ആന്പല്ലൂർ: ഭക്തിസാന്ദ്രമായ ആരാധനഗീതങ്ങളുടെയും ചിന്തോദ്ദീപകമായ ദൈവവചനങ്ങളുടെയും നിറവിൽ അരലക്ഷത്തിലധികം പേരാണ് ആന്പല്ലൂർ കൃപാഭിഷേകം ബൈബിൾ കൺവൻഷനിൽ പങ്കെടുത്തത്.
കണ്‍വൻഷന്റെ രണ്ടാം ദിവസമായ ഇന്നലെ ഉച്ചതിരിഞ്ഞ് 2.30 മുതൽ 3.30 വരെ യുവജനങ്ങൾക്കും വിദ്യാർഥികൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാർഥനാശുശ്രൂഷയുണ്ടായിരുന്നു. നാലിനു അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയോടെ കൺവൻഷൻ ആരംഭിച്ചു.
വിശുദ്ധ കുർബാനയെ തുടർന്ന് ഡൊമിനിക് വാളന്മനാലച്ചന്റെ നേതൃത്വത്തിലുള്ള ദൈവവചനശുശ്രൂഷ നടന്നു. ദൈവത്തോടുള്ള മനുഷ്യന്റെ പ്രാർഥനയ്ക്കു മനുഷ്യോത്പ്പത്തിയോളം പഴക്കമുണ്ട്. ഞാനെന്ന ഭാവത്തിൽനിന്ന് സ്വയം ശൂന്യമാക്കി പ്രാർഥിക്കുന്നവനായിരിക്കണം ഒരു ക്രിസ്തീയവിശ്വാസി എന്ന് അച്ചൻ ഓർമപ്പെടുത്തി.
കണ്‍വൻഷന്റെ മൂന്നാംദിവസമായ നാളെ ഉച്ചതിരിഞ്ഞ് 2.30 മുതൽ 3.30 വരെ രോഗികൾ, വിധവകൾ, പ്രായമായവർ എന്നിവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർഥനാശുശ്രൂഷയുണ്ടായിരിക്കുന്നതാണ്.
ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ വിശുദ്ധ കുർബാനയർപ്പിച്ച് കണ്വൻഷൻ ആരംഭിക്കും. കണ്വൻഷൻ ദിവസങ്ങളിൽ പകൽസമയത്ത് കുന്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കും.
കണ്‍വൻഷന്റെ രണ്ടാം ദിവസമായ ഇന്നലെ ഉച്ചതിരിഞ്ഞ് 2.30 മുതൽ 3.30 വരെ യുവജനങ്ങൾക്കും വിദ്യാർഥികൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാർഥനാശുശ്രൂഷയുണ്ടായിരുന്നു. നാലിനു അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയോടെ കൺവൻഷൻ ആരംഭിച്ചു.
വിശുദ്ധ കുർബാനയെ തുടർന്ന് ഡൊമിനിക് വാളന്മനാലച്ചന്റെ നേതൃത്വത്തിലുള്ള ദൈവവചനശുശ്രൂഷ നടന്നു. ദൈവത്തോടുള്ള മനുഷ്യന്റെ പ്രാർഥനയ്ക്കു മനുഷ്യോത്പ്പത്തിയോളം പഴക്കമുണ്ട്. ഞാനെന്ന ഭാവത്തിൽനിന്ന് സ്വയം ശൂന്യമാക്കി പ്രാർഥിക്കുന്നവനായിരിക്കണം ഒരു ക്രിസ്തീയവിശ്വാസി എന്ന് അച്ചൻ ഓർമപ്പെടുത്തി.
കണ്‍വൻഷന്റെ മൂന്നാംദിവസമായ നാളെ ഉച്ചതിരിഞ്ഞ് 2.30 മുതൽ 3.30 വരെ രോഗികൾ, വിധവകൾ, പ്രായമായവർ എന്നിവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർഥനാശുശ്രൂഷയുണ്ടായിരിക്കുന്നതാണ്.
ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ വിശുദ്ധ കുർബാനയർപ്പിച്ച് കണ്വൻഷൻ ആരംഭിക്കും. കണ്വൻഷൻ ദിവസങ്ങളിൽ പകൽസമയത്ത് കുന്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കും.