+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി

മഞ്ചേരി: മലപ്പുറത്തെ മണ്ണിൽ ചുവടുറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി ബിജെപി. കേന്ദ്രത്തിൽ നിന്നുള്ള മുസ്ലിം നേതാക്കളെ ഇറക്കി പ്രചാരണത്തിനുള്ള തയാറെടുപ്പിലാണ
മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി
മഞ്ചേരി: മലപ്പുറത്തെ മണ്ണിൽ ചുവടുറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി ബിജെപി. കേന്ദ്രത്തിൽ നിന്നുള്ള മുസ്ലിം നേതാക്കളെ ഇറക്കി പ്രചാരണത്തിനുള്ള തയാറെടുപ്പിലാണ് ബിജെപി. കേന്ദ്ര മന്ത്രിമാരായ ഷാനവാസ് ഹുസൈൻ, മുഖ്താർ അബ്ബാസ് നഖ്വി, എം.ജെ അക്ബർ എന്നിവർ വരുംദിവസങ്ങളിൽ ബിജെപി സ്ഥാനാർഘി ശ്രീപ്രകാശിനു വേണ്ടി മണ്ഡലത്തിൽ എത്തും.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഉത്തർപ്രദേശിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയം തൊടുത്തുവിട്ട വിവാദങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ല. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നും ബൂത്തുകളിൽ ബിജെപി നേതാക്കന്മാർ കയ്യൂക്കു കാണിച്ചുവെന്നും ആരോപണം ശക്തമാണ്. ഈ ആരോപണങ്ങൾക്ക് മറുപടി പറയാനാകുമോ എന്ന ശ്രമമാണ് ബിജെപി മലപ്പുറത്ത് നടത്തുന്നത്. ഇതിനായി സംസ്ഥാന നേതാക്കളും ആഴ്ചകളായി മലപ്പുറത്ത് തന്പടിച്ചിരിക്കുകയാണ്.
സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ, സി.കെ പദ്മനാഭൻ, കെ.സുരേന്ദ്രൻ, വി.വി രാജേഷ്, എം.ടി രമേശ്, വി.കെ സജീവൻ, ഒ.രാജഗോപാൽ എംഎൽഎ, ശോഭാസുരേന്ദ്രൻ തുടങ്ങി നീണ്ട നിരതന്നെ കച്ചമുറുക്കിയിരിക്കുകയാണ്. വർഗീയ കാർഡ് ഇറക്കി കളിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നാണ് പ്രവർത്തകർക്ക് നേതൃത്വം നൽകിയ നിർദേശം. താൻ വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്നും മലപ്പുറത്തുകാർക്ക് ഹലാൽ ബീഫ് ലഭ്യമാക്കുമെന്നുമുള്ള സ്ഥാനാർഥിയുടെ പ്രലോഭനങ്ങൾ ദേശീയ തലത്തിൽ തന്നെ പാർട്ടിക്ക് വിനയായിരിക്കുകയാണ്. സംസ്ഥാനത്തെ ഏക ഉപതെരഞ്ഞെടുപ്പായതിനാൽ മലപ്പുറത്ത് പ്രചാരണത്തിനായി ഇടതു-വലത് മുന്നണി നേതാക്കളും സജീവമാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് എം.എം ഹസൻ, കെ.എം മാണി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കെ.മുരളീധരൻ, വി.ഡി സതീശൻ തുടങ്ങിയവർ യുഡിഎഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി രംഗത്തിറങ്ങിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം.ബി ഫൈസലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൻസിപി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂർ വിജയൻ, മന്ത്രി ജി. സുധാകരൻ, മുകേഷ് എംഎൽഎ, കെ.ഇ ഇസ്മയിൽ തുടങ്ങി ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കളടക്കം നിരവധി പേരാണ് മണ്ഡലത്തിലെത്തിയത്.
മന്ത്രി എ.കെ ബാലൻ വ്യാഴാഴ്ചയും മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ചയും മണ്ഡലത്തിലെത്തും. വിഎസ് അച്യുതാനന്ദനും പ്രചാരണത്തിനിറങ്ങുന്നുണ്ട്.
More in Malappuram :