നിലന്പൂർ: കെഎസ്ആർടിസി നിലന്പൂർ ഡിപ്പോയിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്ത എടിഒയുടെ നിലപാടിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനയായ ടിഡിഎഫ് (ഐഎൻ ടിയുസി) എടിഒ ഓഫീസിനു മുന്നിൽ ധർണ നടത്തി.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ടിഡിഎഫ് യൂണിറ്റ് പ്രസിഡന്റും മെക്കാനിക്കുമായ കെ.പി സുകുമാരനടക്കം മൂന്നുപേരെ എടിഒ കെ.പി രാധാകൃഷ്ണൻ സസ്പെൻഡ് ചെയ്തത്.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആജ്ഞാനുവർത്തിയായി എടിഒ പ്രവർത്തിക്കുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത കോണ്ഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പാലോളി മെഹബൂബ് പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരിൽ പുരുഷൻമാർക്കും വനിതകൾക്കും തുല്യ പരിഗണനയാണ് ഉള്ളതെന്നും സ്ത്രീകൾക്കായി പ്രത്യേക പരിഗണന ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയിൽപെട്ട ഏഴ് പേരെയാണ് പലപ്രാവശ്യമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്. നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിനു ടിഡിഎഫ് നേതൃത്വം നൽകുമെന്ന് ജില്ലാ സെക്രട്ടറി പി.കെ സുരേന്ദ്രൻ പറഞ്ഞു.
ഡ്യൂട്ടി സമയത്ത് കൃത്യമായി ജോലി ചെയ്തവരെയാണ് അകാരണമായി പിരിച്ചുവിട്ടതെന്നും ഇവർ ആരോപിച്ചു. ഇ.ടി ഗംഗാധരൻ പ്രസംഗിച്ചു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ടിഡിഎഫ് യൂണിറ്റ് പ്രസിഡന്റും മെക്കാനിക്കുമായ കെ.പി സുകുമാരനടക്കം മൂന്നുപേരെ എടിഒ കെ.പി രാധാകൃഷ്ണൻ സസ്പെൻഡ് ചെയ്തത്.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആജ്ഞാനുവർത്തിയായി എടിഒ പ്രവർത്തിക്കുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത കോണ്ഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പാലോളി മെഹബൂബ് പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരിൽ പുരുഷൻമാർക്കും വനിതകൾക്കും തുല്യ പരിഗണനയാണ് ഉള്ളതെന്നും സ്ത്രീകൾക്കായി പ്രത്യേക പരിഗണന ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയിൽപെട്ട ഏഴ് പേരെയാണ് പലപ്രാവശ്യമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്. നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിനു ടിഡിഎഫ് നേതൃത്വം നൽകുമെന്ന് ജില്ലാ സെക്രട്ടറി പി.കെ സുരേന്ദ്രൻ പറഞ്ഞു.
ഡ്യൂട്ടി സമയത്ത് കൃത്യമായി ജോലി ചെയ്തവരെയാണ് അകാരണമായി പിരിച്ചുവിട്ടതെന്നും ഇവർ ആരോപിച്ചു. ഇ.ടി ഗംഗാധരൻ പ്രസംഗിച്ചു.