മാനന്തവാടി: കണിയാരം പാലാക്കുളി ജംഗ്ഷനിൽ അപകടഭീഷണി ഉയർത്തുന്ന കെട്ടിടം പൊളിക്കാൻ സബ് കളക്ടർ ഉത്തരവിട്ടു. കണിയാരം സ്വദേശി സുനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കെട്ടിടത്തിന്റെ കോണ്ക്രീറ്റ് സണ്ഷേഡ്, കോണ്ക്രീറ്റ് തൂണുകൾ, ഭിത്തികൾ മുതലായവ വിള്ളലുകൾ വീണ് ബലക്ഷയം വന്നതായും കെട്ടിടത്തിന് നേരിയ ചെരിവുള്ളതായും കണ്ടെത്തിയ പശ്ചാത്തലത്തിൽ വൻ അപകട സാധ്യത മുൻനിർത്തി വാടകകെട്ടിടത്തിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കാനും ബലപ്പെടുത്താനും സബ് കളക്ടർ ഉത്തരവിട്ടിരുന്നു.
ഉത്തരവിനെതിരേ കെട്ടിട ഉടമ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിൽ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സബ് കളക്ടറുടെ പുതിയ ഉത്തരവ്.
ഡിവൈഎഫ്ഐ കണിയാരം മേഖല കമ്മിറ്റിയാണ് പരാതിയുമായി സബ് കളക്ടറേയും മുനിസിപ്പാലിറ്റിയേയും സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തഹസിൽദാർ, വില്ലേജ് ഓഫീസർ, പൊതുമരാമത്ത് വിഭാഗം എഇ തുടങ്ങിയവർ കെട്ടിടം പരിശോധിച്ച് സബ് കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. കെട്ടിടം ബലപ്പെടുത്തണമെന്ന പ്രാഥമിക ഉത്തരവ് നൽകുകയും ചെയ്തു.
എന്നാൽ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾക്കെതിരേ കെട്ടിട ഉടമ ഫയൽ ചെയ്ത എതിർ സത്യവാങ്മൂലത്തിൽ കെട്ടിടത്തിന് ബലക്ഷയമില്ലെന്നും കോണ്ക്രീറ്റ് സ്ലാബിന്റെ വിള്ളലുകൾ തേപ്പ് കൊണ്ട് മാറ്റാൻ കഴിയുന്ന ചെറിയ വിള്ളലുകളാണെന്നും മുകൾനില സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവരുന്നതാണെന്നും വാടകക്കാർ ഉണ്ടെന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും വ്യക്തിമാക്കിയിരുന്നു. വ്യക്തി വൈരാഗ്യം തീർക്കാനാണ് പരാതിയെന്നും കെട്ടിട ഉടമ ആരോപിച്ചിരുന്നു.
എന്നാൽ കെട്ടിടത്തിന്റെ ഒന്നാംനിലയും മുകളിലോട്ടുള്ള ഭാഗവും അപകടാവസ്ഥയിലാണെന്നും ഉപയോഗിക്കാൻ കഴിയില്ലെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സാങ്കേതിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് കെട്ടിട ഉടമയുടെ വാദഗതികൾക്ക് എതിരായതിനാലും കോടതിയിൽ സാങ്കേതിക റിപ്പോർട്ടിനെതിരേ വാദങ്ങൾ ഉന്നയിക്കാത്തതിനാലുമാണ് കെട്ടിടത്തിന്റെ അപകടാവസ്ഥയിലുള്ള ഭാഗങ്ങൾ പൂർണമായും പൊളിച്ചുനീക്കാൻ സബ് കളക്ടർ അന്തിമ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഈ നടപടിക്രമങ്ങൾ 17നകം പൂർത്തിയാക്കണമെന്നും റിപ്പോർട്ട് അന്ന് തന്നെ നൽകണമെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.
കെട്ടിടത്തിന്റെ കോണ്ക്രീറ്റ് സണ്ഷേഡ്, കോണ്ക്രീറ്റ് തൂണുകൾ, ഭിത്തികൾ മുതലായവ വിള്ളലുകൾ വീണ് ബലക്ഷയം വന്നതായും കെട്ടിടത്തിന് നേരിയ ചെരിവുള്ളതായും കണ്ടെത്തിയ പശ്ചാത്തലത്തിൽ വൻ അപകട സാധ്യത മുൻനിർത്തി വാടകകെട്ടിടത്തിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കാനും ബലപ്പെടുത്താനും സബ് കളക്ടർ ഉത്തരവിട്ടിരുന്നു.
ഉത്തരവിനെതിരേ കെട്ടിട ഉടമ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിൽ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സബ് കളക്ടറുടെ പുതിയ ഉത്തരവ്.
ഡിവൈഎഫ്ഐ കണിയാരം മേഖല കമ്മിറ്റിയാണ് പരാതിയുമായി സബ് കളക്ടറേയും മുനിസിപ്പാലിറ്റിയേയും സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തഹസിൽദാർ, വില്ലേജ് ഓഫീസർ, പൊതുമരാമത്ത് വിഭാഗം എഇ തുടങ്ങിയവർ കെട്ടിടം പരിശോധിച്ച് സബ് കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. കെട്ടിടം ബലപ്പെടുത്തണമെന്ന പ്രാഥമിക ഉത്തരവ് നൽകുകയും ചെയ്തു.
എന്നാൽ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾക്കെതിരേ കെട്ടിട ഉടമ ഫയൽ ചെയ്ത എതിർ സത്യവാങ്മൂലത്തിൽ കെട്ടിടത്തിന് ബലക്ഷയമില്ലെന്നും കോണ്ക്രീറ്റ് സ്ലാബിന്റെ വിള്ളലുകൾ തേപ്പ് കൊണ്ട് മാറ്റാൻ കഴിയുന്ന ചെറിയ വിള്ളലുകളാണെന്നും മുകൾനില സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവരുന്നതാണെന്നും വാടകക്കാർ ഉണ്ടെന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും വ്യക്തിമാക്കിയിരുന്നു. വ്യക്തി വൈരാഗ്യം തീർക്കാനാണ് പരാതിയെന്നും കെട്ടിട ഉടമ ആരോപിച്ചിരുന്നു.
എന്നാൽ കെട്ടിടത്തിന്റെ ഒന്നാംനിലയും മുകളിലോട്ടുള്ള ഭാഗവും അപകടാവസ്ഥയിലാണെന്നും ഉപയോഗിക്കാൻ കഴിയില്ലെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സാങ്കേതിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് കെട്ടിട ഉടമയുടെ വാദഗതികൾക്ക് എതിരായതിനാലും കോടതിയിൽ സാങ്കേതിക റിപ്പോർട്ടിനെതിരേ വാദങ്ങൾ ഉന്നയിക്കാത്തതിനാലുമാണ് കെട്ടിടത്തിന്റെ അപകടാവസ്ഥയിലുള്ള ഭാഗങ്ങൾ പൂർണമായും പൊളിച്ചുനീക്കാൻ സബ് കളക്ടർ അന്തിമ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഈ നടപടിക്രമങ്ങൾ 17നകം പൂർത്തിയാക്കണമെന്നും റിപ്പോർട്ട് അന്ന് തന്നെ നൽകണമെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.