+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അണക്കെട്ടുകൾ സ്കാൻ ചെയ്യുന്ന യന്ത്രം പീച്ചി ഡാമിനു സ്വന്തം

പട്ടിക്കാട്: കേരളത്തിലെ ഡാമുകളുടെ ചോർച്ചയും ബലക്ഷയവും സന്ദ്രതയിലെ വ്യതിയാനങ്ങൾ എന്നിവ കണ്ടെത്തുന്നതിനാവശ്യമായ ക്രോസ്ഫേസ് ടോമോ ഗ്രാഫിക് യന്ത്രം ഇനി പീച്ചി
അണക്കെട്ടുകൾ സ്കാൻ ചെയ്യുന്ന  യന്ത്രം പീച്ചി ഡാമിനു സ്വന്തം
പട്ടിക്കാട്: കേരളത്തിലെ ഡാമുകളുടെ ചോർച്ചയും ബലക്ഷയവും സന്ദ്രതയിലെ വ്യതിയാനങ്ങൾ എന്നിവ കണ്ടെത്തുന്നതിനാവശ്യമായ ക്രോസ്ഫേസ് ടോമോ ഗ്രാഫിക് യന്ത്രം ഇനി പീച്ചിഡാമിനു സ്വന്തം.
കോൺക്രീറ്റ് നിർമിതി ഡാമുകളിൽ മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കൂ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഈ യന്ത്രം ഒരു ഡാം സ്വന്തമാക്കുന്നത്. കേരളത്തിലെ ഡാമുകൾക്കാവശ്യമായി വന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ഇത് കൊണ്ടുവരാറുള്ളത്. ഇതിനു മുന്പ് 2014ൽ ചിമ്മിനി ഡാമിന്‍റെ ചോർച്ച ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുവേണ്ടി ഇറ്റലിയിൽ നിന്നാണ് യന്ത്രം കൊണ്ടുവന്നിരുന്നു. ഇപ്പോൾ പീച്ചിഡാമിലേക്ക് വേണ്ട ഈ യന്ത്രം വാങ്ങിയതും ഇറ്റലിയിൽ നിന്നാണ്.
യന്ത്രത്തിന്‍റെ വില 20 ലക്ഷവും. കൂടെ അനുബന്ധ ചെലവുകളും. 24 ലക്ഷം രൂപയാണ് ഇവിടെയെത്തിക്കാൻ വേണ്ടി ചെലവ് വന്നിരിക്കുന്നത്. കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ യന്ത്രം സ്വന്തമാക്കിയിരിക്കുന്നത്.ഡാമിന്‍റെ വെള്ളമുള്ള ഭാഗത്ത് ഡാം ചുവരിൽ ഒരു ലെയർ വയറിൽ ഹൈഡ്രോ ഫോണുകൾ തൂക്കി വെള്ളത്തിലേക്ക് താഴ്ത്തും. ഡാമിന്‍റെ മറുവശത്ത് ഏകദേശം 300 കിലോ ഗ്രാം ഭാരം താങ്ങുന്ന പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് ഒരാൾ ചുറ്റിക ഉപയോഗിച്ച് ഡാമിന്‍റെ ചുമരിൽ അടിക്കും.
ഇതിൽ നിന്നും ഉണ്ടാകുന്ന പ്രതിഫലനം ഈ 12 ഫോണുകളിലേക്ക് എത്തും. ഇനി ഓരോന്നിലേക്കും വ്യത്യസ്ത സമയങ്ങളിൽ ആണ് പ്രതിഫലനം എത്തുക. പെട്ടെന്ന് എത്തുന്ന ഫോണിന്‍റെ ഭാഗത്ത് പ്രശ്നങ്ങൾ ഇല്ല എന്ന് കണക്കാക്കാം. കൂടുതൽ സമയം എടുക്കുന്ന ഫോണുകളുടെ ഭാഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് വേണ്ടം കരുതാൻ.
ഇത് കാണുന്നതിനുവേണ്ടി ഡാം സൈറ്റിന്‍റെ മുകളിൽ ഒരു സോഫ്റ്റ് ഘടിപ്പിച്ച കംപ്യൂട്ടർ ഉണ്ടാകും. ഇതിൽ പ്രതിഫലനത്തിലൂടെ വരുന്ന വ്യതിയാനങ്ങൾ പൂർണമായും മനസിലാക്കാനും ഡാമിന്‍റെ ചോർച്ചയടക്കം അനുബന്ധ പ്രശ്നങ്ങളും ഇതിലൂടെ കാണാൻ കഴിയും. കഴിഞ്ഞദിവസം യന്ത്രം ഉപയോഗിച്ചുള്ള ട്രയൽ നടത്തിയിരുന്നു. മേയിൽ അവസാന ആഴ്ചയിൽ ചിമ്മിണിയിൽ ഇത് ഉപയോഗിക്കുമെന്ന് ജോയിന്‍റ് ഡയറക്ടർ ജെസി ആൻ ഫ്രാൻസിസ് പറഞ്ഞു.