തൃശൂർ: നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വടക്കേച്ചിറ ഭാരതീയ വിദ്യാഭവൻ സർവ മൈത്രി പ്രതിസ്ഥാനിൽ പുരോഗമിക്കുന്ന ഭരതനാട്യം ശില്പശാല "പദവർണം’ ശ്രദ്ധേയമാകുന്നു.
കേരളത്തിനകത്തും പുറത്തും നിന്നുള്ള 65ഓളം കലാകാരന്മാരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ഭരതനാട്യത്തിലെ മുഖ്യവർണമായ പദവർണത്ത കുറിച്ചുള്ള ക്ലാസുകൾക്കു ശില്പശാല പ്രധാനമായും ഉൗന്നൽ നൽകുന്നു. സംഗീതത്തിന്റെ അകന്പടിയോടെ ഭരതനാട്യത്തിന്റെ വിവിധ ഭാവങ്ങൾ സ്വായത്തമാക്കുന്നതിനുള്ള അവസരമാണ് പാദവർണം കലാകാരന്മാർക്കു നൽകുന്നത്. കലാക്ഷേത്രം പൂർവ വിദ്യാർത്ഥിയും ചെന്നൈ സഹൃദയ ഫൗണ്ടേഷൻ ഡയറക്ടറുമായ ശ്രീജിത്ത് കൃഷ്ണയാണ് ശില്പശാല നയിക്കുന്നത്. ആർട്ട് ക്രിട്ടിക് ജോർജ് എസ്.പോൾ ശില്പശാല ഉദ്ഘാടനം ചെയ്തു.
ഭരതനാട്യത്തിൽ വർണമാണ് മുഖ്യം. 40 മിനിറ്റ് ദൈർഘ്യമുള്ള പെർഫോർമൻസാണ് പദവർണം. നൃത്തനാട്യങ്ങൾക്കൊപ്പം സംഗീതം, കാവ്യം, അഭിനയം, നായികാനായക ഭാവം, നവരസങ്ങൾ എന്നിവ കൂടി ഉൾപ്പെടുന്നതാണ് ഭരതനാട്യത്തിലെ പദവർണമെന്നു ശ്രീജിത്ത് കൃഷ്ണ പറഞ്ഞു.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ശില്പശാല ഏപ്രിൽ രണ്ടിന് സമാപിക്കും. പൊതുജനങ്ങൾക്കും നൃത്തത്തെ സ്നേഹിക്കുന്നവർക്കും ശില്പശാലയുടെ ഭാഗമാകാൻ അവസരമുണ്ടെന്നു നവനീതം കൾച്ചറൽ ട്രസ്റ്റ് ഡയറക്ടർ ബൽരാജ് സോണി അറിയിച്ചു.
കേരളത്തിനകത്തും പുറത്തും നിന്നുള്ള 65ഓളം കലാകാരന്മാരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ഭരതനാട്യത്തിലെ മുഖ്യവർണമായ പദവർണത്ത കുറിച്ചുള്ള ക്ലാസുകൾക്കു ശില്പശാല പ്രധാനമായും ഉൗന്നൽ നൽകുന്നു. സംഗീതത്തിന്റെ അകന്പടിയോടെ ഭരതനാട്യത്തിന്റെ വിവിധ ഭാവങ്ങൾ സ്വായത്തമാക്കുന്നതിനുള്ള അവസരമാണ് പാദവർണം കലാകാരന്മാർക്കു നൽകുന്നത്. കലാക്ഷേത്രം പൂർവ വിദ്യാർത്ഥിയും ചെന്നൈ സഹൃദയ ഫൗണ്ടേഷൻ ഡയറക്ടറുമായ ശ്രീജിത്ത് കൃഷ്ണയാണ് ശില്പശാല നയിക്കുന്നത്. ആർട്ട് ക്രിട്ടിക് ജോർജ് എസ്.പോൾ ശില്പശാല ഉദ്ഘാടനം ചെയ്തു.
ഭരതനാട്യത്തിൽ വർണമാണ് മുഖ്യം. 40 മിനിറ്റ് ദൈർഘ്യമുള്ള പെർഫോർമൻസാണ് പദവർണം. നൃത്തനാട്യങ്ങൾക്കൊപ്പം സംഗീതം, കാവ്യം, അഭിനയം, നായികാനായക ഭാവം, നവരസങ്ങൾ എന്നിവ കൂടി ഉൾപ്പെടുന്നതാണ് ഭരതനാട്യത്തിലെ പദവർണമെന്നു ശ്രീജിത്ത് കൃഷ്ണ പറഞ്ഞു.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ശില്പശാല ഏപ്രിൽ രണ്ടിന് സമാപിക്കും. പൊതുജനങ്ങൾക്കും നൃത്തത്തെ സ്നേഹിക്കുന്നവർക്കും ശില്പശാലയുടെ ഭാഗമാകാൻ അവസരമുണ്ടെന്നു നവനീതം കൾച്ചറൽ ട്രസ്റ്റ് ഡയറക്ടർ ബൽരാജ് സോണി അറിയിച്ചു.