തൃശൂർ: അതിരൂപതയുടെ അജപാലന ശൈലികളും പദ്ധതികളും പുനരാവിഷ്കരിക്കുന്നതിനു കുടുംബങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന സർവേ ഞായറാഴ്ച പൂർത്തിയാകും. അതിരൂപതയിലെ എല്ലാ കുടുംബങ്ങളിലും കുടുംബ കൂട്ടായ്മ ഭാരവാഹികൾ എത്തിച്ച സർവേ ഫോമുകൾ പൂരിപ്പിച്ച് ഞായറാഴ്ചയോടെ ഇടവകകളിൽ തിരിച്ചെത്തിക്കണം. ഇടവകതലത്തിൽ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് ഏപ്രിൽ 11 നു മുന്പ് അതിരൂപത അസംബ്ലിയുടെ സെക്രട്ടേറിയറ്റിൽ എത്തിക്കണം.
അതിരൂപത അസംബ്ലിയുടെ പ്രവർത്തനങ്ങൾക്ക് ഇടവകതലത്തിലുള്ള ഏകോപന സമിതി റിപ്പോർട്ടുകൾ ക്രോഡീകരിക്കാൻ വികാരിയച്ചന്മാരെ സഹായിക്കും. സർവേയിൽ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുക്കണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അഭ്യർഥിച്ചു. വളരെ ലളിതമായി ഉത്തരമെഴുതാവുന്ന ചോദ്യങ്ങളാണ് സർവേയുടെ ചോദ്യാവലിയിൽ നല്കിയിരിക്കുന്നത്. കുടുംബം ഒന്നിച്ചു ചർച്ച ചെയ്തുകൊണ്ട് ഫോം പൂരിപ്പിക്കണം. കുടുംബങ്ങളെ നവീകരിക്കുന്നതിനും തിരുത്തുന്നതിനുമുള്ള ശ്രമത്തിൽ എല്ലാവരും പങ്കാളികളാകണം: ആർച്ച്ബിഷപ് നിർദേശിച്ചു.
"കുടുംബവും വിശ്വാസ സാക്ഷ്യവും’ എന്നതാണു അതിരൂപതയുടെ മൂന്നാം അസംബ്ലിയുടെ ചർച്ചാവിഷയം. ചർച്ചാ വിഷയം തെരഞ്ഞെടുക്കുന്നതിനു നേരത്തെ എല്ലാ ഇടവകകളിലും കുടുംബ കൂട്ടായ്മകളിലും സംഘടനകളിലും ചർച്ചകൾ നടത്തിയിരുന്നു. ദൈവജനത്തിന്റെ ഭൂരിഭാഗവും നിർദേശിച്ചതനുസരിച്ചാണ് വിഷയം തെരഞ്ഞെടുത്തത്.
അതിരൂപത അസംബ്ലിയുടെ പ്രവർത്തനങ്ങൾക്ക് ഇടവകതലത്തിലുള്ള ഏകോപന സമിതി റിപ്പോർട്ടുകൾ ക്രോഡീകരിക്കാൻ വികാരിയച്ചന്മാരെ സഹായിക്കും. സർവേയിൽ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുക്കണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അഭ്യർഥിച്ചു. വളരെ ലളിതമായി ഉത്തരമെഴുതാവുന്ന ചോദ്യങ്ങളാണ് സർവേയുടെ ചോദ്യാവലിയിൽ നല്കിയിരിക്കുന്നത്. കുടുംബം ഒന്നിച്ചു ചർച്ച ചെയ്തുകൊണ്ട് ഫോം പൂരിപ്പിക്കണം. കുടുംബങ്ങളെ നവീകരിക്കുന്നതിനും തിരുത്തുന്നതിനുമുള്ള ശ്രമത്തിൽ എല്ലാവരും പങ്കാളികളാകണം: ആർച്ച്ബിഷപ് നിർദേശിച്ചു.
"കുടുംബവും വിശ്വാസ സാക്ഷ്യവും’ എന്നതാണു അതിരൂപതയുടെ മൂന്നാം അസംബ്ലിയുടെ ചർച്ചാവിഷയം. ചർച്ചാ വിഷയം തെരഞ്ഞെടുക്കുന്നതിനു നേരത്തെ എല്ലാ ഇടവകകളിലും കുടുംബ കൂട്ടായ്മകളിലും സംഘടനകളിലും ചർച്ചകൾ നടത്തിയിരുന്നു. ദൈവജനത്തിന്റെ ഭൂരിഭാഗവും നിർദേശിച്ചതനുസരിച്ചാണ് വിഷയം തെരഞ്ഞെടുത്തത്.