ഗൂഡല്ലൂർ: ജോലി വാഗ്ദാനം ചെയ്ത് സാന്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. ഉൗട്ടി സ്വദേശി നിഷാന്തിനി (38)യാണ് അറസ്റ്റിലായത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ കുന്നൂർ അറുവങ്കാടിൽ പ്രവർത്തിക്കുന്ന വെടിമരുന്ന് ഫാക്ടറിയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉൗട്ടി മേഖലയിലെ ഒന്പത് പേരിൽ നിന്ന് 57 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
തട്ടിപ്പിനിരയായവർ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയതിനെത്തുടർന്ന് സാന്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റുചെയ്തത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ കുന്നൂർ അറുവങ്കാടിൽ പ്രവർത്തിക്കുന്ന വെടിമരുന്ന് ഫാക്ടറിയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉൗട്ടി മേഖലയിലെ ഒന്പത് പേരിൽ നിന്ന് 57 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
തട്ടിപ്പിനിരയായവർ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയതിനെത്തുടർന്ന് സാന്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റുചെയ്തത്.