കൽപ്പറ്റ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ കൂടുതൽ ഇടപെടൽ നടത്തണമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ബാലിക പീഡനങ്ങളിൽ പ്രതികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം. പട്ടിക വർഗ സമൂഹത്തിനിടയിൽ പെണ്‍കുട്ടികൾക്ക് പ്രായപൂർത്തിയാകുന്നതിന് മുന്‍പേ ആചാര പ്രകാരം വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നുണ്ട്. പോക്സോ കേസിൽപ്പെടുത്തി പുരുഷന്മാരെ ജയിലിലടച്ചത് മൂലം പട്ടിണിയിലായ പെണ്‍കുട്ടികളുടെ കുടുംബത്തെ ധനസഹായം നൽകി സർക്കാർ സംരക്ഷിക്കണം. ഇത്തരത്തിൽ ജയിലിലായവരെ മാനുഷിക പരിഗണന നൽകി പുറത്തു കൊണ്ടുവരാൻ ആവശ്യമായ നിയമ നിർമാണം നടത്തണം.
എൽഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്കായി വകുപ്പ് ഉണ്ടാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരു വർഷമായിട്ടും ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. കുടുംബശ്രീ സംവിധാനങ്ങൾ ഉപയോഗിച്ച് ജാഗ്രതാസമിതികൾ രൂപീകരിക്കാൻ സർക്കാർ നടപടിയെടുക്കണം. ബോധവത്കരണവും വിദ്യാലയങ്ങളിൽ പെണ്‍കുട്ടികൾക്ക് കൗണ്‍സിലിംഗ് സംവിധാനവും ഒരുക്കണം.
രാഷ്ട്രീയ രംഗത്തേക്ക് സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതൽ സ്ത്രീകളെ കൊണ്ടുവരാൻ പഞ്ചായത്ത്തല കണ്‍വൻഷനുകളും നിയോജക മണ്ഡലം തലത്തിൽ നേതൃസംഗമങ്ങളും സംഘടിപ്പിക്കും. യുവതികളെ കൂടുതൽ ആകർഷിക്കാനായി പ്രഫഷണൽ രീതിയിലുള്ള പരിശീലനങ്ങളും നേതൃസംഗമങ്ങളും നടത്തുമെന്ന് അവർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ചിന്നമ്മ ജോസ്, ജി. വിജയമ്മ, ശോഭനകുമാരി, മാർഗരറ്റ് തോമസ് എന്നിവർ പങ്കെടുത്തു.
ബാലിക പീഡനങ്ങളിൽ പ്രതികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം. പട്ടിക വർഗ സമൂഹത്തിനിടയിൽ പെണ്‍കുട്ടികൾക്ക് പ്രായപൂർത്തിയാകുന്നതിന് മുന്‍പേ ആചാര പ്രകാരം വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നുണ്ട്. പോക്സോ കേസിൽപ്പെടുത്തി പുരുഷന്മാരെ ജയിലിലടച്ചത് മൂലം പട്ടിണിയിലായ പെണ്‍കുട്ടികളുടെ കുടുംബത്തെ ധനസഹായം നൽകി സർക്കാർ സംരക്ഷിക്കണം. ഇത്തരത്തിൽ ജയിലിലായവരെ മാനുഷിക പരിഗണന നൽകി പുറത്തു കൊണ്ടുവരാൻ ആവശ്യമായ നിയമ നിർമാണം നടത്തണം.
എൽഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്കായി വകുപ്പ് ഉണ്ടാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരു വർഷമായിട്ടും ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. കുടുംബശ്രീ സംവിധാനങ്ങൾ ഉപയോഗിച്ച് ജാഗ്രതാസമിതികൾ രൂപീകരിക്കാൻ സർക്കാർ നടപടിയെടുക്കണം. ബോധവത്കരണവും വിദ്യാലയങ്ങളിൽ പെണ്‍കുട്ടികൾക്ക് കൗണ്‍സിലിംഗ് സംവിധാനവും ഒരുക്കണം.
രാഷ്ട്രീയ രംഗത്തേക്ക് സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതൽ സ്ത്രീകളെ കൊണ്ടുവരാൻ പഞ്ചായത്ത്തല കണ്‍വൻഷനുകളും നിയോജക മണ്ഡലം തലത്തിൽ നേതൃസംഗമങ്ങളും സംഘടിപ്പിക്കും. യുവതികളെ കൂടുതൽ ആകർഷിക്കാനായി പ്രഫഷണൽ രീതിയിലുള്ള പരിശീലനങ്ങളും നേതൃസംഗമങ്ങളും നടത്തുമെന്ന് അവർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ചിന്നമ്മ ജോസ്, ജി. വിജയമ്മ, ശോഭനകുമാരി, മാർഗരറ്റ് തോമസ് എന്നിവർ പങ്കെടുത്തു.