+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംയോജിത നീർത്തട പരിപാലന പദ്ധതിയുടെ മറവിൽ ചെങ്ങാലൂർ മങ്ങാട്ടുപാടം മണ്ണിട്ടുനികത്തുന്നു

ചെങ്ങാലൂർ : സംയോജിത നീർത്തട പരിപാലന പദ്ധതിയുടെ മറവിൽ മങ്ങാട്ടുപാടം മണ്ണിട്ടുനികത്തുന്നു. ഉറാംകുളം ഇറിഗേഷൻ കനാൽ നവീകരണ പ്രവർത്തനങ്ങളിൽ അവശേഷിച്ച മ
സംയോജിത നീർത്തട പരിപാലന പദ്ധതിയുടെ മറവിൽ ചെങ്ങാലൂർ മങ്ങാട്ടുപാടം മണ്ണിട്ടുനികത്തുന്നു
ചെങ്ങാലൂർ : സംയോജിത നീർത്തട പരിപാലന പദ്ധതിയുടെ മറവിൽ മങ്ങാട്ടുപാടം മണ്ണിട്ടുനികത്തുന്നു. ഉറാംകുളം ഇറിഗേഷൻ കനാൽ നവീകരണ പ്രവർത്തനങ്ങളിൽ അവശേഷിച്ച മണ്ണ് ഉപയോഗിച്ചാണ് സ്വകാര്യ വ്യക്തി പാടം നികത്തുന്നത്.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്‍റെ സംയോജിത നീർത്തട പദ്ധതിയിൽ നിന്നും അഞ്ചര ലക്ഷം രൂപ ചെലവിലാണ് ഉറാംകുളം കനാൽ നവീകരണം പൂർത്തീകരിച്ചത്. പിന്നീട് ബാക്കി വന്ന മണ്ണ് പദ്ധതി സ്ഥലത്ത് നിന്നു ടിപ്പർ ലോറികളിൽ കൊണ്ടുവന്നാണ് പാടത്ത് കുന്ന് കൂട്ടിയിട്ടിരിക്കുന്നത്. പാടത്ത് അനധികൃതമായി നിർമിച്ച റോഡിനോടു ചേർന്നാണ് മണ്ണിട്ടു നികത്തൽ നടക്കുന്നത്. നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ച് പാടത്ത് തീറ്റപ്പുൽകൃഷിയും നടത്തുന്നുണ്ട്. വ്യാപകമായി പാടം മണ്ണിട്ടുനികത്തുകയും അനധികൃതമായി പാടത്തിനു കുറുകെ റോഡ് നിർമിക്കുകയും ചെയ്തതോടെ കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. സ്ഥിരമായി നെൽകൃഷി ചെയ്യുന്ന പാടശേഖരത്തിന്‍റ ഒരു ഭാഗമാണ് മണ്ണിട്ട് നികത്തി പരിവർത്തനം നടത്തുന്നത്.
അനുമതിയില്ലാതെ പാടത്ത് നിർമിച്ച റോഡ് പൊളിച്ചുമാറ്റി പാടം പൂർവസ്ഥിതിയിലാക്കണമെന്നുള്ള ലോകായുക്തയുടെ ഉത്തരവ് നിലനിൽക്കുന്പോഴാണ് ഒരു ഭാഗത്ത് വയൽ നികത്തൽ നടക്കുന്നത്. പാടത്തിന്‍റെ പല ഭാഗങ്ങളിലായി മണ്ണ് കൂട്ടിയിട്ട നിലയിലാണ്. മങ്ങാട്ട് പാടത്തു നടക്കുന്ന അനധികൃത പ്രവർത്തികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ ടി.എൻ.മുകുന്ദനും, ശാസ്ത്രസാഹിത്യ പ്രവർത്തകൻ വി.എ. ലിന്‍റൊ എന്നിവർ അധികൃതർക്ക് പരാതി നൽകിയിരുന്നു.
പരാതിയെ തുടർന്ന് ചെങ്ങാലൂർ വില്ലേജ് ഓഫീസർ ആൻസി വിജി സ്ഥലം സന്ദർശിച്ചു. സംഭവത്തിന്‍റെ റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറിയതായി വില്ലേജ് ഓഫീസർ അറിയിച്ചു.