നെന്മണിക്കര: കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി പഞ്ചായത്തിലെ ബജറ്റ് അവതരിപ്പിച്ചു.12,11,60,337 രൂപ വരവും 11,21,31,263 രൂപ ചെലവും ഒരു കോടിയോളം രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് വി.ആർ.സുരേഷ് അവതരിപ്പിച്ചത്.
കാർഷിക വികസനപദ്ധതികൾക്കും മൃഗസംരക്ഷണത്തിനും മുപ്പത്തിരണ്ടര ലക്ഷവും, മണലിപ്പുഴയ്ക്കും വിവിധ കുടിവെള്ള സ്രോതസുകൾക്കും അനുബന്ധ മേഖലകൾക്കുമായി 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
മാലിന്യ സംസ്കരണത്തിന് 20 ലക്ഷവും, കിണർ റീചാർജിംഗ് നടത്തി ശുദ്ധജലം ലഭ്യമാക്കുന്നതിനും തൊഴിലുറപ്പ് പദ്ധതികൾക്കുമായി രണ്ടര കോടിയോളം രൂപയും നീക്കിവച്ചിട്ടുണ്ട്.
ഭവന പദ്ധതികൾക്കും ജലസംരക്ഷണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. രാജ്യത്തിനു മാതൃകയായ പഞ്ചായത്തിന്റെ സൗഭാഗ്യവതി പദ്ധതിക്ക് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.
കാർഷിക വികസനപദ്ധതികൾക്കും മൃഗസംരക്ഷണത്തിനും മുപ്പത്തിരണ്ടര ലക്ഷവും, മണലിപ്പുഴയ്ക്കും വിവിധ കുടിവെള്ള സ്രോതസുകൾക്കും അനുബന്ധ മേഖലകൾക്കുമായി 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
മാലിന്യ സംസ്കരണത്തിന് 20 ലക്ഷവും, കിണർ റീചാർജിംഗ് നടത്തി ശുദ്ധജലം ലഭ്യമാക്കുന്നതിനും തൊഴിലുറപ്പ് പദ്ധതികൾക്കുമായി രണ്ടര കോടിയോളം രൂപയും നീക്കിവച്ചിട്ടുണ്ട്.
ഭവന പദ്ധതികൾക്കും ജലസംരക്ഷണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. രാജ്യത്തിനു മാതൃകയായ പഞ്ചായത്തിന്റെ സൗഭാഗ്യവതി പദ്ധതിക്ക് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.