തലോർ: ദേശീയപാതയിലെ റോഡിന്റെ ഉപരിതലം പൊളിച്ചുമാറ്റി അറ്റകുറ്റപ്പണികൾ നടത്തുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. മണ്ണുത്തി- അങ്കമാലി ദേശീയപാതയിൽ വേണ്ടത്ര മുൻകരുതലെടുക്കാതെ അറ്റകുറ്റപണി നടത്തുന്നതാണ് വാഹനയാത്രികർക്ക് ഭീഷണിയാകുന്നത്.
ദേശീയപാതയിലെ ബലക്കുറവുള്ള ഭാഗങ്ങൾ കണ്ടെത്തി ഉപരിതലം പൊളിച്ചു നീക്കിയാണ് നവീകരണം നടത്തുന്നത്. ഇങ്ങനെ പല ഭാഗങ്ങളിലുമായി റോഡ് പൊളിച്ചിട്ടിരിക്കുന്നതാണ് അപകട സാധ്യതയുണ്ടാക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് രാത്രി സമയത്ത് ഇത് ശ്രദ്ധയിൽ പെടുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. രണ്ടാഴ്ചയോളമായി ഈ ദുരിതയാത്ര തുടരുന്നു.
തലോർ ജറുസലേം ധ്യാനകേന്ദ്രം മുതൽ പാലിയേക്കര ടോൾപ്ലാസ വരെ റോഡ് പൂർണമായും ടാറിംഗ് ഇളക്കി മാറ്റിയ നിലയിലാണ്. ദേശീയപാതയിൽ മരത്താക്കര, തലോർ, പാലിയേക്കര, ആന്പല്ലൂർ, പുതുക്കാട് എന്നീ ഭാഗങ്ങളിലെല്ലാം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് ടാറിംഗ് നീക്കംചെയ്യുന്നുണ്ട്.
റോഡിൽ നീളത്തിൽ ടാറിംഗ് അടർത്തി മാറ്റിയിരിക്കുന്നതിനു സമീപത്ത് മുന്നറിയിപ്പോ സൂചനകളോ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഈ ഭാഗങ്ങളിൽ വാഹനം തെന്നി തുടങ്ങുന്പോഴേ യാത്രികർ അപകടം തിരിച്ചറിയൂ. പെട്ടെന്ന് റോഡ് പൊളിഞ്ഞത് കാണുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നതും അപകടത്തിനിടയാക്കുന്നു.
രാത്രിസമയങ്ങളിൽ ഉയരുന്ന ശക്തമായ പൊടിപടലവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. അറുപത് കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന ഹൈവേ നവീകരണ ചുമതല ഡെൽഹി അസ്ഥാനമായി പ്രവർത്തിക്കുന്ന സിപി അറോറ എന്ന സ്വകാര്യ കന്പനിയെയാണ് ഏല്പിച്ചിരിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് കരാർ.
രണ്ടാഴ്ച കഴിയും മുൻപേ വ്യാപകമായ ആക്ഷേപമാണ് ഹൈവേ നവീകരണം സംബന്ധിച്ച് ഉയരുന്നത്. അടിയന്തിരമായി ദേശീയപാത നവീകരണം പൂർത്തിയാക്കണമെന്നും പണി നടക്കുന്പോൾ ആവശ്യമായ മുൻകരുതലുകൾ ഉറപ്പു വരുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
ദേശീയപാതയിലെ ബലക്കുറവുള്ള ഭാഗങ്ങൾ കണ്ടെത്തി ഉപരിതലം പൊളിച്ചു നീക്കിയാണ് നവീകരണം നടത്തുന്നത്. ഇങ്ങനെ പല ഭാഗങ്ങളിലുമായി റോഡ് പൊളിച്ചിട്ടിരിക്കുന്നതാണ് അപകട സാധ്യതയുണ്ടാക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് രാത്രി സമയത്ത് ഇത് ശ്രദ്ധയിൽ പെടുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. രണ്ടാഴ്ചയോളമായി ഈ ദുരിതയാത്ര തുടരുന്നു.
തലോർ ജറുസലേം ധ്യാനകേന്ദ്രം മുതൽ പാലിയേക്കര ടോൾപ്ലാസ വരെ റോഡ് പൂർണമായും ടാറിംഗ് ഇളക്കി മാറ്റിയ നിലയിലാണ്. ദേശീയപാതയിൽ മരത്താക്കര, തലോർ, പാലിയേക്കര, ആന്പല്ലൂർ, പുതുക്കാട് എന്നീ ഭാഗങ്ങളിലെല്ലാം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് ടാറിംഗ് നീക്കംചെയ്യുന്നുണ്ട്.
റോഡിൽ നീളത്തിൽ ടാറിംഗ് അടർത്തി മാറ്റിയിരിക്കുന്നതിനു സമീപത്ത് മുന്നറിയിപ്പോ സൂചനകളോ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഈ ഭാഗങ്ങളിൽ വാഹനം തെന്നി തുടങ്ങുന്പോഴേ യാത്രികർ അപകടം തിരിച്ചറിയൂ. പെട്ടെന്ന് റോഡ് പൊളിഞ്ഞത് കാണുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നതും അപകടത്തിനിടയാക്കുന്നു.
രാത്രിസമയങ്ങളിൽ ഉയരുന്ന ശക്തമായ പൊടിപടലവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. അറുപത് കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന ഹൈവേ നവീകരണ ചുമതല ഡെൽഹി അസ്ഥാനമായി പ്രവർത്തിക്കുന്ന സിപി അറോറ എന്ന സ്വകാര്യ കന്പനിയെയാണ് ഏല്പിച്ചിരിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് കരാർ.
രണ്ടാഴ്ച കഴിയും മുൻപേ വ്യാപകമായ ആക്ഷേപമാണ് ഹൈവേ നവീകരണം സംബന്ധിച്ച് ഉയരുന്നത്. അടിയന്തിരമായി ദേശീയപാത നവീകരണം പൂർത്തിയാക്കണമെന്നും പണി നടക്കുന്പോൾ ആവശ്യമായ മുൻകരുതലുകൾ ഉറപ്പു വരുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.