചോദ്യംചെയ്ത വയോധികനും ഭാര്യക്കും മർദനം.
വടിവാളടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം പോലിസിനേയും ആക്രമിച്ചു. അക്രമണത്തിൽ മൂന്നു പോലീസുകാർക്കും പരിക്കേറ്റു.
പത്തു പ്രതികളെ പോലീസ് അറസ്റ്റ്ചെയ്തു.
ചൊവ്വാഴ്ച ഉച്ചയോടെ ബൈക്കിൽ അമിതവേഗത്തിലെത്തിയ കുളപ്പാറച്ചാൽ സ്വദേശിയായ ലിജോ പൂപ്പാറ മുള്ളംതണ്ടിലെ ബിവറേജിനു സമീപം അപകടത്തിൽപെട്ടു. അമിതവേഗതയിൽ ബൈക്കുയാത്ര നടത്തിയത് സമീപവാസിയായ നാരായണൻ (60) ചോദ്യംചെയ്തു.
ലിജോ ആശുപത്രിയിൽ ചികിത്സ തേടിയശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തി. വടിവാൾ, കത്തി, കന്പിവടി അടക്കമുള്ള മാരകായുധങ്ങളുമായി തിരിച്ചെത്തി നാരായണന്‍റെ വീട്ടിൽ കയറി നാരായണനെയും ഭാര്യ ശകുന്തളയെയും മർദിക്കുകയായിരുന്നു. തുടർന്ന് വഴിതടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്തു.
വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസിനെ ഗുണ്ടാസംഘം കൈയേറ്റംചെയ്തു.
ഇതിൽ മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. ബിനുമോൻ, ജയിംസ്, ഷൈജു എന്നിവർക്കാണ് പരിക്കേറ്റത്.
തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. എസ്ഐ വി. വിനോദിന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ സമീപത്തെ വിവിധ പ്രദേശങ്ങളിൽനിന്നും പത്തുപ്രതികളെ പിടികൂടുകയായിരുന്നു.
രാജാക്കാട് തേക്കുങ്കൽ അബീഷ് (24), പാറത്തോട് കിഴക്കേൽ വിശാഖ് (19), ചെമ്മണ്ണാർ ഐക്കരയിൽ ഡെന്നീസ് (19), കുളപ്പാറച്ചാൽ പുത്തേട്ട് ജിനേഷ് (19), കുളപ്പാറച്ചാൽ കൊട്ടയിൽ അമൽ (21), രാജകുമാരി നോർത്ത് മോളേക്കുടിയിൽ ഗോകുൽ (20), രാജകുമാരി സൗത്ത് കാട്ടാൻകുടിയിൽ ജിഷ്ണു (23), രാജകുമാരി മക്കത്ത് ഡോണ്‍ (18), കുളപ്പാറച്ചാൽ പുത്തൻപുരയിൽ ലിജോ (21) എന്നിവരും രാജകുമാരി കുരുവിളാ സിറ്റി സ്വദേശിയായ പ്രായ പൂർത്തിയാകാത്ത യുവാ വുമാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.