+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനകീയസമിതിയുടെ നേതൃത്വത്തിൽ നാളെ വനംവകുപ്പ് ഓഫീസ് മാർച്ച്

മൂന്നാർ: കാട്ടാനഭീതിയിൽ താലൂക്ക് ആസ്ഥാനം. ദേവികുളം ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാളെ വനം ഡിവിഷണൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ദേവികളം ലാക്കാടി
ജനകീയസമിതിയുടെ നേതൃത്വത്തിൽ നാളെ വനംവകുപ്പ് ഓഫീസ് മാർച്ച്
മൂന്നാർ: കാട്ടാനഭീതിയിൽ താലൂക്ക് ആസ്ഥാനം. ദേവികുളം ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാളെ വനം ഡിവിഷണൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ദേവികളം ലാക്കാടിനുസമീപം ദേശിയപാതയിൽ ലാക്കാട് മിഡിൽ ഡിവിഷൻ സ്വദേശിയായ ജോർജ്(56) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമുതൽ ഒറ്റയാൻ താലൂക്ക് ആസ്ഥാനമായ ദേവികുളം മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ചുറ്റിത്തിരിയുകയാണ്. കുറച്ചുനാളുകളായി ദേവികളം, ലാക്കാട്, മാണല എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമായി രണ്ടു കൊന്പൻ മാറിമാറി വരുന്നതിനാൽ വൈകുന്നേരങ്ങളിൽ കുട്ടികളും മുതിർന്നവരും കാട്ടാനഭീതിയിൽ പുറത്തിറങ്ങാൻപോലും ഭയപ്പെടുന്നു. കോളനി പ്രദേശങ്ങളിലും കൃഷിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന കാട്ടാന വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം ദേവികുളം സ്വദേശിയായ പീറ്റർ ജോസഫിന്‍റെ 28 സെന്‍റ് സ്ഥലത്തെ കൃഷി നശിപ്പിക്കുകയും ശ്രീമൂലം ക്ലബിന്‍റെ വാട്ടർ ടാങ്കും ദേവികുളം ഹയർ സെക്കണ്ടറി സ്കൂളിന്‍റെ മതിലും കാട്ടാന നശിപ്പിച്ചു. കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. രാവിലെ പത്തിന് എസ്. രാജേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന്് ദേവികുളം ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.