സ്വന്തം ലേഖകൻ
കൽപ്പറ്റ: വ്യവസായവത്കൃത കൃഷിയിലെ ചതിക്കുഴികൾ കർഷക സമൂഹം തിരിച്ചറിയണമെന്ന് ഫ്രാൻസിലെ ലാ റോഷേലിൽനിന്നുള്ള ബ്ലോഗ് എഴുത്തുകാരനും ഫോട്ടോ ജേർണലിസ്റ്റുമായ ജഫ്രി റോയി. ജൈവകൃഷിമുറകളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയ ജഫ്രി കൽപ്പറ്റയിൽ മാധ്യമപ്രവർത്തരുമായി സംസാരിക്കുകയായിരുന്നു.
കുത്തക സ്ഥാപനങ്ങളും അവരുമായി ചങ്ങാത്തത്തിലുള്ള രാഷ്ട്രീയ സംവിധാനങ്ങളുമാണ് ലോകവ്യാപകമായി വ്യവസായവത്കൃത കൃഷി പ്രോത്സാഹിപ്പിക്കുന്നത്. ഉത്പാദനക്ഷമത, ലാഭം എന്നീ പ്രലോഭനങ്ങളിൽപ്പെടുത്തിയാണ് കാർഷിക രംഗത്തെ ബഹുരാഷ്ട്ര കുത്തക കന്പനികൾ കർഷകരെ കെണിയിലാക്കുന്നത്. രാസവളങ്ങളും രാസ കീടനാശിനികളും പുനരുത്പാദനശേഷിയില്ലാത്ത വിത്തുകളും ഉപയോഗിച്ചുള്ള കൃഷിയിലൂടെ താത്കാലിക നേട്ടങ്ങൾ കൈവരിക്കുന്ന കർഷകർക്ക് പരന്പരാഗത കൃഷിരീതികളും വിത്തിനങ്ങളും കൈമോശം വരികയാണ്. കൃഷിയിറക്കണമെങ്കിൽ കുത്തകകൾ ഉത്പാദിപ്പിക്കുന്ന വിത്തുകൾ അവർ നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകർ വാങ്ങേണ്ട സാഹചര്യമാണ് ആഗോളതലത്തിൽ സംജാതമാകുന്നത്. പരന്പരാഗത കൃഷിരീതികളുടെ നാശം ലോകത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കാണ് ഭീഷണി ഉയർത്തുന്നത്. ആര്, എന്ത് ആഹരിക്കണമെന്ന് ബഹുരാഷ്ട്ര കുത്തകകൾ തീരുമാനിക്കുന്ന ദുരവസ്ഥ ഒഴിവാക്കുന്നതിനു കൃഷിക്കാരും ഭരണാധികാരികളും ശാസ്ത്രകാരന്മാരും ജാഗ്രത പുലർത്തേണ്ടതുണ്ട്.
ജൈവ വൈവിധ്യത്തിന്റ സംരക്ഷണവും പരിപോഷണവും മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന് അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞ് ജൈവകൃഷിക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം ഉപഭോഗക്രമം ചിട്ടപ്പെടുത്താനും ആളുകൾ തയാറാകണം. ഓരോ ഉത്പന്നം വാങ്ങുന്പോഴും ഉത്പാദകൻ ആരെന്നും ലാഭം എവിടേക്കാണ് പോകുന്നതെന്നും ഓരോ ഉപഭോക്താവും മനസിലാക്കണം. ബഹുരാഷ്ട്ര കുത്തകകളുടെ ഉത്പന്നങ്ങളെ സൂക്ഷ്മതയോടെ സമീപിക്കണം. ഇത് കുത്തകകളോടും അവരുടെ കൂട്ടാളികളോടുമുള്ള പോരാട്ടത്തിന്റെ ഭാഗവുമാണ്. പ്രകൃതിയുടെയും ജൈവജാലങ്ങളുടെയും സംരക്ഷണത്തിൽ കർഷകർക്കൊപ്പം ലോകനന്മ കാംക്ഷിക്കുന്ന ഉപഭോക്തൃസമൂഹവും കൈ കോർക്കണം. ഇല്ലെങ്കിൽ കാർഷിക പൈതൃകം ശവക്കുഴിയിലാകും-ജഫ്രി പറഞ്ഞു.
വെബ്ഡിസൈനിംഗിൽ ഫ്രാൻസിൽനിന്നു ബിരുദം നേടിയ ജഫ്രി ഇതേ വിഷയത്തിൽ മൂന്നു വർഷം ഇംഗ്ലണ്ടിൽ ഉപരിപഠനവും നടത്തിയിരുന്നു. തൊഴിൽ എന്ന നിലയിൽ ഏഴു വർഷം മുന്പാണ് ബ്ലോഗ്എഴുത്തും ഫോട്ടോ ജേർണലിസവും തെരഞ്ഞെടുത്തത്. 29 വയസുള്ള ജഫ്രി ഇതിനകം യൂറോപ്യൻ രാജ്യങ്ങൾക്കു പുറമേ കാനഡ, മധ്യ അമേരിക്ക, മൊറോക്കോ എന്നിവിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ജനുവരിയിലാണ് ഇന്ത്യയിലെത്തിയത്. ജൂലൈ വരെയാണ് വീസ കാലാവധി. ഹോസ്പിറ്റാലിറ്റി കൂട്ടായ്മയായ കൗച്ച് സെർഫിയിൽ അംഗവുമാണ് ജെഫ്രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്പത് മില്യണ് അംഗങ്ങളാണ് ഈ കൂട്ടായ്മയിൽ. 10 ദിവസം മുന്പ് വയനാട്ടിലെത്തിയ ജഫ്രി ബത്തേരിയിലെ കൗച്ച് സെർഫി അംഗത്തിന്റെ അതിഥിയായി താമസിച്ചാണ് ജൈവകൃഷിയെക്കുറിച്ച് പഠിക്കുന്നത്.
ജൈവ കർഷകരും മറ്റുമായുള്ള ആശയവിനിമയത്തിൽ പരിസ്ഥിതി പ്രവർത്തകൻ എം. ഗംഗാധരനാണ് ജഫ്രിയുടെ സഹായി. കർണാടകയിലെ ഹംപിയിൽനിന്നു 70,000 രൂപയ്ക്ക് വാങ്ങിയ യൂസ്ഡ് റോയൽ എൻഫീൽഡ് ബൈക്കിലാണ് ജഫ്രിയുടെ യാത്ര. നാല് ദിവസം കൂടി വയനാട്ടിൽ തങ്ങി കൗച്ച് സെർഫി അംഗത്തിന്റെ അതിഥിയായി കൊച്ചിയിലെത്താനാണ് ജഫ്രിയുടെ തീരുമാനം. നേപ്പാളും ഇന്തോനേഷ്യയും സന്ദർശിച്ചശേഷമായിരിക്കും ഫ്രാൻസിലേക്ക് മടക്കം.
വയനാട് അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു കണ്ടറിഞ്ഞ കാര്യങ്ങൾ ചിത്രങ്ങൾ സഹിതം ബ്ലോഗിലൂടെ ലോകത്തിനു പരിചയപ്പെടുത്തുമെന്ന് ജഫ്രി പറഞ്ഞു.
കൽപ്പറ്റ: വ്യവസായവത്കൃത കൃഷിയിലെ ചതിക്കുഴികൾ കർഷക സമൂഹം തിരിച്ചറിയണമെന്ന് ഫ്രാൻസിലെ ലാ റോഷേലിൽനിന്നുള്ള ബ്ലോഗ് എഴുത്തുകാരനും ഫോട്ടോ ജേർണലിസ്റ്റുമായ ജഫ്രി റോയി. ജൈവകൃഷിമുറകളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയ ജഫ്രി കൽപ്പറ്റയിൽ മാധ്യമപ്രവർത്തരുമായി സംസാരിക്കുകയായിരുന്നു.
കുത്തക സ്ഥാപനങ്ങളും അവരുമായി ചങ്ങാത്തത്തിലുള്ള രാഷ്ട്രീയ സംവിധാനങ്ങളുമാണ് ലോകവ്യാപകമായി വ്യവസായവത്കൃത കൃഷി പ്രോത്സാഹിപ്പിക്കുന്നത്. ഉത്പാദനക്ഷമത, ലാഭം എന്നീ പ്രലോഭനങ്ങളിൽപ്പെടുത്തിയാണ് കാർഷിക രംഗത്തെ ബഹുരാഷ്ട്ര കുത്തക കന്പനികൾ കർഷകരെ കെണിയിലാക്കുന്നത്. രാസവളങ്ങളും രാസ കീടനാശിനികളും പുനരുത്പാദനശേഷിയില്ലാത്ത വിത്തുകളും ഉപയോഗിച്ചുള്ള കൃഷിയിലൂടെ താത്കാലിക നേട്ടങ്ങൾ കൈവരിക്കുന്ന കർഷകർക്ക് പരന്പരാഗത കൃഷിരീതികളും വിത്തിനങ്ങളും കൈമോശം വരികയാണ്. കൃഷിയിറക്കണമെങ്കിൽ കുത്തകകൾ ഉത്പാദിപ്പിക്കുന്ന വിത്തുകൾ അവർ നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകർ വാങ്ങേണ്ട സാഹചര്യമാണ് ആഗോളതലത്തിൽ സംജാതമാകുന്നത്. പരന്പരാഗത കൃഷിരീതികളുടെ നാശം ലോകത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കാണ് ഭീഷണി ഉയർത്തുന്നത്. ആര്, എന്ത് ആഹരിക്കണമെന്ന് ബഹുരാഷ്ട്ര കുത്തകകൾ തീരുമാനിക്കുന്ന ദുരവസ്ഥ ഒഴിവാക്കുന്നതിനു കൃഷിക്കാരും ഭരണാധികാരികളും ശാസ്ത്രകാരന്മാരും ജാഗ്രത പുലർത്തേണ്ടതുണ്ട്.
ജൈവ വൈവിധ്യത്തിന്റ സംരക്ഷണവും പരിപോഷണവും മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന് അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞ് ജൈവകൃഷിക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം ഉപഭോഗക്രമം ചിട്ടപ്പെടുത്താനും ആളുകൾ തയാറാകണം. ഓരോ ഉത്പന്നം വാങ്ങുന്പോഴും ഉത്പാദകൻ ആരെന്നും ലാഭം എവിടേക്കാണ് പോകുന്നതെന്നും ഓരോ ഉപഭോക്താവും മനസിലാക്കണം. ബഹുരാഷ്ട്ര കുത്തകകളുടെ ഉത്പന്നങ്ങളെ സൂക്ഷ്മതയോടെ സമീപിക്കണം. ഇത് കുത്തകകളോടും അവരുടെ കൂട്ടാളികളോടുമുള്ള പോരാട്ടത്തിന്റെ ഭാഗവുമാണ്. പ്രകൃതിയുടെയും ജൈവജാലങ്ങളുടെയും സംരക്ഷണത്തിൽ കർഷകർക്കൊപ്പം ലോകനന്മ കാംക്ഷിക്കുന്ന ഉപഭോക്തൃസമൂഹവും കൈ കോർക്കണം. ഇല്ലെങ്കിൽ കാർഷിക പൈതൃകം ശവക്കുഴിയിലാകും-ജഫ്രി പറഞ്ഞു.
വെബ്ഡിസൈനിംഗിൽ ഫ്രാൻസിൽനിന്നു ബിരുദം നേടിയ ജഫ്രി ഇതേ വിഷയത്തിൽ മൂന്നു വർഷം ഇംഗ്ലണ്ടിൽ ഉപരിപഠനവും നടത്തിയിരുന്നു. തൊഴിൽ എന്ന നിലയിൽ ഏഴു വർഷം മുന്പാണ് ബ്ലോഗ്എഴുത്തും ഫോട്ടോ ജേർണലിസവും തെരഞ്ഞെടുത്തത്. 29 വയസുള്ള ജഫ്രി ഇതിനകം യൂറോപ്യൻ രാജ്യങ്ങൾക്കു പുറമേ കാനഡ, മധ്യ അമേരിക്ക, മൊറോക്കോ എന്നിവിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ജനുവരിയിലാണ് ഇന്ത്യയിലെത്തിയത്. ജൂലൈ വരെയാണ് വീസ കാലാവധി. ഹോസ്പിറ്റാലിറ്റി കൂട്ടായ്മയായ കൗച്ച് സെർഫിയിൽ അംഗവുമാണ് ജെഫ്രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്പത് മില്യണ് അംഗങ്ങളാണ് ഈ കൂട്ടായ്മയിൽ. 10 ദിവസം മുന്പ് വയനാട്ടിലെത്തിയ ജഫ്രി ബത്തേരിയിലെ കൗച്ച് സെർഫി അംഗത്തിന്റെ അതിഥിയായി താമസിച്ചാണ് ജൈവകൃഷിയെക്കുറിച്ച് പഠിക്കുന്നത്.
ജൈവ കർഷകരും മറ്റുമായുള്ള ആശയവിനിമയത്തിൽ പരിസ്ഥിതി പ്രവർത്തകൻ എം. ഗംഗാധരനാണ് ജഫ്രിയുടെ സഹായി. കർണാടകയിലെ ഹംപിയിൽനിന്നു 70,000 രൂപയ്ക്ക് വാങ്ങിയ യൂസ്ഡ് റോയൽ എൻഫീൽഡ് ബൈക്കിലാണ് ജഫ്രിയുടെ യാത്ര. നാല് ദിവസം കൂടി വയനാട്ടിൽ തങ്ങി കൗച്ച് സെർഫി അംഗത്തിന്റെ അതിഥിയായി കൊച്ചിയിലെത്താനാണ് ജഫ്രിയുടെ തീരുമാനം. നേപ്പാളും ഇന്തോനേഷ്യയും സന്ദർശിച്ചശേഷമായിരിക്കും ഫ്രാൻസിലേക്ക് മടക്കം.
വയനാട് അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു കണ്ടറിഞ്ഞ കാര്യങ്ങൾ ചിത്രങ്ങൾ സഹിതം ബ്ലോഗിലൂടെ ലോകത്തിനു പരിചയപ്പെടുത്തുമെന്ന് ജഫ്രി പറഞ്ഞു.