ചാവക്കാട്: അകലാട് മേഖലയിൽ ആടുകൾ അജ്ഞാത രോഗത്തെത്തുടർന്ന് കൂട്ടത്തോടെ ചാകുന്നു. ഒരു വീട്ടിലെ ഏഴ് ആടുകൾ ചത്തു. പല വീടുകളിലെ ആടുകളും രോഗബാധയേറ്റ് മൃതപ്രായത്തിലാണ്. ഒന്നരമാസമായി ആടുകളിൽ രോഗബാധ കാണാൻ തുടങ്ങിയിട്ട് മരുന്നുകൾ നൽകുന്നുണ്ടെങ്കിലും രോഗകാരണം വ്യക്തമല്ല.
പുന്നയൂർ പഞ്ചായത്തിലെ അകലാട് ബദർപള്ളി ബീച്ച് പടിഞ്ഞാപ്പുറത്ത് ബാദുഷയുടെ വീട്ടിലെ ഏഴ് ആടുകൾ ചത്തത് ഒന്നരമാസത്തിനുള്ളിലാണ്.
ഇത്തരത്തിലുള്ള രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ മൂന്ന് വീടുകളിലായി 12 ആടുകൾ ചികിത്സയിലാണ്. ഒരു വീട്ടിലെ ആറ് ആടുകൾക്കും മറ്റ് രണ്ട് വീടുകളിലെ മൂന്നുവീതം ആടുകൾക്കാണ് രോഗബാധ.
ശരീരത്തിൽ വ്രണങ്ങൾ കാണപ്പെടുകയും പിന്നീട് രോമമില്ലാത്ത ഭാഗത്തെ വ്രണങ്ങൾ വീർത്ത് പൊട്ടി രക്തമൊലിക്കുന്നു. മൂക്കിലും കണ്ണിലും പൃഷ്ടഭാഗത്തും പൊട്ടി രക്തം വരുന്നു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നു. പൊട്ടിഒലിക്കുന്ന രക്തത്തിന് കടുത്ത ദുർഗന്ധമാണ്. ദിവസങ്ങൾക്കുള്ളിൽ പുഴുവന്ന് ആട് ചാകുന്നു. കണ്ടുനിൽക്കാൻ കഴിയാത്ത ദയനീയ അവസ്ഥയാണ് ആടുകൾക്കെന്ന് ഉടമകൾ പറയുന്നു.
മൃഗഡോക്ടർ വന്ന് മരുന്ന് നൽകുന്നുണ്ടെങ്കിലും രോഗമെന്താണെന്നും കാരണം എന്താണെന്നും പറയുന്നില്ല. ആടുകൾക്കും ചെമ്മരിയാടുകൾക്കും പിടികൂടുന്ന ഓർഫ് എന്ന വൈറസാണ് രോഗകാരണമെന്ന് കരുതുന്നു. ചെറുപ്രായത്തിലുള്ള ആടുകളിലാണ് ഇത്തരം വൈറസ് കാണുകയത്രെ.
മൂക്കിലും വായയിലും പിടികൂടുന്ന രോഗം പിന്നീട് ശരീരഭാഗത്തേക്ക് പടരും ഇത്തരത്തിലുള്ള രോഗം ഒരുമാസംകൊണ്ട് സുഖപ്പെടുമെങ്കിലും വളർത്തു മൃഗത്തിന്റെ പുറത്ത് മുറിവുണ്ടെങ്കിൽ മരണത്തിന് കാരണമാകുമെന്നാണ് മൃഗഡോക്ടർ ചൂചിപ്പിക്കുന്നതെന്ന് വീട്ടുകാർ പറഞ്ഞു.
മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും ആടുകളെ പരിചരിക്കുന്പോൾ കൈയുറധരിക്കണമെന്നും പറയുന്നു.
പുന്നയൂർ പഞ്ചായത്തിന്റെ തീരമേഖലയിൽ ആട്കൃഷി വ്യാപകമാണ്. പല കുടുംബത്തിന്റെ ജീവിതമാർഗം തന്നെ ആട് കൃഷിയാണ്. അജ്ഞാതരോഗം ഇവിടെ ആശങ്ക പരത്തിയിട്ടുണ്ട്.
പുന്നയൂർ പഞ്ചായത്തിലെ അകലാട് ബദർപള്ളി ബീച്ച് പടിഞ്ഞാപ്പുറത്ത് ബാദുഷയുടെ വീട്ടിലെ ഏഴ് ആടുകൾ ചത്തത് ഒന്നരമാസത്തിനുള്ളിലാണ്.
ഇത്തരത്തിലുള്ള രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ മൂന്ന് വീടുകളിലായി 12 ആടുകൾ ചികിത്സയിലാണ്. ഒരു വീട്ടിലെ ആറ് ആടുകൾക്കും മറ്റ് രണ്ട് വീടുകളിലെ മൂന്നുവീതം ആടുകൾക്കാണ് രോഗബാധ.
ശരീരത്തിൽ വ്രണങ്ങൾ കാണപ്പെടുകയും പിന്നീട് രോമമില്ലാത്ത ഭാഗത്തെ വ്രണങ്ങൾ വീർത്ത് പൊട്ടി രക്തമൊലിക്കുന്നു. മൂക്കിലും കണ്ണിലും പൃഷ്ടഭാഗത്തും പൊട്ടി രക്തം വരുന്നു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നു. പൊട്ടിഒലിക്കുന്ന രക്തത്തിന് കടുത്ത ദുർഗന്ധമാണ്. ദിവസങ്ങൾക്കുള്ളിൽ പുഴുവന്ന് ആട് ചാകുന്നു. കണ്ടുനിൽക്കാൻ കഴിയാത്ത ദയനീയ അവസ്ഥയാണ് ആടുകൾക്കെന്ന് ഉടമകൾ പറയുന്നു.
മൃഗഡോക്ടർ വന്ന് മരുന്ന് നൽകുന്നുണ്ടെങ്കിലും രോഗമെന്താണെന്നും കാരണം എന്താണെന്നും പറയുന്നില്ല. ആടുകൾക്കും ചെമ്മരിയാടുകൾക്കും പിടികൂടുന്ന ഓർഫ് എന്ന വൈറസാണ് രോഗകാരണമെന്ന് കരുതുന്നു. ചെറുപ്രായത്തിലുള്ള ആടുകളിലാണ് ഇത്തരം വൈറസ് കാണുകയത്രെ.
മൂക്കിലും വായയിലും പിടികൂടുന്ന രോഗം പിന്നീട് ശരീരഭാഗത്തേക്ക് പടരും ഇത്തരത്തിലുള്ള രോഗം ഒരുമാസംകൊണ്ട് സുഖപ്പെടുമെങ്കിലും വളർത്തു മൃഗത്തിന്റെ പുറത്ത് മുറിവുണ്ടെങ്കിൽ മരണത്തിന് കാരണമാകുമെന്നാണ് മൃഗഡോക്ടർ ചൂചിപ്പിക്കുന്നതെന്ന് വീട്ടുകാർ പറഞ്ഞു.
മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും ആടുകളെ പരിചരിക്കുന്പോൾ കൈയുറധരിക്കണമെന്നും പറയുന്നു.
പുന്നയൂർ പഞ്ചായത്തിന്റെ തീരമേഖലയിൽ ആട്കൃഷി വ്യാപകമാണ്. പല കുടുംബത്തിന്റെ ജീവിതമാർഗം തന്നെ ആട് കൃഷിയാണ്. അജ്ഞാതരോഗം ഇവിടെ ആശങ്ക പരത്തിയിട്ടുണ്ട്.