ചേറ്റുവ: ചേറ്റുവ ചന്ദനക്കുടം നേർച്ച തുടങ്ങി. ഇന്നുരാവിലെ ഏഴിനു പ്രാർഥന, എട്ടിനു ആദ്യകാഴ്ച പുറപ്പെടൽ, 11.30നു ചേറ്റുവയുടെ വിവിധ ഭാഗങ്ങളിൽനിന്നു കാഴ്ചവരവ്, ഉച്ചതിരിഞ്ഞ് മൂന്നിനു ആരംഭിക്കുന്ന നാട്ടുകാഴ്ചകൾ രാത്രി സമാപിക്കും.
പ്രധാന നേർച്ച ദിനമായ നാളെ രാവിലെ ആറിനു പ്രാർഥന, എട്ടിനു കാഴ്ചവരവ്, ഏഴിനു കൊടിയേറ്റക്കാഴ്ച പുറപ്പെടൽ. ഉച്ചയ്ക്ക് ഒന്നിനു കൊടിയേറ്റം, തുടർന്ന് ചക്കരക്കഞ്ഞിവിതരണം മൂന്നിനു കാഴ്ചവരവ്, വൈകീട്ട് അഞ്ചിനു സാംസ്കാരിക സമ്മേളനം, 5.30നു ആനകളുടെയും വാദ്യമേളങ്ങളുടെയും പ്രദർശന മത്സരം. തുടർന്ന് പുലർച്ചെ മൂന്നുവരെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാഴ്ചവരവുകൾ.
ഇന്നലെ ഉച്ചകഴിഞ്ഞ് നാലിനു മൗലീദ് പാരായണത്തോടെയാണ ചന്ദനക്കുടം നേർച്ചയ്ക്ക് തുടക്കമായത്. ഘോഷയാത്രകൾ, രാത്രി പത്തോടെ സമാപിച്ചു.
പ്രധാന നേർച്ച ദിനമായ നാളെ രാവിലെ ആറിനു പ്രാർഥന, എട്ടിനു കാഴ്ചവരവ്, ഏഴിനു കൊടിയേറ്റക്കാഴ്ച പുറപ്പെടൽ. ഉച്ചയ്ക്ക് ഒന്നിനു കൊടിയേറ്റം, തുടർന്ന് ചക്കരക്കഞ്ഞിവിതരണം മൂന്നിനു കാഴ്ചവരവ്, വൈകീട്ട് അഞ്ചിനു സാംസ്കാരിക സമ്മേളനം, 5.30നു ആനകളുടെയും വാദ്യമേളങ്ങളുടെയും പ്രദർശന മത്സരം. തുടർന്ന് പുലർച്ചെ മൂന്നുവരെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാഴ്ചവരവുകൾ.
ഇന്നലെ ഉച്ചകഴിഞ്ഞ് നാലിനു മൗലീദ് പാരായണത്തോടെയാണ ചന്ദനക്കുടം നേർച്ചയ്ക്ക് തുടക്കമായത്. ഘോഷയാത്രകൾ, രാത്രി പത്തോടെ സമാപിച്ചു.