ടൊവിനോ ഗതാഗത കുരുക്കിൽ കുടുങ്ങി; രക്ഷകനായി പറന്നെത്തി സിവിൽ പോലീസ് ഉദ്യോഗസ്ഥൻ

03:14 PM Oct 03, 2019 | Deepika.com

ഗതാഗത കുരുക്കിൽ കുടുങ്ങിയ ടൊവിനോയെ രക്ഷപെടുത്തി സിവിൽ പോലീസ് ഉദ്യോഗസ്ഥൻ. ഹൈക്കോടതിയിൽ അഭിഭാഷക അസോസിയേഷന്‍റെ ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയപ്പോഴാണ് ഗതാഗത കുരുക്കിനെ തുടർന്ന് ഗോശ്രീപാലത്തിൽ താരത്തിന്‍റെ വാഹനം കുടുങ്ങിയത്.

വൈകിട്ട് ആറിനായിരുന്നു ചടങ്ങ് നിശ്ചയിച്ചത്. ഹൈക്കോടതി ജഡ്ജിമാരും വിശിഷ്ടാതിഥികളും മുഖ്യാതിഥിയായ ടൊവിനോയ്ക്കു വേണ്ടി രണ്ട് മണിക്കൂർ കാത്തിരുന്നു. സമയം വൈകിയതോടെ ടൊവീനോ പോലീസ് മേധാവിയെ വിളിച്ച് ഗതാഗത കുരുക്കിൽപ്പെട്ട് കിടക്കുകയാണെന്നും ബൈക്ക് കിട്ടിയാൽ സ്ഥലത്ത് എത്താമെന്നും അറിയിച്ചു.

തുടർന്ന് ഹൈക്കോടതിയിൽ ഡ്യൂട്ടി ചെയ്തിരന്ന സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ ബൈക്കിൽ സ്ഥലത്തെത്തുകയും ടൊവിനോയെ ഹൈക്കോടതിയിൽ എത്തിക്കുകയുമായിരുന്നു. താരം ബൈക്കിൽ വന്നിറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.