മലപ്പുറം: രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മലപ്പുറം മണ്ഡലത്തിൽ വോട്ടു പ്രചാരണവുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ ശ്രദ്ധേയമായി.
വോട്ടർമാർക്കിടയിൽ അവബോധമുണ്ടാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തടത്തുന്ന സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടർ അമിത് മീണ, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ തുടങ്ങിയവരുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുള്ളറ്റ് റാലി നടത്തിയത്. വോട്ടർമാർക്ക് ആവേശമായി മാറി റാലി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എംബ്ലം ആലേഖനം ചെയ്ത പ്രത്യേക ബനിയൻ ധരിച്ച് കളക്ടർ നയിച്ച റാലിയിൽ നൂറുക്കണക്കിന് വോളണ്ടിയർമാർ ബൈക്കുകളുമായി അണിനിരന്നു.
ജനാധിപത്യത്തിന്റെ കരുത്തായ വോട്ടവകാശം വിനിയോഗിക്കാൻ ജനത്തിനു പ്രോത്സാഹനം നൽകുന്നതിനുള്ള ബുള്ളറ്റ് റാലിയുടെ പ്രമേയം പാഴാക്കരുത് വോട്ടവകാശം എന്നതായിരുന്നു. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്ക്കരിക്കുക, 12 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഗണ്യമായി വർധിപ്പിക്കുക എന്നിവയാണ് റാലിയുടെ ലക്ഷ്യം.
മലപ്പുറം എംഎസ്പി സ്കൂൾ ഗ്രൗണ്ട് പരിസരത്ത് നിന്നാരംഭിച്ച റാലി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനായ കെ.കെ. ഖരെ ഫ്ളാഗ് ഓഫ് ചെയ്തു. കോട്ടപ്പടി, പൂക്കോട്ടൂർ, വള്ളുവന്പ്രം, കൊണ്ടോട്ടി, കുന്നുംപുറം, വേങ്ങര, പാണക്കാട് വഴി മലപ്പുറം സിവിൽ സ്റ്റേഷൻ പ്രധാന കവാടത്തിനു സമീപം റോഡ് ഷോ സമാപിച്ചു.
സിവിൽ സ്റ്റേഷൻ പരിസരത്ത് ചെലവ് നിരീക്ഷകനായ പുസ്കൽ ഉപാധ്യായ ബുള്ളറ്റ് റാലിയെ സ്വീകരിച്ചു.
വള്ളുവന്പ്രം, കുന്നുംപുറം എന്നിവിടങ്ങിൽ റാലിക്ക് സ്വീകരണം ലഭിച്ചു. ഇവിടങ്ങളിൽ കളക്ടർ വോട്ടർമാരുമായി സംസാരിക്കുകയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ പത്നി കൂടിയായ കോഴിക്കോട് വിജിലൻസ് എസ്പി ഉമാ ബെഹ്റ, എഡിഎം കെ.കെ. അനിൽകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.വി. സജൻ, ഡെപ്യൂട്ടി കളക്ടർമാരായ ഡോ.റെജിൽ, ജയശങ്കർ പ്രസാദ്, സ്വീപ് നോഡൽ ഓഫീസർ വർഗീസ് മംഗലം, ഉദ്യോഗസ്ഥർ, വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
വോട്ടർമാർക്കിടയിൽ അവബോധമുണ്ടാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തടത്തുന്ന സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടർ അമിത് മീണ, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ തുടങ്ങിയവരുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുള്ളറ്റ് റാലി നടത്തിയത്. വോട്ടർമാർക്ക് ആവേശമായി മാറി റാലി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എംബ്ലം ആലേഖനം ചെയ്ത പ്രത്യേക ബനിയൻ ധരിച്ച് കളക്ടർ നയിച്ച റാലിയിൽ നൂറുക്കണക്കിന് വോളണ്ടിയർമാർ ബൈക്കുകളുമായി അണിനിരന്നു.
ജനാധിപത്യത്തിന്റെ കരുത്തായ വോട്ടവകാശം വിനിയോഗിക്കാൻ ജനത്തിനു പ്രോത്സാഹനം നൽകുന്നതിനുള്ള ബുള്ളറ്റ് റാലിയുടെ പ്രമേയം പാഴാക്കരുത് വോട്ടവകാശം എന്നതായിരുന്നു. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്ക്കരിക്കുക, 12 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഗണ്യമായി വർധിപ്പിക്കുക എന്നിവയാണ് റാലിയുടെ ലക്ഷ്യം.
മലപ്പുറം എംഎസ്പി സ്കൂൾ ഗ്രൗണ്ട് പരിസരത്ത് നിന്നാരംഭിച്ച റാലി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനായ കെ.കെ. ഖരെ ഫ്ളാഗ് ഓഫ് ചെയ്തു. കോട്ടപ്പടി, പൂക്കോട്ടൂർ, വള്ളുവന്പ്രം, കൊണ്ടോട്ടി, കുന്നുംപുറം, വേങ്ങര, പാണക്കാട് വഴി മലപ്പുറം സിവിൽ സ്റ്റേഷൻ പ്രധാന കവാടത്തിനു സമീപം റോഡ് ഷോ സമാപിച്ചു.
സിവിൽ സ്റ്റേഷൻ പരിസരത്ത് ചെലവ് നിരീക്ഷകനായ പുസ്കൽ ഉപാധ്യായ ബുള്ളറ്റ് റാലിയെ സ്വീകരിച്ചു.
വള്ളുവന്പ്രം, കുന്നുംപുറം എന്നിവിടങ്ങിൽ റാലിക്ക് സ്വീകരണം ലഭിച്ചു. ഇവിടങ്ങളിൽ കളക്ടർ വോട്ടർമാരുമായി സംസാരിക്കുകയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ പത്നി കൂടിയായ കോഴിക്കോട് വിജിലൻസ് എസ്പി ഉമാ ബെഹ്റ, എഡിഎം കെ.കെ. അനിൽകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.വി. സജൻ, ഡെപ്യൂട്ടി കളക്ടർമാരായ ഡോ.റെജിൽ, ജയശങ്കർ പ്രസാദ്, സ്വീപ് നോഡൽ ഓഫീസർ വർഗീസ് മംഗലം, ഉദ്യോഗസ്ഥർ, വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.